Thank you for visiting.
Click me To
Listen Music.      

ജനുവരി 2026 ചൊവ്വാഴ്ച

1201 മകരം 20

Shaaban  14 1447

വാല്യം 3 ലക്കം 365

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

03

“When you focus on what you can control, peace naturally follows.”

(1)

ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാം’: വാട്സാപ്പിനും മെറ്റയ്ക്കും സുപ്രീം ...

ന്യൂഡൽഹി∙  ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാൻ മെസേജിങ് ആപ്പായ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. "നിങ്ങൾക്ക് ഞങ്ങളുടെ ഭരണഘടന പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല." - കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. വായന തുടരുക ......

മകളെ കനാലിൽ മുക്കിക്കൊന്നു, കൊലപാതകം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ; പ്രതിയെ പിടികൂടി പൊലീസ്...

ഹൈദരാബാദ്∙ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്.  രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇതൊഴിവാക്കാനാണ് പാണ്ഡുരംഗ് മൂന്നു കുട്ടികളിൽ ഒരാളെ കൊല്ലാൻ തീരുമാനിച്ചത്. തെലങ്കാന പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വായന തുടരുക . . .

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെ 4 കേസ്: ഹർജിക്കാരന് 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ലെന്ന്  ഹൈകോടതി

കൊച്ചി ∙ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകൾ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.</ ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർ‍ത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും ജസ്റ്റിസുമാരായ എ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

ബജറ്റിൽ കേരളത്തിനായി ഒളിച്ചിരിക്കുന്നുണ്ട് ‘നിധി’: സംസ്ഥാനം ഈ ഇടപെടൽ നടത്തിയാൽ കിട്ടും കേന്ദ്രഫണ്ട്;...

കേരളത്തിന് ഇക്കുറി കേന്ദ്രബജറ്റിൽ കാര്യമായി ഒന്നുംതന്നെയില്ല എന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. പക്ഷേ കേരള സർക്കാരും ഇവിടത്തെ സംരംഭകരും മുന്നോട്ടു വന്നാൽ ബജറ്റിലെ ചില അവസരങ്ങൾ പ്രയോജപ്പെടുത്താം. അതുവഴി സംരംഭങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താം, ചെറുപ്പക്കാർക്ക് ഉൾപ്പെടെ പുതിയ സംരംഭം ആരംഭിക്കാനും, നിലവിലെ സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കാനുമെല്ലാം എങ്ങനെയാണ് ബജറ്റിൽ കേരളം ഇടപെടേണ്ടത് വായന തുടരുക . . .

ഇത് മോദിയുടെ വിജയം; ട്രംപ് ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്, ...

ഇന്ത്യയ്ക്കുമേൽ ചുമത്തിയ പകരംതീരുവ വെട്ടിക്കുറയ്ക്കാനും വ്യാപാരക്കരാർ ഉറപ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു എം. ജേക്കബ്. അമേരിക്കയും ട്രംപും ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി. ഇന്ത്യയുടെ യശസ്സും പ്രസക്തിയുമാണ് ആഗോളതലത്തിൽ ഉയരുന്നതെന്നും ഇന്ത്യ ലോക വ്യാപാരരംഗത്ത് ഒന്നാംസ്ഥാനത്തേക്ക് ഉയരുമെന്നും ട്വന്റി20 പാർട്ടി കോ-ഓർഡിനേറ്റർ കൂടിയായ സാബു ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു വായന തുടരുക . ..

നിലപാടു മാറ്റമല്ല, ഇന്ത്യയുടേത് തന്ത്രപരമായ വഴിമാറ്റം? താരിഫ്, ഭീഷണി, സമ്മർദം.....

പൊടുന്നനെ ആരംഭിക്കുന്നതല്ല ഒരു യുദ്ധവും. അപൂർവമായേ ബോംബുകളും തോക്കുകളുംകൊണ്ട് അവ തുടങ്ങാറുമുള്ളൂ. അതിനു മുൻപ് മുന്നറിയിപ്പുകളോ പ്രത്യക്ഷമോ പരോക്ഷമോ ആയ സൂചനകളോ ഉണ്ടാവും. വ്യാപാരയുദ്ധങ്ങളും അങ്ങനെത്തന്നെയാണ്. അവയ്ക്കു മുൻപും സമ്മർദങ്ങളും നയതന്ത്ര നീക്കങ്ങളും ഭീഷണികളുമൊക്കെയുണ്ടാവും. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതു നിർത്തി, പകരം യുഎസിൽനിന്ന് എണ്ണ വാങ്ങാൻ സമ്മതിച്ചെന്നും അതിനു പ്രതിഫലമായി, യുഎസ് ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരം തീരുവ 18 ശതമാനമായി കുറച്ചെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും പെട്ടെന്നുള്ള തീരുമാനമായി തോന്നാം. എന്നാൽ മാസങ്ങളോളം നീണ്ട, സമ്മർദതന്ത്രങ്ങളും നയതന്ത്ര ശ്രമങ്ങളുമൊക്കെ ഉൾപ്പെട്ട ഒരു നിശ്ശബ്ദ പ്രക്രിയയുടെ അവസാന ദൃശ്യം മാത്രമാണ് ഈ വ്യാപാര ധാരണ. സൈനികമായോ സാമ്പത്തികമായോ സാങ്കേതികമായോ യുഎസ് ഒരു നീക്കം നടത്തുമ്പോൾ, അതിന്റെ ഏറ്റവും നിർണായക ഘട്ടം വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

വെള്ളത്തിൽ ലയിക്കുന്ന ബാഗുകൾ; ഇന്ത്യൻ പേറ്റന്റ് സ്വന്തമാക്കി യുസി കോളജിലെ പ്രഫസറും വിദ്യാർഥിയും...

