|
വാല്യം 3 ലക്കം 338 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
03 |
|
“Yesterday is gone. Tomorrow has not yet come. We have only today. Let us begin.” — Mother Teresa |
|
(1) |
|
തൃശ്ശൂരിനോട് എന്തിനിത്ര വൈരാഗ്യം? വേർതിരിവ് കാണിച്ചാൽ മാറ്റാനറിയാം- മുന്നറിയിപ്പുമായി സുരേഷ് ഗോപി കൊല്ലം: തൃശ്ശൂരിൽ സെൻട്രൽ ഫൊറൻസിക് ലാബിനായി സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കാത്തതിൽ മുന്നറിയിപ്പുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിനോട് സർക്കാരിന് അവഗണനയാണ്. ജില്ലയോട് വേർതിരിവു കാണിച്ചാൽ അത് മാറ്റാനറിയാമെന്നും സുരേഷ് ഗോപി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വായന തുടരുക ...... ‘ലഹരി ഇടപാട് പുറത്തുപറയും,കൊടിസുനി അടക്കം കുടുങ്ങും’; ഹസ്നയുടെ മരണത്തിൽ ദുരൂഹത,ശബ്ദസന്ദേശം പുറത്ത് കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ ഹസ്ന എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൂടെ താമസിച്ചിരുന്ന ആദിൽ എന്ന യുവാവിന് ഹസ്ന അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ലഹരി ഇടപ്പാടുകൾ പുറത്തുപറയുമെന്നും കൊടിസുനിയും ഷിബുവും അടക്കം കുടുങ്ങുമെന്നും ശബ്ദസന്ദേശത്തിൽ യുവതി പറയുന്നു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu അടിവസ്ത്രം ചെറുതാക്കി തിരികെവെച്ചു, ഇൻറർപോളിന്റെ കത്ത് നിർണായകമായി; 32 വർഷത്തിനുശേഷം സുപ്രധാന വിധി തിരുവനന്തപുരം: 32 വർഷം പഴക്കമുള്ള വിചിത്രമായ ഒരു കേസിലാണ് മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ആൻറണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് രക്ഷപ്പെടാൻ അഭിഭാഷകൻ അവസരമൊരുക്കി എന്നാണ് കേസ്. കോടതി ജീവനക്കാരൻ ഒന്നാം പ്രതിയും മുൻ മന്ത്രി രണ്ടാം പ്രതിയുമായ കേസ് കേരളത്തിന്‍റെ നീതിന്യായ ചരിത്രത്തിൽത്തന്നെ അപൂർവമായിരിക്കും. വായന തുടരുക . .. 'പോറ്റിക്ക് ഡൽഹിയിൽ ബന്ധം; എല്ലാത്തിന്റെയും നേതൃത്വം ബിജെപിക്കും സിപിഎമ്മിനുമിടയിലെ പാലമായ എംപി’ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുൻപ് സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ താൻ പോറ്റിയോടൊപ്പം ഉണ്ടായിരുന്നുവെന്നും എന്നാൽ, അയാൾ ഒരു കൊള്ളസംഘത്തിന്റെ തലവനാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. മറ്റത്തൂരിലെ കൂറുമാറ്റം: കെപിസിസിയുടെ തീരുമാനത്തിനായി കാത്തിരിപ്പ്; തന്ത്രങ്ങളൊരുക്കി ഇരുവിഭാഗങ്ങളും മറ്റത്തൂർ: <മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസിനുള്ളിലെ ഇരുവിഭാഗക്കാരും കെപിസിസിയുടെ തീരുമാനം കാത്തിരിക്കുകയാണ്. റോജി ജോൺ എംഎൽഎയെ മറ്റത്തൂർ വിഷയം പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരുവിഭാഗവും റോജിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. വായന തുടരുക...... തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയ്ക്ക് 3 വർഷം തടവ് ശിക്ഷ തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം വർഷം തടവ്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. രാഹുലിന് സീറ്റ് കൊടുക്കുമോ എന്ന് ചോദ്യം, ഏത് രാഹുലെന്ന് സണ്ണി ജോസഫ് തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് കൊടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഏത് രാഹുലെന്ന് തിരികെ ചോദിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിന്നാലെ രാഹുൽ ഇപ്പോൾ പാർട്ടിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് വടക്കാഞ്ചേരി കോഴ വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോഴ വാഗ്ദാനം ചെയ്തുവെന്നും കുതിരക്കച്ചവടം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.തുടര്‍ന്നു വായിക്കുക . ... കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗം, 16 കോച്ചുകൾ... COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (03-01-2026); അറിയാന്‍, ഓര്‍ക്കാര്‍... അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക. * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,506 |
|
വെള്ളി 1 ഗ്രാം |
₹ 260 |
|
ബി. എസ്. ഇ |
85,762.01 |
|
എന്‍. എസ്. ഇ |
26,328.55 |
അപ്രതീക്ഷിത ആക്രമണത്തിൽ വെനസ്വേല വിറച്ചു; എണ്ണയും സ്വർണവും കത്തും, പ്രകമ്പനം ഓഹരി വിപണിയിലേക്കും...
വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയെന്ന് യുഎസ് സ്ഥിരീകരിച്ചതോടെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക.
സംഘർഷം യുദ്ധത്തിലേക്ക് നീണ്ടാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി, ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ വില വർധിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികളെല്ലാം അവധിയിലാണ്. യുഎസ് നടത്തിയ നീക്കത്തിന്റെ പ്രതിഫലനം വിപണികളിൽ തിങ്കളാഴ്ചയോടെ മാത്രമേ അലയടിക്കൂ. https://www.manoramaonline.com/business/economy/2026/01/03/venezuela-update.html വായന തുടരുക . . ,
ഇനി എഐ പറയും, ‘അവർ കാടിറങ്ങിയിട്ടുണ്ട്’; ഇന്ത്യയിൽ ആദ്യം; അന്ന് രക്ഷയായത് തമിഴ്‌നാട്ടിൽ റെയിൽ പാളം കടക്കുന്ന ആനകള്‍ക്ക്. എന്നിനി കേരളത്തില്‍
വന്യജീവി ആക്രമണങ്ങൾ പതിവായ ഗൂഡല്ലൂരിൽ കമാൻഡ് സെന്റർ ഫോർ ഹ്യൂമൻ-വൈൽഡ്‌ലൈഫ് കോൺഫ്ലിക്റ്റ് മാനേജ്‌മെന്റ് എന്ന പേരിൽ നിരീക്ഷണ സംവിധാനം സ്ഥാപിച്ചിരിക്കുകയാണ് തമിഴ്നാട് വനംവകുപ്പ്. രാജ്യത്തു തന്നെ ആദ്യത്തേതായ സംരംഭത്തക്കുറിച്ച് വിശദമായി അറിയാം. https://www.manoramaonline.com/premium/news-plus/2026/01/03/tamil-nadu-gudalur-ai-driven-monitoring-system-solar-virtual-fencing-valparai-man-animal-conflict-prm.html വായന തുടരുക . . .
Artificial Intelligence (AI)
Artificial Intelligence (AI) is a field of computer science focused on creating machines that can think, learn, and make decisions in ways similar to humans 🤖 .
What is AI?
¨ AI enables computers to:
¨ Understand language
¨ Recognize images and sounds
¨ Learn from experience
¨ Solve problems
¨ Make predictions or decisions
In simple words: AI makes machines “smart.”
