നവംബര്‍2025 വെള്ളിയാഴ്ച 1201 തുലാം  28

Jumada 23, 1447

വാല്യം 2 ലക്കം 296

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

14

“Never underestimate the power you have to take your life in a new direction”

(1)

ആദ്യം ഇടത് പിന്നീട് വലത് ഇപ്പോള്‍ ബിജെപി; പാർട്ടികൾമാറിമറിഞ്ഞ് സലീം, മത്സരിക്കാൻ ഇത്തവണയും രംഗത്ത്

തെന്മല: ആദ്യം സിപിഐഎമ്മിൽ പിന്നീട് യുഡിഎഫിൽ ശേഷം ബിജെപിയിൽ, പാർട്ടികൾ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്പഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സലീം ബിജെപിക്കൊപ്പമാണ്. വായന തുടരുക ......

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ സ്‌ഫോടകന്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം.

അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നു. റിപ്പോര്‍ട്ടുകളുണ്ട്.വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് ഭീകരർ പിടിയിലായി

ജമ്മു കശ്മീരിലെ സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർആർ, 179 ബിഎൻ സിആർപിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ പിടിയിലായി. സുരക്ഷാ സേനയുടെ പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അക്ബർ നജാറിന്റെ മകൻ ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന മുഹമ്മദ് സുൽത്താൻ മിറിന്റെ മകൻ ഷബീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്. വായന തുടരുക.  . . .

കശ്മീരി മുസ്ലീങ്ങൾക്കെതിരെ സമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം ഉയരുന്ന പ്രചരണത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുള്ള

കശ്മീരി മുസ്ലീങ്ങൾക്കെതിരെ സമൂഹ്യമാധ്യമ ങ്ങളിലൂടെയടക്കം ഉയരുന്ന പ്രചരണ ത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള മുസ്ലിംങ്ങളെല്ലാം തീവ്രവാദിയല്ലെന്നും ഇവിടെ ജീവിക്കുന്നവരെല്ലാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരല്ലെന്നും ഉമർ അബ്ദുള്ള പ്രതികരിച്ചു. ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച, ഉമർ അബ്ദുള്ള സ്ഫോടനത്തെ ശക്തമായി അപലപിച്ചു. നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതവും ന്യായീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

ശബരിമല തീര്‍ഥാടനത്തിന് ഡ്രോണ്‍ നിരീക്ഷണം; ക്രിമിനലുകളെ കണ്ടെത്താന്‍ എഐ സംവിധാനം; ഒരുക്കങ്ങളുമായി കേരള പോലീസ്

തിരുവനന്തപുരം∙ ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്. സ്ഥിരം ക്രിമിനലുകളെ  കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവിയുടെ സേവനം ഉപയോഗപ്പെടുത്തും. സുരക്ഷിതമായ തീര്‍ഥാടനത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും 18,741 പോലീസുകാരെ വിന്യസിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ നിലയ്ക്കലില്‍ പറഞ്ഞു. വായന തുടരുക......

ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി...

തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തി. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചനയുടെ മുന്നിലാണ് പ്രതിയെ എത്തിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നിയോഗിച്ച സമിതിയും അര്‍ച്ചനയും പ്രതിയും മാത്രമാണ് പരേഡില്‍ പങ്കെടുത്തത്. പ്രതിയെ അര്‍ച്ചന തിരിച്ചറിഞ്ഞുവെന്നാണ് സൂചന. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ബിഹാര്‍: സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധന എന്‍ഡിഎയ്ക്ക് ഗുണമായതെങ്ങനെ?


