Thank you for visiting.
     

ഡിംസബര്‍ 2025 ബുധനാഴ്ച 1201 വൃശ്ചികം  17

Jumada II 12, 1447

വാല്യം 2 ലക്കം 313

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

03

"It is never too late to be what you might have been." - George Eliot

(1)

ബഹിരാകാശ ‘വെടിവയ്‌പിൽ’ മുറിവേറ്റ് ചൈന; ഷെൻഷോയ്ക്ക് സംഭവിച്ചത് മുന്നറിയിപ്പ്: പേടകങ്ങൾ ഇനി പേടിക്കണം,...

വെടിയുണ്ടകൾ ചീറിപ്പായുന്നതിന്റെ നടുവിൽ ഒരു ടെന്റടിച്ചാലോ..? ’– സംഗതി അൽപം കടന്നുപോയ ‘ഫാന്റസി’ ആണെങ്കിലും അത്തരമൊരു അവസ്ഥയിലാണ് ഇപ്പോൾ ചൈനയും മറ്റു രാജ്യങ്ങളും. ചൈനയുടെ കാര്യം അതിലും കഷ്ടമാണ്. ടെന്റിന് തീപിടിച്ചാൽ പുറത്തിറങ്ങി രക്ഷപ്പെടാൻ ഒരു വണ്ടി പോലുമില്ലാത്ത സാഹചര്യം. ‘ഇറങ്ങിയോടണം’ എന്നു പറയാൻ വരട്ടെ, സ്ഥലം ബഹിരാകാശമാണ്. വെടിയുണ്ടയേക്കാൾ വേഗതയുള്ള, കുപ്പിച്ചില്ലിനേക്കാൾ നൂറുമടങ്ങ് മൂർച്ചയുള്ള, കണ്ണുകൊണ്ട് കാണാൻ പോലുമാകാത്ത വസ്തുക്കൾ ചീറിപ്പായുന്ന ഇടം. അതിനിടയിൽ പെട്ടുകിടക്കുകയാണ് ചൈനയുടെ സ്പേസ് സ്റ്റേഷനായ ടിയാൻഗോംങും അതിനുള്ളിലെ യാത്രക്കാരും. ചൈനീസ് സ്പേസ് സ്റ്റേഷനായ ടിയാൻഗോംങ്ങി‍ലേക്ക് ഗവേഷകരെ ഭൂമിയിൽനിന്ന് എത്തിക്കുന്ന ബഹിരാകാശ യാത്രാ പദ്ധതിയാണ് ഷെൻഷോ. ഭൂമിയിൽനിന്നുള്ള യാത്രക്കാരുമായി ടിയാൻഗോംങ് സ്റ്റേഷനിലെത്തി അവിടെയുള്ള യാത്രക്കാരുമായി ഭൂമിയിലേക്ക് തിരികെ മടങ്ങുന്നതാണ് ഷെൻഷോ പേടകങ്ങളുടെ രീതി. വായന തുടരുക ......

എംഎൽഎ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ; മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ചെയ്യും’...

ആലപ്പുഴ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണോ എന്നത് ആ വ്യക്തിയാണു തീരുമാനിക്കേണ്ടതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ വാർത്തകൾ വന്നപ്പോൾ തന്നെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വയ്പിച്ചു. നിയമസഭാ കക്ഷിയിൽനിന്നും ഒഴിവാക്കി. മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ആലോചിച്ചു ചെയ്യും. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

യാത്രക്കാരുടെ ജീവന് വിലയില്ലേ? എയർ ഇന്ത്യ വിമാനം പറന്നത് 8 തവണ, ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച!...