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത 👉 Earth reaches its Perihelion – the point in its orbit where it is physically closest to the Sun. ✨ International Mind-Body Wellness Day – A day to focus on holistic well-being, nurturing both mental and physical health through mindful practices, exercise, nutrition, and self-care. ഒൻപതുമാസത്തിനിടെ കേരളത്തിൽ തുടങ്ങിയത് 22,469 സംരംഭങ്ങൾ; അരലക്ഷം തൊഴിലവസരങ്ങൾ മലപ്പുറം: സ്വപ്നങ്ങൾ നേടിയെടുക്കാൻ കേരളത്തിലെ പുതുസംരംഭകർ മുടക്കിയത് 1,792.94 കോടി രൂപ. ഈ സാമ്പത്തികവർഷം സംസ്ഥാനത്ത് തുടങ്ങിയ 22,469 സംരംഭങ്ങളുടെ നിക്ഷേപമാണിത്. സംസ്ഥാന സർക്കാരിന്റെ സംരംഭകത്വവർഷത്തിന്റെ ഭാഗമായി ഒൻപതു മാസത്തിനിടെ തുടങ്ങിയതാണിവ. 50,552 പേർക്ക് ഇതിലൂടെ തൊഴിലവസരമുണ്ടായി. വായന തുടരുക . . . സോണിയാ ഗാന്ധിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നത്, മൊഴി നിർണായകം- വി. ശിവൻകുട്ടി തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിൽ എങ്ങനെ പ്രവേശനം ലഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സോണിയാ ഗാന്ധിയ്ക്കും അടൂർ പ്രകാശിനും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. പദവി നോക്കാതെ സോണിയാ ഗാന്ധിയെ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. വായന തുടരുക . . Mannathu Padmanabha Pillai Mannathu Padmanabha Pillai (2 January 1878 – 25 February 1970), better known as Mannathu Padmanabhan was an Indian social reformer and freedom fighter from the south-western state of Kerala. He is recognised as the founder of the Nair Service Society (NSS), which represents the Nair community.[1] His birthday (2 January) is observed as Mannam Jayanti every year. Padmanabhan is considered a visionary reformer who organised the Nair community under the NSS വായന തുടരുക .. ... തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടന്നു- മുരളീധരൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബിജെപിയുടെ സംഘടനയിലുള്ളവരേക്കാൾ കൂടുതൽ സിപിഎമ്മുകാരാണ് ഈ വോട്ട് കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതൊരു കൂട്ടുകച്ചവടമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . . സംസ്ഥാനസെക്രട്ടറി എന്തിന് ആദ്യമേ പ്രതികരിച്ചു? വടക്കാഞ്ചേരി കേസ് അട്ടിമറിക്കാൻ നീക്കം- ജോസഫ് ടാജറ്റ് തൃശ്ശൂർ: വടക്കാഞ്ചേരിയിലെ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഇരുചെവി അറിയാതെ ഒരു പരാതി കൊടുത്തപ്പോൾത്തന്നെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇന്നേവരെ കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഉണ്ടായിട്ടില്ല. ഇതുതന്നെ സംശയാസ്പദമായകാര്യമാണെന്ന് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ഇനി പൊതുജനങ്ങൾക്ക് സ്വയം ആധാരം എഴുതാനാകില്ല; പകരം ടെംപ്ലേറ്റ് സംവിധാനം വരുന്നു പത്തനംതിട്ട: പൊതുജനങ്ങൾക്ക് സ്വയം ആധാരമെഴുതാനുള്ള സൗകര്യം രജിസ്ട്രേഷൻ വകുപ്പ് ഒഴിവാക്കി. ആധാരം രജിസ്ട്രേഷന് സംസ്ഥാനമൊട്ടാകെ സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകൾ (ടെംപ്ലേറ്റ്) ഉപയോഗിക്കാനാണ് പുതിയ തീരുമാനം. വായന തുടരുക . . .. 'ആത്മാഭിമാനമുള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണം'; വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ ദർശനവേദി തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ശ്രീനാരായണ ദർശനവേദി. എസ്എൻഡിപി യോഗത്തിന്റെ കാലാവധി കഴിഞ്ഞ നേതാവ് വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന് നാണക്കേടും അപമാനവുമാണെന്ന് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി വ്യക്തമാക്കി. ആത്മാഭിമാനം ഉള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണമെന്നും തുറന്നുകാട്ടണമെന്നും ശ്രീനാരായണ ദർശനവേദി പറയുന്നു. വെള്ളാപ്പള്ളി നടേശന്റെ തുടർച്ചയായ വിദ്വേഷ പരാമർശങ്ങൾക്ക് പിന്നാലെയാണ് ശ്രീനാരായണ ദർശനവേദിയുടെ പ്രതികരണം. വായന തുടരുക. . . . 'മറ്റത്തൂരിലുണ്ടായത് പക്വതക്കുറവ്, യുഡിഎഫ് അംഗങ്ങൾക്ക് അബദ്ധം പറ്റി; ഒ ജെ ജനീഷ് തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് നേതാക്കൾ ബിജെപിക്കൊപ്പം ചേർന്ന സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. മറ്റത്തൂരിലെ രാഷ്ട്രീയ കൂറുമാറ്റം കേവലം പക്വതക്കുറവുമൂലം സംഭവിച്ചതാണെന്നും യുഡിഎഫ് അംഗങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും ജനീഷ് പറഞ്ഞു. തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ജനീഷിന്റെ പ്രതികരണം. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത; ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍... തിരുവനന്തപുരം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇടത് അധ്യാപക സംഘടനകളുടെ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. വിദ്യാഭ്യാസമന്ത്രി <വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ആണ് ഇതു സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നത്. വായന തുടരുക . . . 2 വർഷം മുൻപേ മുന്നറിയിപ്പ്, പരാതിയിൽ ബിജെപി ഭരിക്കുന്ന കോർപറേഷന്റെ അലംഭാവം; ഇൻഡോർ കുടിവെള്ള ദുരന്തത്തില്‍ മരണം 10 ആയി ഇൻഡോർ പ്രദേശത്തെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് ഇൻഡോർ മുനിസിപ്പൽ കോർപറേഷന് (ഐഎംസി) പരാതി നൽകിയിരുന്നതായി അവകാശപ്പെട്ട് ബിജെപി കോർപറേഷൻ കൗൺസിലർ. പരാതി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇൻഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ഡിവിഷൻ 11ൽ നിന്നുള്ള കൗൺസിലർ കമൽ വഗേല പറഞ്ഞു. അതേസമയം, കുടിവെള്ള ദുരന്തത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. 32 പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ആകെ 294 പേരെയാണ് രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതിൽ 93 പേരെ ഡിസ്ചാർജ് ചെയ്തു. 201 പേർ ഇപ്പോഴും ചികിത്സയിലാണ്. ഭഗീരത്പുരയിൽ ജനങ്ങളോട് ടാപ്പ് വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ടാങ്കർ വെള്ളം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പുകൾ നൽകിയിട്ടുണ്ട്. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കാനും പ്രദേശവാസികളോട് സർക്കാർ ആവശ്യപ്പെട്ടു വായന തുടരുക . . . ആന്റണി രാജു അയോഗ്യൻ ; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടൻ പുറത്തിറക്കും തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും. മൂന്ന് വർഷമാണ് ആന്റണിരാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള 6 വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യം; ആര് മുഖ്യമന്ത്രിയാകുമെന്നത് പിന്നീട് തീരുമാനിക്കും'; കെ സി വേണുഗോപാല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്നും, ആര് മുഖ്യമന്ത്രിയാകുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇക്കുറി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ശബരിമല സ്വര്‍ണ്ണ കൊള്ള കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക . .. കോണ്‍ഗ്രസിനെതിരെ പോര്‍മുഖം തുറന്ന് പിണറായി വിജയന്‍; സംസ്ഥാനത്ത് കോ-ലി -ബി സഖ്യമെന്ന് ആരോപണം; പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലെന്നും പരാമര്‍ശം സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മൂന്നാം തവണയും മുന്നണിയെ നയിക്കാന്‍ പിണറായി വിജയന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മുഴച്ചു നിന്നത്. ശബരിമല സ്വര്‍ണക്കൊള്ളമുതല്‍ വെള്ളാപ്പള്ളി വിഷയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിയടക്കമുള്ള വിഷയങ്ങളായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പ്രധാന വിഷയം. ഭരണവിരുദ്ധ വികാരമല്ല കേരളത്തിലെ തിരിച്ചടിക്ക് കാരണമെന്നും വര്‍ഗീയ ശക്തികളുമായുള്ള യുഡിഎഫിന്റെ രഹസ്യവും പരസ്യവുമായുള്ള ബന്ധമാണ് തദേശത്തിലുണ്ടായ തിരിച്ചടിയെന്നും അത് താത്ക്കാലികമാണെന്നുമുള്ള സന്ദേശമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം നല്‍കാന്‍ ശ്രമിച്ചത്. കൂടുതല്‍ വായിക്കുക .... HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
ഇന്നത്തെ ഹൈലറ്റ്
Mannathu Padmanabha Pillai
നിലപാടിൽ മാറ്റമില്ല; തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് വി.എം. സുധീരൻ തിരുവനന്തപുരം: പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വർഷങ്ങൾക്ക് മുമ്പുതന്നെ താൻ പാർലമെന്ററി രാഷ്ട്രീയ രംഗത്തോട് വിടപറഞ്ഞതാണെന്ന് ശനിയാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. വീണ്ടും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക . . . ഞാൻ നിരപരാധി, ഇത് കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടും എന്നതിന്റെ ഉദാഹരണം - ആന്റണി രാജു തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ താൻ നിരപരാധിയാണെന്ന് ആന്റണി രാജു എംഎൽഎ. തനിക്കെതിരെ തെളിവുകൾ ഒന്നുമില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുൻമന്ത്രി പറഞ്ഞു. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാം എന്നതിന്റെ തെളിവാണ് ഇതെന്നും അതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . . ശിക്ഷിച്ചാൽ എംഎൽഎസ്ഥാനം പോകും, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; രാഷ്ട്രീയഭാവി തുലാസിൽ? തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി തുലാസിലായി. ശിക്ഷാവിധി വരുന്നതോടെ 2026- ഏപ്രിലിൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാൻ സാധിക്കുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. തുടര്‍ന്നു വായിക്കുക . . .