ആലുവ∙ പരിസ്ഥിതി സൗഹൃദ ബാഗിന് യുസി കോളജിലെ കെമിസ്ട്രി വിഭാഗം അസിസ്ന്റന്റ് പ്രൊഫസർ സ്മിത റോയിക്കും എംഎസ്എസി വിദ്യാർഥിനിയായ വി.ഐ.മൻസിയക്കും ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. അക്രിലിക്– പിവിഎ ബേസ്ഡ് മൾട്ടി കംപാർട്ട്മെന്റ് സ്റ്റോറേജ് ബാഗ് എന്ന കണ്ടുപിടുത്തത്തിന് 10 വർഷത്തേക്കാണ് പേറ്റന്റ് ലഭിച്ചത്. 2000–ലെ ഡിസൈനർ ആക്ടിന്റെയും 2001–ലെ ഡിസൈൻസ് റൂളുകളുടെയും വ്യവസ്ഥകൾ അനുസരിച്ചാണ് പേറ്റന്റ് നൽകിയിരിക്കുന്നത്. വെള്ളത്തിൽ ലയിക്കുന്ന വാണിജ്യ ബാഗുകൾ നിർമിക്കുന്നതിന് സഹായിക്കും. തുടര്‍ന്നു വായിക്കുക . ...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കം; സഭയിൽ അനുകൂലിക്കേണ്ടതില്ലെന്ന് യുഡിഎഫ്...

തിരുവനന്തപുരം∙ ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെ സഭയിൽ അനൂകൂലിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനം. കുറ്റാരോപിതനായ എംഎൽഎയെ കോടതി വിധി വരുന്നതിനു മുൻപ് എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും നിലപാട്. അതേസമയം രാഹുൽ വിഷയത്തിൽ യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. രാഹുൽ പ്രശ്‌നം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. വായന തുടരുക .....

തൃശൂര്‍ ജില്ലയില്‍ ഇന്ന് (03-02-2026); അറിയാന്‍, ഓര്‍ക്കാര്‍...

ബോയിങ് 787 വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണം: ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്

ന്യൂഡൽഹി: ബോയിങ് 787 വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി). എഫ്ഐപി തലവൻ ക്യാപ്റ്റൻ സിഎസ് രൺധാവ ആണ് ആവശ്യം ഉന്നയിച്ചത്. വിമാനങ്ങളുടെ ഇലക്ട്രിക്കൽ സിസ്റ്റം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം. ഫ്യുവൽ കൺട്രോൾ സ്വിച്ചിൽ പ്രശ്നങ്ങൾ സംശയിക്കുന്ന സാഹചര്യത്തിലാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ഈ ആവശ്യം അറിയിച്ചത്. വായന തുടരുക . . .....


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,393
+ ₹ 76 ▲

വെള്ളി 1 ഗ്രാം

300
₹ ▼

ഓഹരി വിപണി

ബി. എസ്. ഇ

83,739.13
+ 2,072.67(2.54%) ▲

എന്‍. എസ്. ഇ

25,727.55
+ 639.15 (2.55%) ▲

🖥  What is a Microprocessor? 

Evaluation of Microprocessors

A microprocessor is the brain of a computer system. It is evaluated based on several technical and performance-related factors to determine its efficiency, capability, and suitability for specific applications.

1.  Word Length

· Number of bits the processor can handle at a time (8-bit, 16-bit, 32-bit, 64-bit).

· Larger word length → higher processing power. Example: 64-bit processors can handle more data and memory than 32-bit processors.

2. Clock Speed

· Measured in MHz or GHz.

·  Indicates how many instructions the processor can execute per second.

· Higher clock speed generally means faster performance (but not the only factor).

3. Instruction Set

· Collection of commands the microprocessor can execute.

· RISC (Reduced Instruction Set Computer): Faster, simpler instructions.

· CISC (Complex Instruction Set Computer): Powerful but complex instructions.

4. Architecture

· Internal design of the processor.

· Includes registers, ALU, control unit, and pipelines.

· Modern processors use pipelining, superscalar, and multicore architectures for better performance.

5. Data Bus Width

· Determines how much data can be transferred at once.

· Wider data bus improves data transfer speed.

6. Address Bus Width

· Determines maximum memory the processor can access.

· Example: 32-bit address bus → 4 GB memory access.

7. Power Consumption

· Important for laptops, mobile devices, and embedded systems.

· Lower power consumption means less heat and longer battery life.

8. Performance (MIPS/FLOPS)

· MIPS: Million Instructions Per Second.

· FLOPS: Floating-point Operations Per Second.

· Used to compare processor performance.

9. Cost

· Evaluation also depends on price versus performance.

· Embedded systems need low-cost processors, while servers need high-performance ones.

10. Applications Supported

· General computing, gaming, AI, embedded systems, industrial control, etc.

· The choice of microprocessor depends on the intended application.

Conclusion

The evaluation of microprocessors is based on speed, architecture, word length, power consumption, memory handling, and cost. A good microprocessor balances performance, efficiency, and affordability according to its application.

