നവംബര്‍2025 ശനിയാഴ്ച 1201 തുലാം  29

Jumada 24, 1447

വാല്യം 2 ലക്കം 297

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

15

“If you look the right way, you can see that the whole world is a garden. ” ― Frances Hodgson Burnett, The Secret Garden 

(1)

ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയായേക്കും

നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയാകുമെന്ന് വിവരം. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപി തന്നെ തൽക്കാലം വഹിക്കും എന്നാണ് നിലവിലെ ധാരണ. അഞ്ച് വർഷ കാലയളവിനിടെ മറ്റ് കക്ഷികളെ ഒപ്പം ചേർത്ത് മുഖ്യമന്ത്രി പദത്തിന് ബിജെപി അവകാശമുന്നയിക്കാനിടയുണ്ട്. പുffതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ 18 ന് നടന്നേക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്. വായന തുടരുക ......

ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻ ഡി എ സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങളെന്നും മോദി കുറിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയം എൻഡിഎയുടെ സേവനത്തിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. ബിഹാറിലെ വികസനം സ്ത്രീസുരക്ഷ, സദ്ഭരണം എന്നിവയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. വികസിത ബിഹാർ എന്ന ദൃഢനിശ്ചയത്തിനുവേണ്ടിയാണ് ഈ ജനവിധിയെന്നും അമിത് ഷാ എക്സിൽ കുറിച്ചു. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

നൗ​ഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനത്തില്‍ മരണസംഖ്യ 9 ആയി

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണ സംഖ്യ ഒൻപതായി. 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഫോറൻസിക്, പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. അതേസമയം സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴല്‍ സംഘടന രം​ഗത്ത് വന്നിട്ടുണ്ട്. അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും. വായന തുടരുക.  . . .

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം; ഉവൈസിയും ധാരണയുണ്ടാക്കി; തോല്‍വി വിലയിരുത്താന്‍ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പുരോഗമിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തിലുണ്ട്. ബിഹാറില്‍ വന്‍അട്ടിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

ട്വന്റി 20യുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയെ ഒപ്പം ചേര്‍ത്ത് കോണ്‍ഗ്രസ്; ആന്റണി ജൂഡി സ്ഥാനാര്‍ത്ഥി

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ട്വന്റി 20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ആന്റണി ജൂഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ രവിപുരം ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

 

നാളെയുടെ പ്രതീക്ഷയാണെന്ന് വിശ്വസിച്ചാണ് ട്വന്റി 20യില്‍ ചേര്‍ന്നതെന്ന് ആന്റണി ജൂഡി പറഞ്ഞു. എന്നാല്‍ അതൊരു കോര്‍പ്പറേറ്റ് സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.വായന തുടരുക......

ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി...

ശിവന്‍കുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് നേതാവിന് തെരഞ്ഞെടുപ്പിൽ വെട്ട്; പേര് നിര്‍ദേശിച്ചെങ്കിലും പരിഗണിച്ചില്ല

കണ്ണൂര്‍: പി എം ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് നേതാവിന് സിപിഐ ജില്ലാ നേതൃത്വത്തിന്റെ 'വെട്ട്'. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മാട്ടൂല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് സിപിഐ തെരഞ്ഞെടുപ്പ് സബ് കമ്മിറ്റി നിര്‍ദേശിച്ച രണ്ട് പേരുകളില്‍ ഒന്ന് എഐവൈഎഫ് കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ വി സാഗറിന്‍റേതായിരുന്നു. എന്നാല്‍ സാഗറിനെ പരിഗണിക്കാതെ മൂന്ന് ടേം വ്യവസ്ഥ മറികടന്ന് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പിനെയാണ് സിപിഐ തെരഞ്ഞെടുത്തത്. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ബീഹാറില്‍ SIR കാരണം പലർക്കും വോട്ട് ചെയ്യാനായില്ല, ബി.ജെ.പിക്ക് അനുകൂല സാഹചര്യം പലയിടത്തും കോൺഗ്രസ് ഒരുക്കി: എം വി ഗോവിന്ദന്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും യുഡിഎഫ് കൂട്ടുപിടിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. BJP സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു. ഇത്തരം ശക്തികൾക്കെതിരായ വിധിയെഴുത്തായിരിക്കും വരുന്ന തിരഞ്ഞെടുപ്പെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

ബീഹാറിൽ SIR കാരണം പലർക്കും വോട്ട് ചെയ്യാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് അട്ടിമറിച്ചു. പ്രധാനമന്ത്രിയുടെ പരസ്യ പ്രസ്താവന തന്നെ ഉദാഹരണം. 1000 രൂപ കൊടുക്കാന്‍ തീരുമാനിച്ചത് ചട്ടങ്ങള്‍ക്ക വിരുദ്ധം. തമിഴ്നാട്ടില്‍ ആ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിർത്തു. ബിഹാറിൽ അത് ഉണ്ടായില്ല. ബി.ജെ.പിക്ക് അനുകൂല സാഹചര്യം പലയിടത്തും കോൺഗ്രസ് ഒരുക്കിയെന്നും എം വി ഗോവിന്ദൻ തുടര്‍ന്നു വായിക്കുക.....