ന്യൂഡൽഹി ∙ കാലാവധി കഴിഞ്ഞ എയർവർത്തിനസ് സർട്ടിഫിക്കറ്റുമായി (പറക്കലിന് യോഗ്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്, എആർസി) എയർ ഇന്ത്യയുടെ എ320 വിമാനം 8 തവണ സർവീസ് നടത്തിയതിൽ നടപടി. കഴിഞ്ഞ മാസം 24, 25 തീയതികളിലാണ് ഈ വിമാനം സർവീസ് നടത്തിയത്. നവംബർ 24ന് ഡൽഹി-ബെംഗളൂരു-മുംബൈ റൂട്ടിലും 25ന്, ഇതേ വിമാനം മുംബൈ-ഡൽഹി-മുംബൈ, മുംബൈ-ഹൈദരാബാദ്-മുംബൈ എന്നീ റൂട്ടുകളിൽ സർവീസ് നടത്തി. വായന തുടരുക . ..

പിഎം ശ്രീ പദ്ധതി: കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍. ഇക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു. സർവ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും മന്ത്രി വെളിപ്പെടുത്തി.

കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞു വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം പി

പി  എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നും  ജോൺ ബ്രിട്ടാസ് എം പി. വ്യക്തമാക്കി. കേരളത്തിന്‍റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളു എന്നും ബ്രിട്ടാസ് വിവരിച്ചു. ഞാൻ പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്, മധ്യസ്ഥം വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. പക്ഷേ പി എം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. വായന തുടരുക......

ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി

ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗിൽ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.  സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്യൂഷന് പോയപ്പോള്‍ അവിടത്തെ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ത്ഥി നൽകിയ മൊഴി. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നൽകി

ശബരിമല സ്വര്‍ണകൊള്ള കേസിൽ ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെ അന്വേഷണത്തിനായി ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്. സ്വര്‍ണകൊള്ള കേസിലെ എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. വായിക്കുക.....

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും തൃശൂർ പ്രസ് ക്ലബിന്‍റെ വോട്ട് വൈബ് പരിപാടിയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ ഭരണം വീട്ടുപടിക്കൽ എന്നതാണ് ലക്ഷ്യം. ഭരണശൈലിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

https://www.youtube.com/@Computertips-shortcuts

Click Here.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം: നാളെയും വാദം തുടരും, അറസ്റ്റിന് തടസ്സമില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല. നാളെ അന്തിമവാദം കേള്‍ക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിധി നാളെയുണ്ടാകുമെന്നാണ് വിവരം. ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് കേസില്‍ വാദമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. അത് പരിശോധിച്ചശേഷം നാളെ രാവിലെ പതിനൊന്ന് മണിയോടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടില്ല. https://www.reporterlive.com/topnews/kerala/2025/12/03/rahul-mamkoottathils-anticipatory-bail-further-arguments-will-be-held-tomorrow വായന തുടരുക . . .

ക്രിസ്മസ്- പുതു വത്സരം, ഈ മാസം ക്ഷേമ പെൻഷൻ നേരത്തെ നൽകും; വർധിപ്പിച്ച 2000 രൂപ വീതം ലഭിക്കും


ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌.
https://www.twentyfournews.com/2025/12/03/welfare-pension-distribution-december-15.html വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

https://chat.whatsapp.com/BGfdihgMvERAhCezlxYanF https://wa.link/07m7vx  ഇവിടെ ക്ലിക്ക് ചെയുക.

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ല’; കോണ്‍ഗ്രസ് പ്രവർത്തകരെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

പാലക്കാട്ട് മാധ്യമപ്രവർത്തകരെ കയറ്റം ചെയ്ത സംഭവത്തെ ന്യായീകരിച്ച് രമേശ് ചെന്നിത്തല.
പ്രതിഷേധമുള്ളവർ പ്രമേയം പാസാക്കട്ടെ. സാധാരണക്കാരായ പ്രവർത്തകരായതിനാലാണ് പത്രക്കാരുടെ ചോദ്യം കേട്ടപ്പോൾ ബഹളമുണ്ടാക്കിയത്. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.twentyfournews.com/2025/12/03/ramesh-chennithala-justifies-attack-on-journalists-in-palakkad.html വായന തുടരുക . . .

https://www.manoramaonline.com/district-news/thrissur/2025/12/03/announcement.html

തൃശൂര്‍ ജില്ലയില്‍ ഇന്ന് (03-12-2025); അറിയാന്‍, ഓര്‍ക്കാര്‍...