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഇന്നത്തെ പ്രത്യേകത

Shab E Baraat (Muslim festival) – Tonight (the night of Feb 3–4) many Muslim communities will observe Shab E Baraat, also called the Night of Forgiveness, with special prayers and offerings; it's a significant spiritual occasion for seeking forgiveness and praying for deceased ancestors.  

LIVE ഇന്ത്യ-യുഎസ് ഡീൽ: ട്രംപിന്റെ വാദം തള്ളി റഷ്യ, എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഇതുവരെ പറഞ്ഞിട്ടില്ല...
ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ 50ൽ നിന്ന് 18 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. ഇതിൽ 25% പകരംതീരുവയാണ് 18 ശതമാനമായി കുറയുക. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചുമത്തുന്ന 25% പിഴച്ചുങ്കം എടുത്തുകളയും. എന്നാൽ, ഇതിനായി കടുത്ത നിബന്ധനയും ട്രംപ് മോദിക്കുമുന്നിൽ വച്ചിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചാൽ പോരാ, മുഴുവനായി തന്നെ നിർത്തണം. ഇത് മോദി സമ്മതിച്ചുവെന്നാണ് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞത്. മോദിയോ കേന്ദ്രസർക്കാരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. വായന തുടരുക . . .

മുരാരി ബാബുവിന് ഇ.ഡി പരീക്ഷ; കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യൽ തുടരുന്നു...

കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തു വന്ന ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്നു രാവിലെ 10 മണിയോടെ മുരാരി ബാബു ഹാജരായത്. നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുരാരി ബാബുവിന് ഇ.ഡി സമൻസ് നൽകിയിരുന്നു. വായന തുടരുക . .

Steve Jobs

Steven Paul Jobs (February 24, 1955 – October 5, 2011) was an American businessman, inventor, and investor best known for co-founding the technology company Apple Inc. Jobs was also the founder of NeXT and chairman and majority shareholder of Pixar. He was a pioneer of the personal computer revolution of the 1970s and 1980s, along with his early business partner and fellow Apple co-founder Steve Wozniak.

 വായന തുടരുക .. ...

തിരഞ്ഞെടുപ്പിനു മുൻപ് ജയിൽമാറ്റവും പരോളും തരപ്പെടുത്താൻ കൊടി സുനി; ഉന്നത ഉദ്യോഗസ്ഥന്റെ സഹായവും മനോരമ...

മലപ്പുറം ∙ ഭരണമാറ്റം മുന്നിൽ കണ്ടു പരോളിനും ജയിൽ മാറ്റത്തിനും സമ്മർദം ശക്തമാക്കി ടി.പി.വധക്കേസ് പ്രതി കൊടി സുനി. തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുനി അഞ്ചിലേറെ തവണ ജയിൽ ഡിജിപിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരോളിന് അപേക്ഷ നൽകിയിട്ടുണ്ട്. സുനിയുമായി ബന്ധപ്പെട്ട് അടുത്തകാലത്തു വിവാദം ഉയർന്ന ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ശ്രമം നടത്തുന്നതായാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു പരോളും കണ്ണൂർ ജയിലിലേക്കുള്ള മാറ്റവും സാധ്യമാക്കാനാണ് ശ്രമം.2025 ഓഗസ്റ്റ് 17നാണ് കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു തവനൂരിൽ എത്തിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ സുനിക്കെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ജയിൽ മാറ്റം. വായന തുടരുക . . .

'ഉന്നതി' തോൽവിയായി, 'ഗദ്ദിക' എന്തിന് നിർത്തി? പിണറായി മത്സരിച്ചുകൊണ്ടു തന്നെ നയിക്കും; 'ക്രോസ്‌ഫ‌യറി...

പാർട്ടി പദവികൾ ഉണ്ടോ ഇല്ലയോ എന്നത് എ.കെ.ബാലനെ സംബന്ധിച്ച് ഒരു വിഷയമല്ല. 75 വയസ്സ് പിന്നിട്ടതിന്റെ പേരിൽ സിപിഎം കേന്ദ്രകമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവായെങ്കിലും ഉരുത്തിരിയുന്ന രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം കേരളം ശ്രദ്ധിക്കുന്നു. അതിൽ പലതും വിവാദമാകുന്നു. പക്ഷേ അതിന്റെ പേരിൽ സിപിഎമ്മിന്റെ ഈ മുതിർന്ന നേതാവ് പിന്നോട്ടില്ല.

സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരുന്ന സിപിഎമ്മിന്റെ ഈ മുതിർന്ന നേതാവ് രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു തന്നെ നീങ്ങുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് സമീപകാലത്ത് വൻ വിവാദമുയർത്തിയ പ്രസ്താവന നടത്തിയ ബാലൻ അതേക്കുറിച്ച് ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. മുൻ പട്ടികജാതി– പട്ടികവർഗ ക്ഷേമ മന്ത്രി കൂടിയായ അദ്ദേഹം ആ വകുപ്പുകൾക്കു പറ്റിയ പാളിച്ചകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തിരിച്ചടിയായ കാര്യം ഇതാദ്യമായി വെളിപ്പെടുത്തുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ എ.കെ.ബാലൻ സംസാരിക്കുന്നു.

വായന തുടരുക . . .