സ്‌പോര്‍ട്‌സ് ഷൂവും ഒരു തുണിക്കഷ്ണവും; ചാവേര്‍ ഉമര്‍ മുഹമ്മദ് തന്നെയെന്ന് ഉറപ്പിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്കറുത്ത സ്പോര്‍ട്സ് ഷൂവും ഒരു കഷ്ണം മെറൂണ്‍ തുണിയും. ഉമർ മുഹമ്മദ് തന്നെയാണ് പൊട്ടിത്തെറിച്ച വാഹനം ഓടിച്ചിരുന്നതെന്നും ചാവേറായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചതെങ്ങനെയെന്ന റിപ്പോർട്ട് ന്യൂസ്18 പുറത്തുവിട്ടു.

നവംബർ 10-ന് വൈകുന്നേരം 6.55-ന് ഡൽഹിയെ നടുക്കിയ സ്ഫോടനം നടന്നപ്പോൾആദ്യമെത്തിയ രക്ഷാപ്രവർത്തകർ തീയണയ്ക്കാനും പരിക്കേറ്റവരെയും മരിച്ചവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റാനുമുള്ള തിരക്കിലായിരുന്നു. ഈ ബഹളത്തിനിടയിൽ, സ്ഫോടനത്തിൽ തകർന്ന വെളുത്ത കാറിന്റെ വീലിൽ കുടുങ്ങിക്കിടന്ന കറുത്ത സ്പോര്‍ട്സ് ഷൂ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു  വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ഡല്‍ഹി സ്‌ഫോടനം; ഉമര്‍ നബി നല്ല അധ്യാപകന്‍; പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡോ. ഉമര്‍ നബിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഫരീദാബാദ് ഭീകരവാദ ഘടകത്തിലെ പ്രധാന വ്യക്തിയായ ഉമര്‍ നബി അക്കാദമിക് രംഗത്ത് മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായും അല്‍-ഫലാഹ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപക നായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18-നോട് പറഞ്ഞു.വായന തുടരുക . . .

ട്രെയിന്‍ യാത്രയില്‍ മദ്യം കയ്യില്‍ കരുതുന്നത് നിയമവിരുദ്ധം: പിടിച്ചാല്‍ പിഴയും നിയമനടപടികളും...
ട്രെയിന്‍ യാത്രയ്ക്കിടെ പുകവലി ചോദ്യം ചെയ്തതിനു കേരള എക്സ്പ്രസിൽ പെൺകുട്ടി ആക്രമിക്കപ്പെട്ടത് അധിക ദിവസമായിട്ടില്ല. മദ്യപിച്ചു ട്രെയിനിൽ കയറിയ യാത്രികനോട് ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇ യോട് കയർത്തതും ഉന്തും തള്ളുമുണ്ടായതുമെല്ലാം ഇന്നലത്തെ വാർത്തയാണ്. യാത്രികരുടെ സുരക്ഷയെ സാരമായ തരത്തിൽ ബാധിക്കുന്ന ഇത്തരം പ്രവണതകൾ എന്തുകൊണ്ട് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു? എന്തുകൊണ്ട് റെയിൽവേ കർശനനടപടികൾ കൈകൊള്ളുന്നില്ല? മദ്യപിച്ചു ട്രെയിനിൽ യാത്ര ചെയ്യാമോ? ട്രെയിൻ യാത്രയിൽ മദ്യം കയ്യിൽ കരുതാമോ? എന്താണ് ഇന്ത്യൻ റെയിൽവേ നിയമങ്ങൾ പറയുന്നതെന്നു നോക്കാം. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ കമന്റ്; പ്രചാരണത്തിന്റെ മൂന്നാം ദിവസം സ്ഥാനാർഥിത്വം തെറിച്ചു, ...

തിരുവനന്തപുരം മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരില്‍ സിപിഎം സ്ഥാനാര്‍ഥിത്വം നിഷേധിച്ച സിപിഎം നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന മുത്തിപ്പാറ ബി.ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നു. വായന തുടരുക . . .

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025
തിരുവനന്തപുരം—എറണാകുളം              24 ദിവസങ്ങള്‍
തൃശ്ശൂൂര്‍-കാസറഗോഡ്                                  26 ദിവസങ്ങള്‍

2 ഇടങ്ങളിൽ നോട്ടയ്ക്കും പിന്നിൽ; ദയനീയം ബിഹാറിലെ കോൺഗ്രസിന്റെ പരാജയം, നോട്ടയില്‍ കൂപ്പുകുത്തി ജന്‍ സുരാജും

പട്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം കൂട്ടി പുതിയ കണക്കുകൾ. കോൺഗ്രസ് മത്സരിച്ച രണ്ടു സീറ്റുകളിൽ നോട്ടയ്ക്കും പിന്നിലാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ വോട്ടുനില. ആകെ 61 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. 6 പേർ മാത്രമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമായിരുന്നു കോൺഗ്രസും ആർജെഡിയും കാഴ്ചവച്ചത്. ഇതിനുപിന്നാലെയാണ് നോട്ടയ്ക്ക് പിന്നിൽ ഫിനിഷ് ചെയ്ത് രണ്ടിടത്ത് കോൺഗ്രസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. വായന തുടരുക . . .

ജമ്മു കശ്മീരിലെ നൗഗാമില്‍ അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സ്ഫോടനത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിൻറെ രണ്ട് വീഡിയോഗ്രാഫർമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടക വസ്തുക്കളുടെ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്. വായന തുടരുക . .

Chimmini Dam

Chimmini Dam is situated in Echippara in Chalakudy taluk of Thrissur District of Kerala state of India. It is constructed across Kurumali river, a tributary of the Karuvannur river.[1] Chimmini is the largest dam of Thrissur district. The Chimminy Wild Life Sanctuary is located close to the dam.[2] Construction of the 495-metre masonry and 686-metre earthen dam started in 1975 and it was completed in 1996. Total cost of the project was Rs 59.71 crore although the cost of construction of the dam was initially estimated at Rs 36.15 crore.[3] വായന തുടരുക .. ...

രമേശ് ചെന്നിത്തലയെ വിമർശിച്ച് എംവി ജയരാജന്‍

മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജൻ. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കോഴിക്കോടേക്ക് താമസം മാറ്റുന്നത് നന്നായെന്നും അങ്ങനെയെങ്കിലും പാര്ട്ടിക്ക് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് കരുതിക്കാണും എന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇത് തീർത്തും അപക്വമായിപ്പോയെന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി. മികച്ച മേയർക്കുള്ള പുരസ്‌ക്കാരമുൾപ്പടെ നേടിയാണ് ആര്യ കോർപ്പറേഷൻ മേയർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതെന്നും അങ്ങനെയുള്ള ഒരു സഹോദരിയുമായി ബന്ധപ്പെടുത്തി എന്തെങ്കിലും പറയുന്നുവെങ്കിൽ , പൊതുരംഗത്ത് കൂടുതൽ ശക്തമായി ഇടപെടണമെന്ന ഡയലോഗ് ആയിരുന്നു മുതിർന്ന നേതാവ് എന്ന നിലയിൽ ചെന്നിത്തലയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വായന തുടരുക . . .

ജമ്മുവിലെ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം: ആസൂത്രിതമല്ല; ഊഹാപോഹങ്ങള്‍ വേണ്ടെന്ന് ഡിജിപി

ജമ്മു: നൗഗാന്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനം ആകസ്മികമായി ഉണ്ടായതെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ ഡിജിപി. അപകടം ആസൂത്രിതമല്ലെന്നും മറ്റ് ഊഹാപോഹങ്ങള്‍ അനാവശ്യമാണെന്ന് ഡിജിപി നളിന്‍ പ്രഭാത് പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ അനുകൂല സംഘനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി ഡിജിപി രംഗത്തെത്തിയത്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ജാപ്പനീസ് യുവതിക്ക് എ ഐ വരന്‍; 'ക്ലോസുമായി ക്ലോസായ'ത് വിവരിച്ച് കാനോ, ഒടുവില്‍ ഹണിമൂണും