 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025

തിരുവനന്തപുരം—എറണാകുളം              6 ദിവസങ്ങള്‍

തൃശ്ശൂൂര്‍-കാസറഗോഡ്                                  8 ദിവസങ്ങള്‍

‘ബന്ധം പരസ്പര സമ്മതത്തോടെ’: ഗർഭഛിദ്രം നടത്തിയത് യുവതിയെന്ന് രാഹുൽ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

തിരുവനന്തപുരം ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂർത്തിയായി. വിധി നാളെ പറയും. ഒന്നേകാൽ മണിക്കൂറാണു വാദം നീണ്ടത്. അടച്ചിട്ട  മുറിയിൽ വാദം കേൾക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേട്ടത്. വായന തുടരുക . . .

രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഓഫിസ് പരിശോധിക്കണമെന്ന് ആവശ്യം, ഗൂഢാലോചന അന്വേഷിക്കും ഓൺലൈന്‍

തിരുവനന്തപുരംരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ കോടതി നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും. വായന തുടരുക . .

Fort Kochi

Fort Kochi (/ˈkoʊtʃi/ KOH-chee, Malayalam: [cò:çi kō:tā]; Cochin Portuguese: Cochim de Baixo, European Portuguese: [kuˈʃĩ ðɨ ˈβaʃu]), formerly also known as Fort Cochin,[1] is a region of Kochi city in Kerala, India. Fort Kochi takes its name from the Fort Manuel of Kochi,[2] the first European fort on Indian soil, controlled by the Portuguese East Indies.[3] This is part of a handful of water-bound islands and islets toward the south-west of the mainland Kochi, and collectively known as Old Kochi or West Kochi. Adjacent to this is the locality of Mattancherry. In 1967, these three municipalities along with a few adjoining areas, were amalgamated to form the Kochi Municipal Corporation. വായന തുടരുക .. ...

ഓൺലൈൻ ഡെലിവറി മുതൽ തട്ടുകട വരെ; ആ 'ഓൾ ഇന്ത്യ വൈറൽ സ്ഥാനാർഥി’ ഇവിടെയുണ്ട്...

കണ്ണൂർ ‘ഓൾ ഇന്ത്യ വൈറൽ സ്ഥാനാർഥി’ ഓട്ടത്തിലാണ്. രാവിലെ മകനെ സ്കൂളിലാക്കാൻ തുടങ്ങുന്ന ഓട്ടം പിന്നീട് ഓൺലൈൻ ഡെലിവറി സാധനങ്ങളുമായും തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായും തുടരും. ഒടുവിൽ തട്ടുകടയിലേക്കുമുള്ള ഓട്ടം അവസാനിക്കുന്നത് രാത്രി 9 മണിയോടെ. വായന തുടരുക . . .

ഒറ്റക്കെട്ടായി ആകാശത്ത് വച്ച് തന്നെ തകർക്കും; ഒന്നിച്ച് പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾ, നിർണായക നീക്കം

മനാമ ∙ മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അയൺ ഡോം സംവിധാനം സ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആലോചന. ആറ് ഗൾഫ് രാജ്യങ്ങളുടെയും പ്രദേശങ്ങൾ സംരക്ഷിക്കാനായി സംയുക്ത അയൺ ഡോം സംവിധാനം സ്ഥാപിക്കാനാണ് നീക്കമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുമായി ജിസിസി രാജ്യങ്ങൾ ചർച്ച തുടങ്ങിയെന്നും ജാസിം അൽ ബുദൈവി പറഞ്ഞു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ല, കോൺഗ്രസ് എത്ര ‘പുകഞ്ഞ കൊള്ളി’കളെ പുറത്താക്കും?- ബിനോയ് വിശ്വം

കോട്ടയം: പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആൺ-പെൺ ബന്ധങ്ങളിലെ ആ പാവനമായ മൂല്യങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും സ്വന്തം വീക്ഷണത്തിന്റെ ഭാഗമായി ഉയർത്തിപ്പിടിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വായന തുടരുക . . ..