ജയിൽപേടി വേണ്ട, 'നികുതി ഭീകരത' ഇല്ലാതാക്കാന്‍ കേന്ദ്രം; ഐടി റിട്ടേൺ ഇനി സ്വയം ഫയൽ ചെയ്യാം: വിദേശയാത്...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമായി തുടരുമ്പോഴാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാം ബജറ്റ് അവതരിപ്പിച്ചത്. റോയിയുടെ മരണം സംഭവിച്ച് രണ്ടാം നാൾ അവതരിപ്പിക്കപ്പെട്ട ബജറ്റിലെ ഒരു നിർണായക നിർദേശം ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടതായത് സ്വാഭാവികം മാത്രമാകാം. ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട് പ്രചാരത്തിലായ 'നികുതി ഭീകരത' എന്ന വാക്ക് കൂടുതൽ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നതിനിടെ കൂടിയാണ് ധനമന്ത്രിയുടെ പുതിയ തീരുമാനം. എന്താണ് ബജറ്റിൽ ആദായനികുതി വകുപ്പുമായും നികുതികളുമായും ബന്ധപ്പെട്ടു സംഭവിച്ചത്? സാധാരണക്കാരനെ പുതിയ നികുതി നിർദേശങ്ങൾ എങ്ങനെ ബാധിക്കും? ലളിതമായി വിശദീകരിക്കുകയാണ് ധനകാര്യ വിദഗ്ധൻ സി.എസ്. രഞ്ജിത്ത്. വായന തുടരുക. . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

സിൽവർലൈൻ പദ്ധതിക്കു ബദലായി ആർആർടിഎസ് നടപ്പിലാക്കാൻ സർക്കാർ; ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ...

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കു ബദലായി റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പാതയ്ക്ക് തത്വത്തില്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പാതയാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്ഥാനം ഉത്തരവിറക്കിയത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ 20 ശതമാനം വീതം ഫണ്ടും ബാക്കി 60 ശതമാനം രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയുമായാണ് പണം കണ്ടെത്തുക. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതികള്‍ നേടാനുള്ള ചുമതല ഗതാഗതവകുപ്പിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. വായന തുടരുക . . ..

12 മണിക്കൂർ കൊണ്ട് 842 കിലോമീറ്റർ; സമയക്രമവും ടിക്കറ്റ് നിരക്കും ഉടൻ; ഈസ്റ്ററിന് വരുമോ സ്ലീപ്പർ വന്ദേഭാരത് സ്ലീപ്പര്‍.....

ബെംഗളൂരു ∙ ഈസ്റ്റർ, വിഷു യാത്രയ്ക്ക് മുന്നോടിയായി ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എത്തുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിനിന്റെ റൂട്ടും സമയവും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 16 കോച്ചുകൾ അടങ്ങുന്ന റേക്ക് ലഭിച്ചാൽ പരീക്ഷണ ഓട്ടം ഉൾപ്പെടെ നടത്തി ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കാൻ കഴിയും. ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ്നിരക്കും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. 842 കിലോമീറ്റർ 12 മണിക്കൂർ കൊണ്ട് ഓടിയെത്തുമെന്നാണ് കരുതുന്നത്. വായന തുടരുക . . .

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷ വിമർശനവുമായി കോടതി...

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് എന്തു കൊണ്ടെന്ന് കോടതി. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ അനുമതി കേന്ദ്രം നല്‍കാത്ത കാരണത്താലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തത് എന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയെങ്കിലും ഇതു തൃപ്തികരമല്ലെന്നു കോടതി അറിയിച്ചു. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

'വിവാദ വ്യക്തി,സാന്നിധ്യം ആഗ്രഹിക്കുന്നില്ല'; വിനോദ് കെ ജോസിനുള്ള ക്ഷണം പിൻവലിച്ച് പാല സെൻ്റ് തോമസ് കോളേജ്

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാൻ തനിക്കുണ്ടായിരുന്ന ക്ഷണം പിന്‍വലിച്ചെന്ന് കാരവന്‍ മാസികയുടെ മുന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തില്‍ ഫെബ്രുവരി അഞ്ചിനായിരുന്നു പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോളേജ് അധികൃതര്‍ ക്ഷണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിനോദ് കെ ജോസ് പറയുന്നത്. താനൊരു കോണ്‍ട്രവേര്‍ഷ്യല്‍ ഫിഗര്‍ (വിവാദ വ്യക്തി) ആണെന്നും പ്രിന്‍സിപ്പലും കോളേജ് മാനേജ്‌മെന്റും കാമ്പസില്‍ തന്നെ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്നും വിനോദ് കെ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക . . .

അടുത്തത് ജയിലിൽനിന്നിറങ്ങുക പോറ്റിയായിരിക്കും, SIT അന്വേഷണം നിലച്ചിരിക്കുകയാണ്; വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിലച്ചിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകാതെ പ്രതികൾ ഒന്നൊന്നായി പുറത്തിറങ്ങുകയാണ്. അടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയായിരിക്കും ജയിലിൽ നിന്നും ഇറങ്ങുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.  തുടര്‍ന്നു വായിക്കുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

'രാഹുൽ എന്ന കോഴിയെ നിർത്തേണ്ടയിടത്ത് നിർത്തിയിട്ടുണ്ട്,ചാനലിൽ ഇരുന്നതുപോലെ എൻ്റെ മുൻപിൽ ഇരിക്കാൻ ധൈര്യമുണ്ടോ?'