ബിഹാറില്‍ എന്‍ഡിഎ വീണ്ടും ചരിത്രമെഴുതുകയും നിതീഷ് കുമാര്‍ പത്താമതും മുഖ്യമന്ത്രിയാകാനിരിക്കുകയും ചെയ്യുന്നത് സംസ്ഥാനത്തെ സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രഖ്യാപിച്ച സര്‍ക്കാര്‍ പദ്ധതികള്‍ വിജയം കണ്ടു എന്നതിന്റെ തെളിവ് കൂടിയാണ്. വോട്ടുരേഖപ്പെടുത്തിയ സ്ത്രീകളുടെ എണ്ണത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധനയാണ് ഇങ്ങനെയൊരു വിലയിരുത്തലിന് പിന്നില്‍. ബിഹാറിലെ ഒരു തിരഞ്ഞെടുപ്പില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണത്തെ കടന്ന് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം ഈ രീതിയില്‍ ഉയര്‍ന്നു എന്നത് ഒരു നിസാര കാര്യമല്ല. വോട്ടു ചെയ്ത സ്ത്രീകളുടെ എണ്ണത്തിലെ ഈ റെക്കോര്‍ഡ് വര്‍ധന ലിംഗപദവിയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളെന്തെല്ലാമാണ്? ഈ വര്‍ധന എന്‍ഡിഎക്ക് ഗുണമായതെങ്ങനെ? വിശദമായി പരിശോധിക്കാം. 
തുടര്‍ന്നു വായിക്കുക.....

അല്‍ ഫലാ സർവകലാശാലയില്‍ നിന്നും കണ്ടെത്തിയ ഡയറികളിൽ കോഡ് വാക്കുകൾ; മുസമിലിന്റെ 13ാം നമ്പർ മുറി രഹസ്യ കേന്ദ്രം

ന്യൂഡല്‍ഹി: ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്നും കോഡ് വാക്കുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങുന്ന രണ്ട് ഡയറികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെയും പിന്നാലെ അറസ്റ്റിലായ ഡോ. മുസമില്‍ ഷക്കീലിന്റേതുമാണ് കണ്ടെടുത്ത ഡയറികള്‍. മുസമില്‍ താമസിച്ച അല്‍ ഫലാ സര്‍വകലാശാലയിലെ 17ാം കെട്ടിടത്തിലെ 13ാം നമ്പര്‍ മുറിയില്‍ നിന്നുമാണ് ഡയറികള്‍ കണ്ടെത്തിയത്. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

‘ജോലിക്കെത്തുന്ന വിദേശികൾ തിരിച്ചുപോകണം’: എച്ച്–1ബി വീസ പദ്ധതി ഇല്ലാതാക്കാന്‍ ബില്ലുമായി റിപ്പബ്ലിക്കൻ...

ന്യൂയോര്‍ക്ക് എച്ച്–1ബി വീസ പദ്ധതി പൂർണമായി ഇല്ലാതാക്കാൻ ബിൽ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ ജനപ്രതിനിധി. ഈ പദ്ധതി ഇല്ലാതാകുന്നതോടെ എച്ച്–1 ബി വീസ വഴി യുഎസിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി അടയുമെന്നും ജോർജിയയിൽനിന്നുള്ള ജനപ്രതിനിധി മാജറി ടെയ്‌ല ഗ്രീൻ എക്സിൽ പങ്കുവച്ച വിഡിയോയിൽ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് ഇവർ. ജോലിക്കായി യുഎസിൽ എത്തുന്ന വിദേശികൾ ആ വീസ കാലാവധി കഴിയുമ്പോൾ തിരിച്ചുപോകുന്ന തരത്തിൽ നിയമം മാറ്റണമെന്നാണ് അവരുടെ ആവശ്യം.

വായന തുടരുക . . .

അവർ ഉറങ്ങാതെ കാത്തിരുന്നു, മകൻ മടങ്ങിവരവില്ലെന്നറിയാതെ; പിക്കപ്പിൽ ഞെരുങ്ങിയമർന്ന്, ഒടുവിൽ ദാരുണാന്ത്യം