ഹൈദരാബാദ് വിമാനത്താവളത്തിൽ സാങ്കേതിക തകരാർ; ഇന്ത്യയിലുടനീളം വിമാന സർവീസുകൾ താളംതെറ്റി

വിവിധ വിമാനത്താവളങ്ങളിലെയും ചെക്ക്-ഇൻ സംവിധാനങ്ങളിൽ തകരാറുകൾ അനുഭവപ്പെട്ടതോടെ സർവീസുകളെ ബാധിച്ചതായി പിടിഐ റിപ്പോർട്ട്. ചില വിമാനങ്ങൾ ഈ പ്രശ്‌നങ്ങൾ കാരണം വൈകിയതായും വൃത്തങ്ങൾ പിടിഐയെ അറിയിച്ചു.

'ലോകമെമ്പാടുമുള്ള പ്രധാന സേവന തടസ്സങ്ങൾ മൈക്രോസോഫ്റ്റ് വിൻഡോസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളങ്ങളിലെ ഐടി സേവനങ്ങൾ/ ചെക്ക് ഇൻ സംവിധാനങ്ങളെ ഇത് ബാധിക്കുന്നു,' വാരണാസി വിമാനത്താവളത്തിലെ യാത്രക്കാരെ ഒരു അറിയിപ്പ് വഴി അറിയിച്ചു.

വായന തുടരുക. . . .

തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കുമെന്ന് ഫെന്നി നൈനാൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ നല്കിയ ലൈംഗിക പീഡന പരാതി വ്യാജമെന്ന് ആവര്‍ത്തിച്ച് രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ. പൊലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും ഫെനി  വ്യക്തമാക്കി. അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്നും യുവതിയുടെ പരാതിയിലുണ്ട്. എന്നാൽ, പരാതി വ്യാജമാണെന്നും തന്‍റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

പാർട്ടി എടുക്കുന്ന തീരുമാനം തന്റെ കൂടി തീരുമാനമാണെന്ന് ഷാഫി പറമ്പില്‍

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിയുടെ തീരുമാനമാണ് തൻ്റെയും തീരുമാനമെന്നും കൂടുതൽ നടപടിയുടെ കാര്യം പാർട്ടി പ്രസിഡൻ്റ് പറയുമെന്നും ഷാഫി പറമ്പില്‍ എം പി. എൻ്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാകും. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ അതും പാർട്ടി ചെയ്യും. പാർട്ടി കമ്മിറ്റി വച്ച് തീവ്രത അളന്നിട്ടില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി. ശബരിമല അഴിമതിയിൽ സിപിഎം നടപടി എടുത്തില്ല എന്നാൽ കോൺഗ്രസിൻ്റെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 3, ബുധനാഴ്ച

നാവിക സേന ദിനാഘോഷം ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും

നാവിക സേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തും. രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും. നാലരയോടെ പടക്കപ്പലുകളുംഅന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും ഉള്‍പ്പടെ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ കാണാവുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ; രേഖകളിൽ വിശദമായ പരിശോധന വേണമെന്ന് കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട രേഖകളിൽ വിശദമായ പരിശോധന വേണമെന്ന് കോടതി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇക്കാര്യം പറഞ്ഞത്.
ഇരുഭാഗവും നൽകിയ രേഖകൾ പരിശോധിക്കും. എന്നാൽ വിധി പറയും വരെ അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പ് വേണമെന്നും വിധി നീണ്ടുപോയാൽ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൂടുതലറിയുക . . ..

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
Know the Trainer
Follow the Profile.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; കർശന നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറാകണം’; വിഎം സുധീരൻ

രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർത്ഥനയെന്ന് വിഎം സുധീരൻ പറഞ്ഞു. വായന തുടരുക . . .

 

 

 

Random Display

‘ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായി; പുകഞ്ഞകൊള്ളി പുറത്ത്, കൊള്ളിയോട് സ്നേഹമുള്ളവർക്കും പോകാം’...

തിരുവനന്തപുരം സ്ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു സൂചന നൽകി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് പാർട്ടി നേതൃത്വവുമായി ആലോചിച്ച് ഉടൻ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായന തുടരുക . . .

രാഹുലിനെതിരെ കടുത്ത നടപടി?: പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആലോചന; ബെംഗളൂരുവിൽ തിരച്ചിൽ, അടുത്ത സുഹൃത്തെന്ന്  നടി

തിരുവനന്തപുരം യുവതി ലൈംഗിക പീഡനപരാതി നൽകിയതിനെ തുടർന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഏഴാം ദിവസവും ഒളിവിൽ. രാഹുലിനെ തിരഞ്ഞ് പൊലീസ് കർണാടകയിലെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ തിരച്ചിൽ നടത്തി. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങാൻ ഉപയോഗിച്ച കാറിന്റെ ഉടമയായ നടിയിൽനിന്ന് പൊലീസ് വിവരങ്ങൾ തേടി. രാഹുലുമായി സൗഹൃദമുണ്ടെന്ന് നടി പൊലീസിനെ അറിയിച്ചു. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

സ്വപ്നങ്ങൾക്ക് വിലക്കില്ല; വോട്ട് തേടി വീൽചെയറിലെത്തും; ജീവിതം തന്നെ സന്ദേശമെന്ന് റീജ...

മുക്കം(കോഴിക്കോട്) ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിൽ ശാരീരിക പരിമിതികൾ മറികടന്ന് മത്സരിക്കുന്നവരിൽ ഒരാളാണ് മുക്കം നഗരസഭ കയ്യേരിക്കൽ ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥി റീജ തെക്കേപൊയിൽ. രാജ്യാന്തര ഭിന്നശേഷി ദിനത്തിൽ ഇത്തരം പരിമിതികൾ ഉള്ളവർക്കുള്ള സന്ദേശം എന്തെന്നു ചോദിച്ചാൽ റീജ മടികൂടാതെ പറയും, ‘‘എന്റെ ജീവിതം തന്നെയാണ് ആ സന്ദേശം’’. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

സ്വകാര്യത കണക്കിലെടുക്കണം; അടച്ചിട്ട മുറിയിൽ വാദം കേൾക്കണം, കോടതിയിൽ പുതിയ ഹർജിയുമായി രാഹുൽ...

തിരുവനന്തപുരം മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഹർജി. സ്വകാര്യത കണക്കിലെടുത്ത് ഹർജിക്ക് രഹസ്യ സ്വഭാവം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. വായന തുടരുക . ..

Todays Special GK

Fort Kochi

ക്ഷേത്രത്തിൽ ഭക്തരെ നിയന്ത്രിക്കാൻ ബൗൺസർമാർ വേണ്ട, ഇനി ആവർത്തിക്കരുത്; കർശന നിർദേശംനൽകി ഹൈക്കോടതി

 കൊച്ചി: ക്ഷേത്രത്തില്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തരെ നിയന്ത്രിക്കാന്‍ ബൗണ്‍സർമാരെ നിയോഗിച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്.

ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്നു വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസു ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി വിജിലന്‍സ് കോടതി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല. എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ ഇനി ജാമ്യത്തിനായി വാസുവിന് മേല്‍ക്കോടതിയെ സമീപിക്കേണ്ടിവരും വായന തുടരുക . .