കോഴിക്കോട്: 24 ന്യൂസ് ചാനൽ അഭിമുഖത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് താൻ കൃത്യമായി മറുപടി നൽകിയതെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും ഹേമ കമ്മീഷൻ പോലെ ഒരു കമ്മീഷൻ വെച്ച് കോൺഗ്രസിലെ വനിതകളുടെയും രാഹുലിന്റെയും ഫോൺ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും എം എ ഷഹനാസ് പറഞ്ഞു. അഭിമുഖം എടുത്ത 24 ന്യൂസ് ചാനലിനോട് പുച്ഛം തോന്നുകയാണെന്നും രാഹുൽ ഉയർത്തിയ കാര്യങ്ങളിൽ മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു. തുടര്‍ന്നു വായിക്കുക . ..

Id='highlight' ഇലക്ട്രിക് ബസ് ചാർജ് ചെയ്യാൻ ഡീസൽ ജനറേറ്റർ; ഇത് എന്തുതരം പ്രകൃതി സൗഹാർദമാണെന്ന് വിമർശനം

ഇന്ത്യൻ വാഹന വിപണിയിൽ അതിവേഗത്തിലുള്ള വളർച്ചയാണ് ഇലക്ട്രിക് വാഹനങ്ങൾ കൈവരിച്ചിരിക്കുന്നത്. സബ്‌സിഡി ഉൾപ്പെടെ സർക്കാർ തലത്തിൽ ലഭിച്ചിട്ടുള്ള പ്രോത്സാഹനം ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇലക്ട്രിക് കരുത്തിലുള്ള കാറുകൾക്കും സ്‌കൂട്ടറുകൾക്കുമൊപ്പം ഇന്ത്യയുടെ നിരവധി നഗരങ്ങളിൽ ഇലക്ട്രിക് ബസുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. പുണെ നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടുന്നത്. വായന തുടരുക..

സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ; അസമിനെ കീഴടക്കിയത് എതിരില്ലാത്ത 3 ഗോളിന്

ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ആതിഥേയരായ അസമിനെ മറികടന്ന് കേരളം സെമിയിൽ. ചൊവ്വാഴ്ച സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് കേരളത്തിന്റെ സെമി പ്രവേശനം. വ്യാഴാഴ്ച്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. വായന തുടരുക . . .

വ്യാപാരക്കരാറിൽ മോദി സമ്മർദത്തിന് വഴിപ്പെട്ടോ; എപ്സ്റ്റീൻ ഫയൽ ഉയർത്തി രാഹുൽ ഗാന്ധിയുടെ ആരോപണം

ന്യൂഡൽഹി: ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ അന്തിമമാക്കാൻ എപ്സ്റ്റീൻ ഫയലും കാരണമായെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഒത്തുതീർപ്പിനും ബാഹ്യസമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിൽ അദ്ദേഹം ഒപ്പിട്ടതെന്നും രാഹുൽ ആരോപിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക . . .

'ദിസ് ഗവൺമെന്റ് ഈസ് ഇൻസൾട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി'; എയിംസ് വിഷയത്തിൽ പരിഹാസവുമായി ജോൺ ബ്രിട്ടാസ്

>ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസർക്കാർ മന്ത്രി സുരേഷ് ഗോപിയെ തുടർച്ചയായി അപമാനിക്കുകയാണെന്ന പരിഹാസവുമായി ജോൺ ബ്രിട്ടാസ് എം.പി. വാഗ്ദാനങ്ങൾ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. വായന തുടരുക . . .

'കേരളത്തിൽ ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരും, ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ട് പോകും': ദീപാദാസ് മുൻഷി

സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കൂടുതൽ പ്രവചനങ്ങൾക്കില്ലെന്നും ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി. വായന തുടരുക . . .

Local News

പെന്‍ഷനേഴ്‌സ് യൂണിയന്‍ മറ്റത്തൂര്‍ യൂണിറ്റ് സമ്മേളനം

മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

ഗുരുവായൂർ ക്ഷേത്രനടയിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ക്ഷേത്രത്തിന്റെ വടക്കേനടപ്പുരക്കും ഇന്നർ റിംഗ് റോഡിനുമിടയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപിടുത്തമുണ്ടായത്.

വാര്‍ത്തകള്‍ ഇതുവരെ പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍

മുരിയാട് എ.യു.പി. സ്കൂളിൽ സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് 4ന് -

Random Display

വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠
Todays highlight
Steev Jobes
Special Day Today 
Microprocessor

നരവനെയുടെ പുസ്തകത്തിൽ വീണ്ടും പോര്: ഹൈബിയും ഡീനും ഉൾപ്പെടെ പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ..

ന്യൂഡൽഹി∙ മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം ലോക്സഭയിൽ വീണ്ടും പരാമർശിച്ച് പ്രതിപക്ഷം. ഭരണപക്ഷ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ തടസ്സപ്പെട്ടു. സഭാ കാലയളവ് കഴിയുന്നതുവരെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. അമരീന്ദർ സിങ് രാജാ വാറിങ്, മാണിക്ക്യം ടാഗോർ, ഗുർജീത് സിങ് ഔജ്‌ല, കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പഡോലെ, എസ്. വെങ്കിടേശൻ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് എംപിമാർ. സഭ ഇന്നത്തേക്കു പിരിഞ്ഞു. നാളെ രാവിലെ 11 മണിക്ക് വീണ്ടും ചേരും. വായന തുടരുക . . .