ഹരിപ്പാട്: യാത്ര ദൂരസ്ഥലങ്ങളിലേക്കാണെങ്കില്‍ അച്ഛന്‍ രാജപ്പന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് രാജേഷിനെ ഫോണില്‍ വിളിക്കും. അപ്പോൾ എത്തിയ സ്ഥലം രാജേഷ് പറഞ്ഞുകൊടുക്കും. ഒറ്റവാക്കിൽ മറുപടി. രാജപ്പനും ഭാര്യ സരസമ്മയ്ക്കും അത്രമാത്രം മതി. ബുധനാഴ്ച രാത്രിയിലും പതിവുതെറ്റിയില്ല. രാത്രി എട്ടരയ്ക്കുവിളിച്ചപ്പോൾ രാജേഷിന്റെ മറുപടി കിട്ടി. - പൊള്ളാച്ചി. ഒന്‍പതരയോടെ വീണ്ടും വിളിച്ചു. തൃശ്ശൂരിലെത്തിയെന്നായിരുന്നു മറുപടി. പത്തേകാലിന് അങ്കമാലിയിലെത്തിയെന്നും അറിഞ്ഞു. പിന്നീട് പലപ്രാവശ്യം വിളിച്ചെങ്കിലും ഫോണെടുത്തില്ല. എറണാകുളത്ത് പലസ്ഥലങ്ങളില്‍ മുട്ട ഇറക്കണം. ഇതിന്റെ തിരക്കുകഴിഞ്ഞിട്ട് വിളിക്കുമെന്ന് അമ്മയ്ക്കും അച്ഛനും ഉറപ്പായിരുന്നു. എന്നിട്ടും പുലർച്ചെ വീണ്ടും വിളിച്ചു. പക്ഷേ, പള്ളിപ്പാട്ടെ കുടുംബവീട്ടിൽനിന്ന് ഫോൺവിളിച്ചുകൊണ്ടിരിക്കുമ്പോൾ തുറവൂരിലെ ഉയരപ്പാതയുടെ ഗർഡറിനടിയിൽ രാജേഷ് പ്രാണനുവേണ്ടി പിടയുകയായിരുന്നിരിക്കണം വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

വടക്കാഞ്ചേരി : സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ സ്കിൽ ഫെസ്റ്റ് വിഭാഗത്തിൽ സ്കിൽ ഇന്നോവേഷനിൽ ആര്യംപാടം സർവോദയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാംസ്ഥാനം. ഓട്ടോമാറ്റിക് ഡ്രൈവിങ് കൺട്രോൾ സിസ്റ്റം എന്ന പ്രോജക്ടാണ് സമ്മാനാർഹമായത്.

റോഡിലെ വലിയ വളവുകളിൽ എതിർഭാഗത്തുനിന്നുവരുന്ന വാഹനങ്ങളെ മുൻകൂട്ടി അറിയാൻ സാധിക്കും അതനുസരിച്ച് സിസ്റ്റം പ്രാവർത്തികമാകുകയും ഇരുവാഹനങ്ങളുമായും വേഗത കുറയുകയും ചെയ്യുന്നു.

മദ്യപിച്ച് വാഹനം ഓടിക്കാൻ ശ്രമിച്ചാൽ ആൽക്കഹോൾ ഡിറ്റക്ടർ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. ഗ്യാസ് ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും കാരണവശാൽ ഗ്യാസ് ലീക്ക് വന്നാൽ വാഹനത്തിൽ ബസർ മുഴങ്ങി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി അപകടം ഒഴിവാക്കാൻ സാധിക്കുന്നു. എല്ലാ സംവിധാനങ്ങളും സോളാർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും.    വായന തുടരുക . . .

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025
തിരുവനന്തപുരം—എറണാകുളം              25 ദിവസങ്ങള്‍
തൃശ്ശൂൂര്‍-കാസറഗോഡ്                                  27 ദിവസങ്ങള്‍

ബിഹാറില്‍ കുതിച്ച് എന്‍ഡിഎ; ശക്തി കേന്ദ്രങ്ങളിലും തകർന്നടിഞ്ഞ് മഹാഖഡ്ബന്ധന്‍

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. വായന തുടരുക . . .

ബിഹാറില്‍ വോട്ടെണ്ണൽ, നെഹ്റുവിന് ആദരവുമായി നീതിഷിന്‍റെ കുറിപ്പ്; ഇത് ചില സൂചനയെന്ന് കമന്‍റുകള്‍

പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ കൗതുകമുണർത്തി ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ എക്‌സ് പോസ്റ്റ്. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ചാണ്‌ നിതീഷിന്റെ പോസ്റ്റ്. വായന തുടരുക . .

 

Peechi Dam

Peechi Dam thrissur is situated 22 km (14 mi) outside Thrissur city in Kerala, India. The dam was started as an irrigation project for the surrounding villages in Thrissur. At the same time, it caters the drinking water needs of the population of Thrissur City. It serves as an irrigation dam, reaching out to the paddy fields in and around Thrissur city. Built across the Manali River, the dam has a catchment area of nearly 3,200 acres (1,300 ha). Elephants may be seen on the bank of Peechi-Vazhani Wildlife Sanctuary, established in 1958, covering 125 square kilometres (48 sq mi).വായന തുടരുക .. ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. വായന തുടരുക . . .

പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ നിലംപതിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. ഹരിപ്പാട് സ്വദേശിയായ രാജേഷിന്‍റെ മരണത്തില്‍ നിർമാണ കമ്പനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രാജേഷിന്‍റെ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം അറിയിച്ചു. മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും മരിച്ച രാജേഷിന്‍റെ കുടുംബം പ്രതികരിച്ചു വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ആര്യ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്; താമസവും രാഷ്ട്രീയപ്രവർത്തനവും മാറാൻ താൽപര്യം, ആവശ്യം പാർട്ടിയുടെ പരിഗണനയില്‍

തിരുവനന്തപുരം  പാര്‍ട്ടി അനുമതി നൽകിയാ‍ല്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ല. ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻദേവാണ് ആര്യയുടെ ജീവിത പങ്കാളി. സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമാണു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാനുള്ള താൽപര്യം. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുവെന്നാണു വിവരം. വായന തുടരുക . . ..

മുഖ്യമന്ത്രി കുറിപ്പ് എഴുതിയിട്ടും വകുപ്പിൽ ‘കുടുങ്ങി’ ഫയലുകള്‍...

തിരുവനന്തപുരം മന്ത്രിസഭയിൽ‍ സമർപ്പിക്കാനായി മുഖ്യമന്ത്രി നിർദേശിച്ച പല ഫയലുകളും വകുപ്പുകളിൽ കുടുങ്ങിക്കിടക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് തീരുമാനമെടുക്കേണ്ടതായിരുന്നു പല ഫയലുകളും. എന്നാൽ, തിരഞ്ഞെടുപ്പിനു മുൻപ് നടന്ന മന്ത്രിസഭാ യോഗങ്ങളിലൊന്നും ഇൗ ഫയലുകൾ എത്തിയില്ല. വായന തുടരുക. . . .

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതല്‍

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണത്തിന് ഇന്ന് തുടക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതൽ പത്രിക സമർപ്പിക്കാം. ഈ മാസം 21 വരെ നാമനിർദേശ പത്രിക നൽകാം.

സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകന്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാംവായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

സ്വപ്നം പൂവണിഞ്ഞു; എക്കാലത്തേയും വലിയ ലക്ഷ്യം; ബിഹാറിലെ എറ്റവും വലിയ ഒറ്റക്കക്ഷിയായി BJP

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ എറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന ബിജെപി സ്വപ്നം കൂടി സഫലമാകുകയാണ്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഏറെ പിന്നാക്കം പോയി. രണ്ടക്കം തികയ്ക്കാതെ കോൺഗ്രസ് തകർന്നടിഞ്ഞു. ബിഹാറിന് ശേഷം ബംഗാളെന്നാണ് ബിജെപി പ്രഖ്യാപനം. വായന തുടരുക . . .

ബിഹാറിന്റെ ഒരേയൊരു ഹീറോ; പത്താമതും മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് കുമാര്‍; എന്താണ് നിതീഷിന്റെ വിജയരഹസ്യം?