ബലാത്സംഗപരാതി നൽകിയത് ആണോ പെണ്ണോ എന്നുപോലും എനിക്കറിയില്ല, പിന്നിൽ വലിയ ഗൂഢാലോചന- ഫെന്നി നൈനാൻ

 തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പുതിയ ബലാത്സംഗ പരാതി നിഷേധിച്ച് അടൂർ നഗരസഭാ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ഫെന്നി നൈനാൻ. ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. പരാതി നൽകിയിരിക്കുന്നത് ആണാണോ പെണ്ണാണോ എന്നുപോലും തനിക്ക് അറിയില്ലെന്നും ഫെനി നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു വായനതുടരുക . ..

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍

പാലക്കാട് എം എൽ എ  രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണമെന്നും അത് പാർട്ടിയല്ല തീരുമാനിക്കേണ്ടതെന്നും പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാമെന്നും അദ്ദേഹം പറഞ്ഞു . നിലപാട് കെപിസിസി  പ്രസിഡൻ്റിനെ അറിയിച്ചുവെന്നും രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . .

Passport Service
PCC Service
Identity Certificate
Surrender certificate
Are  made available via Whats app Touch us
9745397722

ഉന്നത നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നു; എവിടെയാണ് ഒളിപ്പിച്ചതെന്ന് മുരളി തന്നെ പറയട്ടെ: വി ശിവൻകുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ഒളിവില്‍ കഴിയുന്നത് ഒരുവിഭാഗം നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിനെ പുറത്താക്കണം എന്ന മുരളീധരന്റെ നിലപാട് അത്ര ശക്തമല്ല. കെപിസിസി പ്രസിഡന്റ് പറയട്ടെ. ദേശീയ നേതൃത്വവും ഇതുവരെ പ്രതികരിച്ചില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പിടിക്കാനാവാത്തത് പൊലീസിന്റെ പിടിപ്പുകേടെന്ന വിമര്‍ശനത്തിന് രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് മുരളി തന്നെ പറയട്ടെയെന്നായിരുന്നു പ്രതികരണം.

വായന തുടരുക . ..

കേന്ദ്രം ഇരിക്കാൻ പറയുമ്പോൾ പിണറായി സർക്കാർ മുട്ടിലിഴയും, CPIMന്റെ നെറികേടിന് തിരിച്ചടിയുണ്ടാകും; കെ എം ഷാജി

പടന്ന: നടക്കാനിരിക്കുന്നത് കേവലം ഒരു തെരഞ്ഞെടുപ്പ് മാത്രമല്ലെന്നും നമ്മെ വിഡ്ഢിയാക്കുന്ന ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം കൂടിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. സിപിഐഎമ്മിന്റെ നെറികേടിനുള്ള തിരിച്ചടിക്ക് സമയമേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. പടന്നയിലും ഉദുമയിലുമായി നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന് നല്‍കുന്ന ഓരോ വോട്ടും നമുക്കുവേണ്ടിയാണെന്ന തിരിച്ചറിവിന്റേതാണെന്നും അത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആയി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇരിക്കാന്‍ പറയുമ്പോള്‍ പിണറായിയുടെ സര്‍ക്കാര്‍ മുട്ടിലിഴയുകയാണ്. അയ്യപ്പന്റെ ശാപം ഇപ്പോള്‍ സമന്‍സായി കിട്ടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.തുടര്‍ന്നു വായിക്കുക . .

സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്, ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരും: സജന ബി സാജന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന ബി സാജന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സജനയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്. വായന തുടരുക . ..

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

12,987
- ₹ 61 ▼

വെള്ളി 1 ഗ്രാം

196
+ ₹ 0 ▲

ഓഹരി വിപണി

ബി. എസ്. ഇ

85,138.27
- 503.62 (0.59%) ▼

എന്‍. എസ്. ഇ

26,032.20
-143.55(0.55%) ▼

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.