ആധാർ ദുരുപയോഗം ഇനി നടക്കില്ല! പഴങ്കഥയാകും ഫോട്ടോകോപ്പിയും; വേണ്ട വിവരങ്ങൾ മാത്രം ഈ ക്യുആർ വഴി നൽകാം;...

എന്തിനുമേതിനും ആധാർ കാർഡിന്റെ പകർപ്പു ചോദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന രീതി മാറുന്നു. കാർഡിലെ മുഴുവൻ വിവരങ്ങളോ പകർപ്പോ നൽകാതെ തിരിച്ചറിയൽ നടപടിക്രമം പൂർത്തിയാക്കാനുള്ള നടപടികൾക്കാണ് ആധാർ അതോറിറ്റി (യുഐഡിഎഐ) തുടക്കമിടുന്നത്. ഓഫിസ് ഹാജർ മുതൽ ഹോട്ടൽ ബുക്കിങ് വരെ എന്തിനും ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ വൈകാതെ കാണാനായേക്കും. പുതിയ വെരിഫിക്കേഷൻ രീതിയും മറ്റ് ആധാർ സൗകര്യങ്ങളെക്കുറിച്ചും അറിയേണ്ടതെല്ലാം വിശദമായി.. കൂടുതല്‍ വായിക്കുക. ..

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

പ്രതിപക്ഷ പ്രതിഷേധം, സഭ വിട്ടുപോയി സ്പീക്കർ; ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്, ആക്രമിക്കാനുള്ള ശ്രമമെന്ന് ശിവന്‍കുട്ടി...

തിരുവനന്തപുരം∙ സ്വർണക്കവർച്ച വിവാദത്തിൽ <നിയമസഭ ഇന്നും പ്രക്ഷുബ്ധം. സ്പീക്കറുടെ ഡയസിലേക്കു പ്രതിപക്ഷാംഗങ്ങൾ ചാടിക്കയറാൻ ശ്രമിച്ചതോടെ സഭയിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. രണ്ടു തവണ സ്പീക്കർക്കു കസേര വിട്ടു പോകേണ്ടിവന്നു. പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് പിടിച്ചുമാറ്റിയെങ്കിലും സംഘർഷം തുടരുകയാണ്. സഭ താൽക്കാലികമായി നിർത്തിവച്ചു. സഭ ടിവിയും നിർത്തിവയ്ക്കുകയും ചെയ്തു. വായനതുടരുക ......

എയിംസിന്റെ ഭ്രമണപഥം: കിനാവ് കണ്ട് കിനാലൂർ; സ്ഥലം വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ ഭൂഉടമകൾ വലയുന്നു...

ബാലുശ്ശേരി∙ കേരളത്തിന്റെ ചിരകാല സ്വപ്നമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ഇനിയും അകലെ. പ്രയാസം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങൾ കൂടി ഇവിടെ കിനാലൂരിലുണ്ട്. കെഎസ്ഐഡിസി ഭൂമിക്കു പുറമേ ഏറ്റെടുക്കേണ്ട 100 ഏക്കറിന്റെ ഉടമസ്ഥരായ കുടുംബങ്ങളാണ് ഇവർ. കഴിഞ്ഞ ദിവസം മുതൽ ആയുർവേദ എയിംസ് എന്ന പുതിയൊരു സ്വപ്നം കൂടി കിനാലൂർ പേറാൻ തുടങ്ങി. 2014 മുതൽ കേരളം എയിംസിനു വേണ്ടി കാത്തിരിക്കുകയാണ്. എയിംസ് ആവശ്യം സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തതോടെ 5 വർഷം മുൻപ് കിനാലൂരിൽ സ്ഥലം ലഭ്യമാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചു. അതുവരെ നാലിടങ്ങളാണു കേരളത്തിൽ പരിഗണിച്ചിരുന്നത്. വായനതുടരുക ......

ബജറ്റിൽ ഉൾപ്പെടുത്തിയത് കടലാമകൾ ഇതുവരെ അറിഞ്ഞില്ല; ഈ സീസണിൽ ഇതുവരെ മുട്ടയിടാൻ എത്തിയില്ല!...

<p>ആലപ്പുഴ ∙ കേന്ദ്ര ബജറ്റിൽ കടലാമ പ്രജനന കേന്ദ്രങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവ കേരളതീരത്തെ കൈവിടുന്നുവെന്ന ആശങ്കയിൽ കടലാമ സംരക്ഷണ പ്രവർത്തകർ. കടലാമകൾ മുട്ടയിടാനെത്തുന്ന സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തോട്ടപ്പള്ളിയിൽ ഈ സീസണിൽ ഇതുവരെ അവ എത്തിയിട്ടില്ല. ഒക്ടോബർ മുതൽ മാർച്ച് വരെയാണു കടലാമകളുടെ പ്രജനനകാലം. വായന തുടരുക ....

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

നരവനെയുടെ പുസ്തകത്തിൽ വീണ്ടും പോര്: ഹൈബിയും ഡീനും ഉൾപ്പെടെ പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ...