മറ്റ് പാര്‍ട്ടികള്‍ പലരും ചെറുപ്പക്കാരെ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുമ്പോള്‍ 9 തവണ ബിഹാര്‍ ഭരിച്ച നിതീഷ് കുമാറെന്ന 74 വയസുകാരന് പിടിച്ചുനില്‍ക്കാനാകുമോ എന്ന സംശയം ചില കോണുകളില്‍ നിന്നെങ്കിലും ഉയര്‍ന്നിരുന്നു. നിലപാടില്‍ തരാതരത്തിന് വെള്ളം ചേര്‍ക്കുന്നയാള്‍, ഒരു വള്ളത്തിലും ഉറച്ചുനില്‍ക്കാത്തയാള്‍, അധികാരമോഹി തുടങ്ങി ആരോപണങ്ങള്‍ പലതുണ്ടായിട്ടും ഒരിക്കല്‍ക്കൂടി ഞങ്ങള്‍ക്ക് നിതീഷ് മതിയെന്ന് ബിഹാര്‍ വിധിയെഴുതിയിരിക്കുകയാണ്. 10-ാമതും ബിഹാര്‍ മുഖ്യമന്ത്രിയാകുന്ന നിതീഷിന്റേത് രാജ്യത്തെ തന്നെ അപൂര്‍വനേട്ടമാണ്. ജംഗിള്‍ രാജില്‍ നിന്ന് തങ്ങളെ മോചിപ്പിച്ച് അടിസ്ഥാന സൗകര്യവികസനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറ്റിയ തങ്ങളുടെ ഒരേയൊരു നായകന്‍ ഇപ്പോഴും നിതീഷ് കുമാര്‍ തന്നെയെന്ന് വീണ്ടുമുറപ്പിക്കുന്നു ബിഹാര്‍. ബിജെപി 86 സീറ്റുകളും ജെഡിയു 76 സീറ്റുകളും ഏതാണ്ടുറപ്പിച്ചതോടെ ഭരണം എന്‍ഡിഎക്കെന്നും മുഖ്യമന്ത്രി നിതീഷ് തന്നെയെന്നും ബിജെപി പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ട് പതിറ്റാണ്ട് ബിഹാറില്‍ തിളക്കം മങ്ങാതെ, ശൗര്യം കുറയാതെ, വില ഇടിയാതെ നിതീഷ് നിലനില്‍ക്കുന്നതിന്റെ രഹസ്യങ്ങള്‍ എന്താകും? പരിശോധിക്കാം. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 14, വെള്ളിയാഴ്ച

വോട്ടുസമരവുമായി കോൺഗ്രസ് ഇങ്ങനെ എത്ര ദൂരം പോകും? രാഹുലും ഗവേഷകസംഘവും അധ്വാനിക്കുന്നത് വെറുതെ; മോദിയെ ആ ബോംബ് ബാധിച്ചല്ല.

ഹൈഡ്രജന്‍ ബോംബ് വരുന്നുവെന്നാണ് രാഹുൽ ഗാന്ധി പട്നയിൽ ‘വോട്ട് അധികാർ യാത്ര’യിൽ നൽകിയ മുന്നറിയിപ്പ്. അതു വീണാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖം പുറത്തുകാണിക്കാൻ പറ്റില്ലെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഹരിയാനയിലെ വോട്ടർപട്ടികയെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെയാണ് ഹൈഡ്രജൻ ബോംബുകൊണ്ട് രാഹുൽ ഉദ്ദേശിച്ചതെങ്കിൽ, മോദിയെ അതു ബാധിച്ചതായി പ്രത്യക്ഷത്തിൽ തെളിവില്ല. വന്നത് ബോംബല്ല, ചെറിയ പടക്കമായിരുന്നെന്നു ബിജെപി. അല്ല, അതു കടലാസു പടക്കമായിരുന്നെന്ന ഭാവമാണ് തിരഞ്ഞെടുപ്പു കമ്മിഷന്. അങ്ങനെ വാക്കാൽ പറയുന്നില്ലെന്നേയുള്ളൂ. കാരണം, രാഹുൽ ഉപയോഗിച്ചത് വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

സ്വന്തം പാടത്തെ നെല്ല് ചാക്കിലാക്കി; നോക്കുകൂലി വേണമെന്ന് കർഷകദമ്പതിമാരോട് CITU; ലോറിയിൽ കയറ്റാൻ സമ്മതിച്ചില്ല

കുട്ടനാട്: സ്വന്തം യൂണിയനിൽപ്പെട്ട തൊഴിലാളിയോട് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു. നെടുമുടി മുട്ടനാവേലി പാടശേഖരത്തിലാണ് സിഐടിയുകാരായ ദമ്പതിമാരുടെ നെല്ല് നോക്കുകൂലി നൽകാത്തതിനാൽ ലോറിയിൽ കയറ്റാൻ സിഐടിയുകാർ സമ്മതിക്കാഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നെടുമുടി താളപ്പറമ്പിൽ എ.എസ്. ഓമനക്കുട്ടൻ-ദീപ ദമ്പതിമാർക്കാണ് ഈ ദുര്യോഗം കൂടുതലറിയുക . . ..

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
Know the Trainer
Follow the Profile.