We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 സ്വർണക്കൊള്ള: കൂടെ ഉണ്ടായിരുന്നത് ആരെന്നറിയില്ലായിരുന്നു, ഞാനും ഫോട്ടോയിൽ നിന്നു- ആന്റോ ആന്റണി പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട യഥാർഥവസ്തുതകളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആന്റോ ആന്റണി എംപി. സോണിയാഗാന്ധിയ്ക്കും മറ്റും ഒപ്പം 2013-14 കാലഘട്ടത്തിലുള്ള ചിത്രമാണ് തന്റെ പേരിൽ പ്രചരിക്കുന്നത്. പ്രയാർ ഗോപാലകൃഷ്ണനാണ് അന്നത്തെ ദേവസ്വംബോർഡ് പ്രസിഡന്റ്. ഞാനും ആ ഫോട്ടോയിൽനിന്നു. ആരാണ് കൂടെ ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നു. വായനതുടരുക ...... ഇരുമുന്നണികൾക്കും പോറ്റി സ്വീകാര്യൻ, അവർ തമ്മിൽ ഒരു വ്യത്യാസവുമില്ല- രാജീവ് ചന്ദ്രശേഖർ ചങ്ങനാശ്ശേരി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻപോറ്റി ആരുടെ കീശയിലാണെന്ന് ഇപ്പോൾ വ്യക്തമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇരുമുന്നണികളുടെയും നേതാക്കളുടെ കൂടെയുള്ള പോറ്റിയുടെ ചിത്രങ്ങൾ പുറത്തുവന്നുകഴിഞ്ഞു. വായനതുടരുക ...... മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം- കാന്തപുരം കണ്ണൂർ: സമുദായനേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളയാത്രയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 'മതതീവ്രവാദിയെന്ന് ഞാൻ പറയാതിരുന്നത് അബദ്ധമായി പോയി'; വിദ്വേഷ പരാമർശം ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ ആലപ്പുഴ: വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വായന തുടരുക . .. നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് ഫാക്ടർ ചർച്ചയാക്കാൻ സിപിഐഎം; വി എ അരുൺ കുമാറിനെ മത്സരരംഗത്ത് ഇറക്കിയേക്കും തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന. തെരഞ്ഞെടുപ്പില്‍ വി എസ് ഫാക്ടര്‍ ചര്‍ച്ചയാക്കാന്‍ അരുണ്‍ കുമാര്‍ മത്സരിച്ചാല്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വി എസിന്റെ ജന്മനാടായ ആലപ്പുഴയിലെ കായംകുളത്തേക്കാണ് അരുണ്‍ കുമാറിനെ പരിഗണിക്കുന്നത്. വി എസ് അവസാനം എംഎല്‍എ ആയിരുന്ന പാലക്കാട്ടെ മലമ്പുഴ മണ്ഡലവും പരിഗണനയിലുണ്ട്. വി എസ് അച്യുതാനന്ദന് പാര്‍ട്ടിക്കുപരി ഉണ്ടായിരുന്ന ജനപിന്തുണ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയാണ് ലക്ഷ്യം. തുടര്‍ന്നു വായിക്കുക . .. Todays Special GK കുരങ്ങിനെപ്പോലെ കരയുമോ? ഡൽഹി നിയമസഭാ വളപ്പിൽ ഒഴിവുണ്ട്!... ന്യൂഡൽഹി∙ നിയമസഭയിൽ പുതിയൊരു ജോലിക്ക് ഒഴിവുണ്ട്; പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്നമല്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്ദത്തിൽ കരയാൻ അറിയണം. ജോലി എന്താണെന്നല്ലേ, നിയമസഭാ വളപ്പിൽ സ്ഥിരം ശല്യക്കാരായ കുരങ്ങൻമാരെ തുരത്തുന്നതാണു പണി. ശല്യം രൂക്ഷമായതോടെയാണ് ഇവയെ തുരത്താൻ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ വീണ്ടും നിയമിക്കാൻ പൊതുമരാമത്തു വകുപ്പു തീരുമാനിച്ചത്. തുടര്‍ന്നു വായിക്കുക. . . ശബരിമല സ്വർണക്കൊള്ളയിൽ ഇഴഞ്ഞു നീങ്ങി എസ്ഐടി അന്വേഷണം, കുറ്റപത്രം പോലും സമർപ്പിച്ചില്ല; പ്രതികൾക്ക് സ്വഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു? തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ളയിൽ മാസങ്ങൾ പിന്നിട്ടിട്ടും നിർണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോൾ, അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവർക്കു സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങുന്നു. പരമാവധി 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലെ പ്രതികൾ അറസ്റ്റിലായി 60 ദിവസത്തിനുള്ളിൽ പ്രാഥമിക കുറ്റപത്രമെങ്കിലും നൽകാനായില്ലെങ്കിൽ കോടതിയിൽനിന്ന് സ്വാഭാവിക ജാമ്യം ലഭിക്കാൻ അവസരം ഒരുങ്ങും. ഒക്ടോബർ 10ന് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഒക്ടോബർ 17ന് ആദ്യം അറസ്റ്റ് ചെയ്തത് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയായിരുന്നു. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഒക്ടോബർ 23നും മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിനെ നവംബർ 1നും അറസ്റ്റ് ചെയ്തു. ഈ 3 പേരുടെയും അറസ്റ്റ് കഴിഞ്ഞ് 60 ദിവസം പിന്നിട്ടെങ്കിലും പ്രാഥമിക കുറ്റപത്രം പോലും നൽകാൻ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ചതിയന്‍ ചന്തു പ്രയോഗം, സിപിഐ പണം എണ്ണി വാങ്ങിയെന്ന ആരോപണം…; വെള്ളാപ്പള്ളിയും സിപിഐയും ഇടയുമ്പോള്‍ സര്‍ക്കാരിന്റെ തുടര്‍നീക്കങ്ങളെന്താകും?
തലസ്ഥാന വിജയം ആഘോഷിക്കാൻ മോദിയെത്തും മുന്നെ ഷാ എത്തും, ആദ്യ പ്രഖ്യാപനം പ്രധാനമന്ത്രി എത്തുന്ന തിയതി; മേയർ രാജേഷടക്കം ജയിച്ചവരെയെല്ലാം നേരിൽ കാണും ദില്ലി: ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി അധികാരത്തിലേറിയത് ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുന്നെ അമിത് ഷാ എത്തുന്നത്. ഈ മാസം 11 നാകും ഷാ തിരുവനന്തപുരത്തെത്തുക. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബി ജെ പി അംഗങ്ങളെയെല്ലാം ആഭ്യന്തര മന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും. വായന തുടരുക . . .
Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 രാഹുൽ മാങ്കൂട്ടത്തിലെനിതിരായ പീഡന കേസ്; ജോബി ജോസഫിന് മുൻകൂർ ജാമ്യം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെയുള്ള പീഡന കേസിൽ, രണ്ടാംപ്രതി ജോബി ജോസഫിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ പീഡന പരാതിയിലെ രണ്ടാം പ്രതിയാണ് അടൂർ സ്വദേശിയായ ജോബി. ഉപാധികളോടെയാണ് ജാമ്യം അനുവഗിച്ചിരിക്കുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ച് നൽകിയത് ജോബിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വായന തുടരുക . .. WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |