ആഗസ്റ്റ് 2024

വെള്ളിയാഴ്ച്

1199 കർക്കിടകം 18

ലക്കം 1 വാല്യം 53

പേജുകള്‍ 5

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Life is a difficult game. You can Only by retaining your brithright to be person.

 

Abdul Kalam

(1)

02

'ഹംകോ ബച്ചാവോ': സഹായത്തിനായുള്ള ഒരു വിളി എങ്ങനെയാണ് ഇരയെ ഗാന്ധിജിയോടൊപ്പം ഒന്നിച്ച് കൊണ്ടുവന്നത്

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 800 ലധികം പേരെ കഴിഞ്ഞ രണ്ട് ദിവസമായി പാർപ്പിച്ചിരിക്കുന്ന മേപ്പാടി ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയതായിരുന്നു കോൺഗ്രസ് നേതാവ്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ മണ്ണിടിച്ചിലിൽ അഭയാർത്ഥികളായ ആളുകളെ കണ്ടു.

ഹംകോ ബച്ചാവോ (ഞങ്ങളെ രക്ഷിക്കൂ) എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ പെട്ടെന്ന് നിർത്തി എൻ്റെ അടുത്തേക്ക് വന്നു, ഉരുൾപൊട്ടലിൽ ഇരയായ ഉണ്ണികൃഷ്ണൻ പറഞ്ഞു., വയനാട് മുൻ എംപി രാഹുൽ ഗാന്ധിയുമായി വ്യാഴാഴ്ച നടത്തിയ സംഭാഷണം അനുസ്മരിച്ചു.(To read in Malayalam use Gollgle chorem. Selct translate from Menu then Malayalam) കുടുതൽ വായിക്കുക.

വയനാട് ഉരുൾപൊട്ടൽ; തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും,

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തില്‍‍‍‍‍‍‍ മരിച്ചവരില്‍‍‍‍‍‍‍ തിരിച്ചറിയാന്‍‍‍‍‍‍‍സാധിക്കാത്ത ഭൗതികശരീരങ്ങള്‍‍‍‍‍‍‍വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍‍‍‍‍‍‍സംസ്‍‍‍‍‍‍‍കരിക്കും. കല്‍‍‍‍‍‍‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍‍‍‍‍‍‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍‍‍‍‍‍‍നാട്, എടവക, മുള്ളന്‍‍‍‍‍‍‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‍‍‍‍‍‍‍കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. തുടർന്നു വായിക്കുക.

വീണ്ടും ദുരന്തഭൂമിയിലെത്തി രാഹുല്‍; 'കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കും',

മേപ്പാടി: ഉരുള്‍‍‍‍‍‍‍പൊട്ടല്‍‍‍‍‍‍‍ കവര്‍‍‍‍‍‍‍ന്നെടുത്ത വയനാട്ടിലെ ചൂരല്‍‍‍‍‍‍‍മല-മുണ്ടക്കൈ മേഖലയില്‍‍‍‍‍‍‍ വെള്ളിയാഴ്ചയും സന്ദര്‍‍‍‍‍‍‍ശനം നടത്തി ലോക്‍‍‍‍‍‍‍സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍‍‍‍‍‍‍ ഗാന്ധി. പ്രിയങ്ക ഗാന്ധിക്കൊപ്പം വ്യാഴാഴ്ചയും രാഹുല്‍‍‍‍‍‍‍ ദുരന്ത പ്രദേശത്തും ക്യാമ്പുകളിലും സന്ദര്‍‍‍‍‍‍‍ശനം നടത്തിരുന്നു. രക്ഷാപ്രവര്‍‍‍‍‍‍‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍‍‍‍‍‍‍ കൂടിക്കാഴ്ച നടത്തി. ചൂരല്‍‍‍‍‍‍‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍‍‍‍‍‍‍വെച്ചായിരുന്നു ചര്‍‍‍‍‍‍‍ച്ച. ദുരന്തത്തില്‍‍‍‍‍‍‍ അവശേഷിച്ചവര്‍‍‍‍‍‍‍ക്കായി കോണ്‍‍‍‍‍‍‍ഗ്രസ് നൂറിലധികം വീടുകള്‍‍‍‍‍‍‍ നിര്‍‍‍‍‍‍‍മിച്ച് നല്‍‍‍‍‍‍‍കുന്നെന്ന് രാഹുല്‍‍‍‍‍‍‍ പറഞ്ഞു. തുടർന്നു വായിക്കുക.

'കരൾ പിളരും നേരം, മഴയത്ത് കാപ്പിക്കാടിനു നടുവിൽ സുജാത; കൊമ്പനന്നേരം അനങ്ങാതെ നിന്നു, നേരംപുലരുവോളം',

മേപ്പാടി: ‍‍‍‍‍‍‍വലിയ ദുരിതത്തിൽനിന്നാണ് വരുന്നത്, നീ ഞങ്ങളെ ഒന്നും കാണിക്കല്ലേ. പേടിയാണ്. വെളിച്ചമില്ല. ചുറ്റിലും വെള്ളമാണ്. എങ്ങനെയോ നീന്തിക്കയറിയെത്തിയതാണ്. നീ ഞങ്ങളെ ഒന്നും ചെയ്യല്ലേ...’’ പെരുമഴയത്ത് കാപ്പിക്കാടിനു നടുവിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുന്നിൽപ്പെട്ട വലിയ കൊമ്പനാനയോട് ചൂരൽമല അഞ്ഞിശച്ചിലയിൽ സുജാത ഉള്ളുരുകി കരഞ്ഞുപറഞ്ഞു. ‘‘അപ്പോൾ അവന്റെ രണ്ടുകണ്ണും നിറഞ്ഞു (ഒരുപക്ഷേ, തോന്നിയതാവാം). അതിന്റെ കാലിന്റെ ചുവട്ടിൽ ഞാനും കൊച്ചുമകളും ഇരുന്നു. നേരം വെളുക്കുംവരെ അനങ്ങാതെ അവൻ നിന്നുതന്നു. അപ്പുറത്തു വേറെയും രണ്ടു കാട്ടാനകളുണ്ടായിരുന്നു. തുർന്നു വായിക്കുക.

വയനാട് ഉരുള്‍പൊട്ടല്‍: പോത്തുകല്ലില്‍ ഹെലിക്കോപ്റ്റര്‍ നിരീക്ഷണം; വിവരങ്ങള്‍ സൈന്യത്തിന് കൈമാറും,

മേപ്പാടി: തീരാനോവായി മാറിയ വയനാട്ടിൽ നിന്നും ശുഭകരമായ വാർത്ത. മുണ്ടക്കൈ പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തി രക്ഷിച്ചു. നാലാം ദിനം രക്ഷാദൗത്യം തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. തുടർന്നു വായിക്കുക.

പ്രകൃതി ക്ഷോഭത്തെക്കുറിച്ചുള്ള വയനാട്ടുകാരിയുടെ കഥ യാഥാർത്ഥ്യമാകുന്നു: മരിച്ചവരുടെ കൂട്ടത്തിൽ അവളുടെ അച്ഛൻ

കഴിഞ്ഞ വർഷം തൻ്റെ സ്കൂൾ മാഗസിനിൽ, എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലയ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ചുള്ള ഒരു കഥ എഴുതിയിരുന്നു, എന്നാൽ ജലാശയത്തിന് അടുത്തേക്ക് പോകുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് തൻ്റെ ഗ്രാമത്തിന് മുന്നറിയിപ്പ് നൽകാൻ ഒരു പക്ഷിയായി തിരിച്ചെത്തി.

ചൂരൽമലയിലെ വെള്ളാർമലയിലെ സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനു വേണ്ടി എഴുതിയ ലയയുടെ ചെറുകഥയിൽ പക്ഷി ഗ്രാമീണരോട് പറയുന്നു: “കുട്ടികളേ, ഇവിടെ നിന്ന് (ഗ്രാമത്തിൽ) നിന്ന് രക്ഷപ്പെടുക. ഇത് അപകടകരമാണ്. ” കുട്ടികൾ ഓടിപ്പോകുന്നു, പക്ഷേ അവർ കുന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മഴവെള്ളം കുന്നിലൂടെ ഒഴുകുന്നത് അവർ കാണുന്നു. തനിക്കുണ്ടായ അതേ വിധി നേരിടേണ്ടിവരുന്നതിനെതിരെ മുന്നറിയിപ്പ് നൽകാൻ മടങ്ങിയെത്തിയ ഒരു സുന്ദരിയായ പെൺകുട്ടിയായി പക്ഷി മാറുന്നത് അവർ കാണുന്നു (Use Chrome BRowse and select translator form Mneu. Then select Malayalam)തുടർന്നു വായിക്കുക.

ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകി: വീണാ ജോർജ്

ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയിരിക്കുന്നത്. അവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ അറിയിച്ചു. തുടർന്നു വായിക്കുക.