സത്യസന്ധതയ്ക്കുള്ള സമ്മാനം; ഗോഡ്‌വിൻ ലാപ്ടോപ്പ് ഏറ്റുവാങ്ങി

തൃശ്ശൂര്‍ : സത്യസന്ധതയ്ക്കുള്ള പ്രതിഫലമായി മൈജി പ്രഖ്യാപിച്ച ലാപ്ടോപ്പ് ഓട്ടോ ഓടിച്ച്‌ പഠനച്ചെലവ്‌ കണ്ടെത്തുന്ന വിദ്യാർഥി ഗോഡ്‌വിൻ ഏറ്റുവാങ്ങി. തന്റെ ഓട്ടോയിൽ അപരിചിതനായ യാത്രക്കാരൻ മറന്നുവെച്ച ലാപ്ടോപ്പ് തിരികെ ഉടമയുടെ കൈയിലെത്തിക്കാൻ ഗോഡ്‌വിൻ നടത്തിയ പരിശ്രമങ്ങൾ മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതു വായിച്ച മൈജി ചെയർമാൻ എ.കെ. ഷാജിയാണ് ലാപ്ടോപ്പ് സമ്മാനമായി നൽകിയത്.  തുടര്‍ന്നു വായിക്കുക......

ബിഹാറില്‍ എന്‍ഡിഎ തേരോട്ടം,ന്‍വൻ ആഘോഷം; കാലുറപ്പിക്കാനാകാതെ ആർജെഡി, തകർന്നടിഞ്ഞ് കോൺഗ്രസ്...

പട്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്ന് എൻഡിഎയുടെ തേരോട്ടം. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോൾ എൻഡിഎ സഖ്യം 194 സീറ്റിലാണ് മുന്നിലുള്ളത്. പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 44 സീറ്റിൽ മാത്രമാണ് മുന്നിൽ. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പ്രകടനത്തിൽ പാടെ പിന്നിലായി. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെങ്ങും എൻഡിഎ വിജയാഹ്ലാദത്തിനുള്ള ഒരുക്കം പ്രവർത്തകർ തുടങ്ങി.

വായന  തുടരുക ....

ഇടതുപാർട്ടികൾക്കും രക്ഷയില്ല, പരമ്പരാഗത ഇടതുബെൽറ്റിൽ വൻ തോൽവി; ഇടിച്ചുകയറി നിതീഷ് – മോദി മാജിക്...

പട്ന നിതീഷ് – മോദി മാജിക്കില്‍ മഹാസഖ്യത്തിനൊപ്പം ഇടതുപാർട്ടികൾക്കും അടിതെറ്റി. സിപിഐഎംഎല്ലും സിപിഎമ്മുംസിപിഐയും  < അടക്കമുള്ള ഇടതു പാർട്ടികൾക്ക് കടുത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ 29 സീറ്റുകളിൽ മത്സരിച്ച് 16 സീറ്റുകളുമായി മിന്നുന്ന ജയം നേടിയ ഇടതുപാർട്ടികൾക്ക് പക്ഷേ ഇത്തവണ കൂട്ടത്തോൽവിയാണ് നേരിടേണ്ടി വന്നത്. ഇത്തവണ 33 സീറ്റുകളിലേക്കാണ് ബിഹാറിൽ ഇടതുപാർട്ടികൾ മത്സരിച്ചത്. പക്ഷേ എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ സാധിച്ചത് വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തിയതായി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. 7.01 മീറ്റർ വ്യാസമുള്ള പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് പരിശോധിച്ചത്. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ചെന്നാണ് ടണലിന്റെ സുരക്ഷാ നില വിലയിരുത്തിയത്. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്. കൂടാതെ, ആശയവിനിമയം തടസ്സപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി.         വായന തുടരുക. . . .

തദ്ദേശ തിരഞ്ഞെടുപ്പ്: സ്കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടത്തിൽ; ക്രിസ്മസ് അവധിയിലും മാറ്റം...

തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണ. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബര്‍ 15ന് ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി സ്‌കൂള്‍ അടയ്ക്കാനാണ് തീരുമാനം. തുടര്‍ന്ന് ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. അങ്ങനെയെങ്കില്‍ കുട്ടികള്‍ക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

മുന്നറിയിപ്പ് നൽകി... എന്നിട്ടും!; കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്...

ആലപ്പുഴ  ദേശീയപാതയില്‍ അരൂര്‍–തുറവൂര്‍ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിനു മുകളിൽ വീണു ഡ്രൈവർ മരിച്ച സംഭവത്തിൽ പാത നിർമിക്കുന്ന കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതു ഗുരുതരമായ സുരക്ഷാ വീഴ്ച. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയും താഴെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താതെയും നിർമാണം നടത്തി ഒരാളുടെ മരണത്തിന് ഇടയാക്കിയെന്നു കുറ്റപ്പെടുത്തിയാണു നിർമാണക്കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്. അപകട സാധ്യതയുണ്ടെന്ന് അറിവുണ്ടായിട്ടും മുൻകരുതലുകളില്ലാതെ ഗർഡറുകൾ ഉയർത്തുന്ന ജോലി ചെയ്തതാണു മരണത്തിനിടയാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു. വായന തുടരുക . ..

Todays Special GK

Peechi Dam

ബിഹാറില്‍ ജയിച്ചത് എൻഡിഎ അല്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ': രമേശ് ചെന്നിത്തല

ബിഹാറിൽ വിജയിച്ചത് എൻഡിഎ അല്ല, തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ത്യയിലെ ജനാധിപത്യം ഗുരുതര പ്രതിസന്ധിയിലാണെന്നും ഇതിനെ കുറിച്ച് എല്ലാവരും ആലോചിക്കേണ്ട സമയമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും സംഭവിച്ചതുപോലെ തന്നെയാണ് ബിഹാറിലും ആവർത്തിച്ചതെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. 

എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ ഗൗരവത്തോടെ വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിനുള്ളിൽ ആന്തരിക കലഹം രൂക്ഷമാണെന്നും, മറുവശത്ത് യുഡിഎഫ് പൂർണ ഐക്യത്തോടെ പ്രവർത്തിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ജനങ്ങൾ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നു, നെഹ്റു കുടുംബത്തിൻറെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിൽ എത്തിയത്’: എം എം ഹസന്‍

ശശി തരൂരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു. നെഹ്റു കുടുംബത്തിൻറെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയത്. അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു വായന തുടരുക . .

ക്യൂ നിന്ന് തോൽപിച്ചത് സ്ത്രീകള്‍ കൊടുങ്കാറ്റായി എൻഡിഎ, വോട്ടുചോരി ഫലിച്ചില്ല, ബിഹാറിലെ ‘കേരള മോഡൽ’...

പട്ന∙ സർക്കാരിനെ തോൽപിക്കാൻ പോളിങ് ബൂത്തുകളിൽ ജനം വരിനിന്നു എന്ന ചൊല്ല് ബിഹാറിൽ മറ്റൊരു തരത്തിലാണ് പ്രതിഫലിച്ചത്. നിതീഷ് കുമാർ സർക്കാർ തുടരാൻ ജനം ബൂത്തുകളിൽ വരിനിന്നു. പ്രത്യേകിച്ചും വനിതാ വോട്ടർമാർ. പ്രവചനത്തിലും വലിയ വിജയം എന്‍ഡിഎ മുന്നണിക്കുണ്ടായി. കഴിഞ്ഞ തവണത്തെ 125 സീറ്റുകൾ 202 ആയി (ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്ക്) ഉയർന്നു. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ഇടപാടുകാരന്റെ വെപ്രാളം സംശയമുണര്‍ത്തി; 45 ലക്ഷത്തിന്റെ സൈബര്‍ തട്ടിപ്പ് ശ്രമം പൊളിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍

കിടങ്ങന്നൂര്‍ (പത്തനംതിട്ട): സ്ഥിരം ബാങ്കില്‍വരുന്ന എഴുപതുവയസ്സുകാരന്റെ തിടുക്കത്തിലുള്ള സംസാരം കേട്ടപ്പോള്‍ത്തന്നെ ജീവനക്കാര്‍ക്ക് സംശയംതോന്നി. തൊണ്ട വരണ്ടപ്പോള്‍ നല്‍കിയ ഒരുഗ്ലാസ് വെള്ളം കുടിച്ചുതീര്‍ത്തത് നിമിഷങ്ങള്‍ക്കകം. ഇതെല്ലാം മതിയായിരുന്നു കിടങ്ങന്നൂരിലെ ഫെഡറല്‍ ബാങ്ക് അധികൃതര്‍ക്ക് അദ്ദേഹം എന്തോ അപകടത്തില്‍ പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.