ന്യൂഡൽഹി∙ മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം ലോക്സഭയിൽ വീണ്ടും പരാമർശിച്ച് പ്രതിപക്ഷം. ഭരണപക്ഷ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ തടസ്സപ്പെട്ടു. സഭാ കാലയളവ് കഴിയുന്നതുവരെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. അമരീന്ദർ സിങ് രാജാ വാറിങ്, മാണിക്ക്യം ടാഗോർ, ഗുർജീത് സിങ് ഔജ്‌ല, കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പഡോലെ, എസ്. വെങ്കിടേശൻ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് എംപിമാർ. സഭ ഇന്നത്തേക്കു പിരിഞ്ഞു. നാളെ രാവിലെ 11 മണിക്ക് വീണ്ടും ചേരും. വായന തുടരുക . ..

മാഞ്ഞു, പാട്ടിന്റെ നിലാവ്; സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് ഇനി ഓർമ...

ചെന്നൈ ∙ സംഗീത സംവിധായകൻ  എസ്.പി വെങ്കടേഷ്</ (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സംസ്കാരം നാളെ ഉച്ചയ്ക്ക് പോരൂറിൽ നടക്കും. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. തുടര്‍ന്നു വായിക്കുക . ..

സാധനം കയ്യിലുണ്ട്! കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്കു പേരായി; ബവ്കോയ്ക്ക് ജനങ്ങളിൽനിന്നും ലഭിച്ചത് 40,000 പേരുകള്‍

കോട്ടയം ∙ ബവ്റിജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാ‍ൻഡിക്കുള്ള പേര് തയാർ. ജനകീയത 'നിറഞ്ഞു തുളുമ്പുന്ന' പേരാണ് തിരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ പേര് പുറത്തുവിടണമെങ്കിൽ ഒരു കടമ്പ കൂടി ബവ്കോയ്ക്ക് ഇനിയും കടക്കണം. പേരിടീൽ ചടങ്ങിനു നാട്ടുകാരിൽനിന്നും നിർദേശം സ്വീകരിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ ബവ്കോയ്ക്ക് പുതിയ പേര് പരസ്യപ്പെടുത്താൻ കഴിയുകയുള്ളു. വായന തുടരുക .....

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ല; ഐസ് പ്ലാന്റിൽ നിന്ന് അമോണിയ ചോർന്നു...

ഫാക്ടറിയുടെ പ്രധാന വാൽവ് തകരാറിലായതാണ് അപകടകാരണം, ചോർന്ന അമോണിയ അഗ്നിരക്ഷാസേനാംഗങ്ങൾ വെള്ളത്തിൽ ലയിപ്പിച്ച് സുരക്ഷിതമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റി. വായന തുടരുക . . .

ഷെ‍ാർണൂർ – കേ‍ായമ്പത്തൂർ റെയിൽവേ റൂട്ട്; മൂന്നും നാലും പാതയ്ക്ക് ഡിപിആർ തയാറാക്കും...

പാലക്കാട് ∙ മണിക്കൂറിൽ 130 കിലേ‍ാമീറ്റർ വേഗത്തിൽ ട്രെയിൻ സർവീസിന് ട്രാക്ക് നവീകരിക്കുന്നതിനെ‍ാപ്പം ഷെ‍ാർണൂർ – കേ‍ായമ്പത്തൂർ റൂട്ടിൽ മൂന്നും നാലും പാതയ്ക്കുള്ള വിശദ പദ്ധതിരേഖയും (ഡിപിആർ) തയാറാക്കുന്നു.റൂട്ടിൽ വാളയാർ മേഖലയിൽ വനത്തിലൂടെയും വനത്തിനേ‍ാടു ചേർന്നും പേ‍ാകുന്ന എ,ബി ഇരട്ട ഒറ്റലൈനിൽ (ട്വിൻ സിംഗിൾ ലൈൻ) എ ലൈനിനേ‍ാട് ചേർന്ന് മൂന്നാം ഒറ്റപ്പാത നിർമിക്കാനാണു നിർദേശം. വനത്തിനു പുറത്തു കൂടി നിർമാണം പരിഗണിച്ചെങ്കിലും ഹൈവേ കുറുകെ കടക്കേണ്ടതു തടസ്സമാണ്. വനത്തിനേ‍ാടു ചേർന്നു പുതിയ പാതയ്ക്ക് പരിസ്ഥിതി, വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ കാര്യമായ എതിർപ്പുണ്ടാകില്ലെന്നു റെയിൽവേ കരുതുന്നു. നിലവിൽ പാലക്കാട് ജംക്‌ഷനിൽനിന്നു കെ‍ാട്ടേക്കാട് വരെ 110 കിലേ‍‍ാമീറ്ററും അവിടെനിന്ന് എട്ടിമട വരെയുള്ള വനപ്രദേശത്ത് (ഘാട്ട് സേ‍ാൺ) 45 കിലേ‍ാമീറ്ററിലുമാണ് സർവീസ്. വായന തുടരുക . . .

ചാലക്കുടി റെയിൽവേ പാലത്തിനോട് ചേർന്ന് നടപ്പാലങ്ങൾ നിർമിച്ചു...