മഹാവ്യസനത്തിൽ വിങ്ങി വയനാട്: മരണം 331 ആയി; കാണാമറയത്ത് ഇനിയും ഇരുന്നൂറിലധികം പേർ,

മേപ്പാടി: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദീനവിലാപങ്ങൾ. ആയുസിന്റെ അധ്വാനം കൊണ്ട് പണിതുയർത്തിയ വീട് നഷ്ടപ്പെട്ട വേദനയിൽ പകച്ചുനിൽക്കുന്നവർ. കേരളത്തിന്റെയൊന്നാകെ ഉള്ളുനീറുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വളർത്തുകയാണ്. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 331 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ വളരെയേറെ ഉയർന്നേക്കാം എന്ന ഭയവും ഏറുന്നു. തുടർന്നു വായിക്കുക.

വീടിരുന്നിടത്തുള്ളത് തറമാത്രം, അളിയനും പെങ്ങളും അവിടെയുണ്ടെങ്കിലോ, വേറെയാരെയെങ്കിലും കിട്ടിയാലോ..'

ഉരുൾപൊട്ടലിൽ കാണാതായ തങ്ങളുടെ ഉറ്റവരെ കണ്ടെത്താനായി പലരും പല വഴിക്കാണ് തിരിയുന്നത്. ഇങ്ങനെ അളിയനും പെങ്ങളുമടക്കം കുടുംബത്തിലെ അഞ്ചുപേർക്കായി അവരുടെ വീടിരുന്ന സ്ഥലം പരിശോധിക്കുകയാണൊരാള്‍‍‍‍‍‍‍. വീടിരുന്നിടത്തുള്ളത് തറ മാത്രമാണുള്ളത്. അന്വേഷിക്കാൻ ആളുപോയിട്ടുണ്ട് പേടിക്കേണ്ടയെന്ന് പോലീസുകാരൊക്കെ പറഞ്ഞു. ഇന്നലെ വരെ സഹിച്ചു. ഇന്നലെ രാത്രി നിലമ്പൂരിലെ മൃതദേഹങ്ങൾ നോക്കിയപ്പോൾ അതിലുമില്ല. അത് കണ്ടപ്പോൾ വീടിരിക്കുന്ന സ്ഥലം മാന്തിയേപ്പറ്റൂവെന്നായി. ചിലപ്പോൾ വേറെ പലരുടെയും മൃതദേഹങ്ങൾ‍‍‍‍‍‍‍ കിട്ടാൻ സാധ്യതയുണ്ട്, അദ്ദേഹം പറഞ്ഞു. തുടർന്നു വായിക്കുക.

ഒന്നിച്ചുപഠിച്ച ഉറ്റചങ്ങാതിമാർ; നാടുകാണാനെത്തിയ ശ്രീഹരിയെ തനിച്ചാക്കി കൂട്ടുകാരനും കുടുംബവും മാഞ്ഞു,

മേപ്പാടി: കോളേജിൽ ഒന്നിച്ചുപഠിക്കുന്ന ഉറ്റചങ്ങാതിമാർ... ഒരേ മുറിയിൽ താമസം. അങ്ങനെയുള്ള കൂട്ടുകാരന്റെ നാടുകാണാൻ ആദ്യമായി മുണ്ടക്കൈയിൽ എത്തിയതായിരുന്നു ശ്രീഹരി. എന്നാൽ, സാക്ഷിയാവേണ്ടിവന്നത് കേരളംകണ്ട ഏറ്റവും വലിയ ദുരന്തത്തിന്. ഒഴുകിപ്പോയ ശ്രീഹരി അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും കൂട്ടുകാരൻ ശരണിനെയും അഞ്ചംഗ കുടുംബത്തെയുംകുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല തുടർന്നു വായിക്കുക.

ഇനിയെങ്ങോട്ടുപോകും ഞങ്ങൾ'; മഹാപ്രളയത്തിൽ വീട് തകർന്നു, പകരം സർക്കാർ നൽകിയത് ഉരുളെടുത്തു,

മേപ്പാടി: ‍‍‍‍‍‍‍ഒരാഴ്ച, അതുകഴിഞ്ഞാൽ ക്യാമ്പ് തീരും, പിന്നെ എങ്ങോട്ടുപോകും, സ്വന്തമെന്നു പറയാനുണ്ടായിരുന്ന ഇത്തിരി മണ്ണും പോയി..‍‍‍‍‍‍‍ -നിറകണ്ണുകളോടെ ചൂരൽമല സ്വദേശി ശ്രീധരനും സുധയും ചോദിക്കുന്നു തുടർന്നു വായിക്കുക.

Read and Share
Kakadrushti