ചാലക്കുടി ∙ പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിനോടു ചേർന്നു ട്രാക്കുകളുടെ ഇരു ഭാഗത്തുമായി നടപ്പാലങ്ങൾ നിർമിച്ചു. നേരത്തെ ഈ ഭാഗത്തു പുഴയ്ക്ക് അക്കരെയ്ക്കു പോകാൻ കാൽനടയാത്രികർക്കു റെയിൽവേ പാലത്തിലൂടെ നടക്കണമായിരുന്നു. ഇത്തരം യാത്രയിൽ പൊടുന്നനെ ട്രെയിൻ എത്തിയാൽ അപകടമുണ്ടാകാൻ സാധ്യത ഏറെയായിരുന്നു. റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന തൊഴിലാളികൾക്കും ജോലിയുടെ ഭാഗമായി ട്രാക്കിലൂടെ പോകേണ്ടിയിരുന്നു. നടപ്പാലം വന്നത് അവർക്കും ആശ്വാസമായി. തുടര്‍ന്നു വായിക്കുക ...

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

'അശാസ്ത്രീയ നിർമാണം, വൈറ്റില മേൽപ്പാലം തല്ലിപ്പൊളിച്ച് നീക്കണം'; മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമെന്നും പാലം തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയ നിർമാണം തിരുത്താൻ ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാർ വ്യക്തമാക്കി. വായന തുടരുക . ..

'നരേന്ദ്ര മോദി വിദേശീയരുടെ പുസ്തകം സഭയിൽ ഉദ്ധരിച്ചതിന് സ്പീക്കർക്ക് പ്രശ്നമില്ല': ഓം ബിര്‍ലയ്‌ക്കെതിരെ പവൻ ഖേര

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നരവനെ പരാമര്‍ശത്തിന് പിന്നാലെ സ്പീക്കര്‍ ഓം ബിര്‍ലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര. നരേന്ദ്ര മോദി പണ്ട് നടത്തിയ ഒരു പ്രസംഗത്തില്‍ നെഹ്‌റുവിന്റെ ചരിത്രത്തെക്കുറിച്ച് പറയാന്‍ ഒരു വിദേശ എഴുത്തുകാരന്റെ പുസ്തകത്തിലെ വരികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പവന്‍ ഖേര പറഞ്ഞു. വിദേശ പൗരന്റെ പുസ്തകം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉദ്ധരിക്കുന്നതില്‍ സ്പീക്കര്‍ക്ക് പ്രശ്‌നമില്ല. രാജ്യത്തിന്റെ മുന്‍ സൈനിക മേധാവിയുടെ ഓര്‍മക്കുറിപ്പിലെ ഭാഗങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ഗുരുതര ചട്ടലംഘനമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും പവന്‍ ഖേര ചോദിച്ചു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ ഭാഗം പങ്കുവെച്ച് എക്സിലൂടെയായിരുന്നു പവൻ ഖേരയുടെ പ്രതികരണം. വായന തുടരുക . . .

'SITയ്ക്ക് വീഴ്ചയുണ്ടോ എന്ന് പറയേണ്ടത് കോടതിയാണ്, അവർക്ക് സംതൃപ്തിയാണ്'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് രാജീവ്

'SITയ്ക്ക് വീഴ്ചയുണ്ടോ എന്ന് പറയേണ്ടത് കോടതിയാണ്, അവർക്ക് സംതൃപ്തിയാണ്'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് രാജീവ്വായന തുടരുക . . .

WE UNDERTAKE

ANY KIND OF

WORK AT HOME

PROJECTS

LIKE

WEB DESIGN,

SCRIPTING

PHP, JAVA SCRIPT, HTML

ONLINE IT TRAINING

MS OFFICE PROJECTS ETC…

TOUCH US

9745397722

രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തതിനാണ് പ്രതിഷേധിച്ചത്; അതിനാണ് സസ്പെൻഡ് ചെയ്തത്: മാണിക്കം ടാഗോർ എംപി

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിഷേധിച്ചതിനാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് മാണിക്കം ടാഗോർ എംപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സർക്കാർ സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.  വായന തുടരുക . ..

കേസെടുത്താൽ പേടിക്കില്ല; മന്ത്രി സജി ചെറിയാനെ കടന്നാക്രമിച്ച് ബിനു ചുള്ളിയിൽ

പാലക്കാട്: മന്ത്രി സജി ചെറിയാനെതിരെ ക‌ടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. കഴിഞ്ഞ ദിവസം മന്ത്രിയെ വിമർശിച്ചതിന്‍റെ പേരിൽ ബിനു ചുള്ളിയിലിനെതിരെ കേസെടുത്തിരുന്നു.

ലഹരി കേസിൽ ഉൾപ്പെട്ടവരെ മന്ത്രി സംരക്ഷിക്കുന്നുണ്ട്. വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. കേസെടുത്താൽ താൻ പേടിക്കില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. തനിക്കെതിരെ കലാപ ആഹ്വാനത്തിനാണ് കേസ് എടുത്തത്. വായന തുടരുക. . .

മറുനാടൻ ബസുകൾ മുഖം മിനുക്കി ഓടുന്നതിന് വിലക്ക്; പണികിട്ടിയത് ഇരുന്നൂറോളം ബസുകൾക്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി തീർന്ന ബസുകൾ പുതുക്കിപണുത് കേരളത്തിൽ സർവീസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഇരുന്നൂറോളം ബസുകൾ ഷെഡിൽ കയറ്റിയിടേണ്ട അവസ്ഥയാണ്.

ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 വർഷമാണ്. ബസുകൾ മാറ്റാറാകുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റി സർവീസ് നടത്തിയിരുന്നു. തുടര്‍ന്നു വായിക്കുക . . .

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.