ടോക്യോ: 'എ ഐ കഥാപാത്രവും മനുഷ്യ സ്ത്രീയും തമ്മില്‍ വിവാഹിതരായി'. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടല്ലേ.. എന്നാല്‍ കളിയല്ല, കാര്യമാണ്. ഒരു ജാപ്പനീസ് യുവതിയാണ് താന്‍ സ്വയം സൃഷ്ടിച്ച എഐ പങ്കാളിയുമായുള്ള വിവാഹത്തിന് ശേഷം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മുപ്പതുവയസുകാരി കാനോയാണ് ക്ലോസ് എന്നുപേരുള്ള എഐ കഥാപാത്രത്തെ വിവാഹം കഴിച്ചത്. കയാമ സിറ്റിയില്‍ വെച്ച് പരമ്പരാഗത രീതിയിലായിരുന്നു വിവാഹമെന്ന് ജപ്പാനിലെ ആര്‍എസ്‌കെ സാന്‍യോ ബ്രോഡ്കാസ്റ്റിംഗിനെ ഉദ്ധരിച്ച് ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വായന തുടരുക . . ..

ശബരിമല സ്വര്‍ണ്ണക്കൊള്ള; ദ്വാരപാല പാളികള്‍ ഇളക്കി പരിശോധിക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പാളികള്‍ ഇളക്കി പരിശോധിക്കാന്‍ അനുമതി. തന്ത്രി വഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് അനുമതി നല്‍കിയത്.

ദ്വാരപാലക പാളികളാണ് ഇളക്കി പരിശോധിക്കുക. കട്ടിളപ്പാളിയും പരിശോധിക്കും. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളും പരിശോധിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പരിശോധന നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനയാണ് നടക്കുക. വായന തുടരുക. . . .

90% സ്ഥാനാർത്ഥികളും ജയിക്കുക അപൂർവങ്ങളിൽ അപൂർവം; ബിഹാറിലും വോട്ട് കൊള്ള നടന്നു, കോൺഗ്രസ് പരിശോധിക്കും: കെ സി വേണുഗോപാല്‍

ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തോൽവി പരിശോധിക്കും. കോൺഗ്രസ് ഘടകകക്ഷികളുമായി സംസാരിച്ചു. തേജസ്വി യാദവുമായി സംസാരിച്ചു. ഒരു രാഷ്ട്രീയപാർട്ടിക്ക് 90% സ്ഥാനാർത്ഥികളും ജയിക്കുക എന്നുള്ളത് അപൂർവങ്ങളിൽ അപൂർവ്വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറിൽ ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും ബോധ്യപ്പെട്ടിട്ടില്ല. കൃത്യമായിട്ടുള്ള വിവരശേഖരണം നടത്തുകയാണ്. ബിഹാറിലും വോട്ട് കൊള്ള നടന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

തകര്‍ന്നടിഞ്ഞ് ആര്‍ജെഡി; ലാലുവിന്റെ ഭരണകാലത്തെ ജംഗിള്‍ രാജ് ഓര്‍മകള്‍ പങ്കുവെച്ച് നയന്റീസ് കിഡ്‌സ്

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ഭരണം അവസാനിച്ചിട്ട് രണ്ടു പതിറ്റാണ്ടായി. 2005-നു ശേഷം പിന്നീട് അധികാരത്തിന്റെ ഇടനാഴികളില്‍ ജനം അദ്ദേഹത്തെ കണ്ടിട്ടില്ല. ജെന്‍സി തലമുറയിലെ വോട്ടര്‍മാര്‍ ലാലുവിനെയോ അദ്ദേഹത്തിന്റെ ആര്‍ജെഡിയേയോ അധികാരത്തില്‍ കണ്ടിട്ടില്ല. എന്നിട്ടും ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കടുത്ത നിയമലംഘനങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും കഥകള്‍ ഇന്നും ബിഹാറില്‍ സജീവമാണ്. വായന തുടരുക . . .

ലുങ്കിയും ഷർട്ടും ധരിച്ച് ദുബായിലെത്തി; കോടിശ്വരനായ മലയാളിയുടെ കഥ!

കേരളത്തിലെ തൃശ്ശൂരിലെ വടക്കേക്കാട് സ്വദേശിയായ 22 വയസ്സുള്ള ഒരാൾ വീട് വിട്ട് ദുബായിൽ എത്താൻ ദിവസങ്ങളോളം കടൽ മാർഗം സഞ്ചരിച്ചു. ദുബായിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സ്വന്തമായിരുന്നത് ഒരു ലുങ്കിയും ഷർട്ടും മാത്രമായിരുന്നു. ഇന്ന് ദുബായിൽ വലിയൊരു കമ്പനിക്ക് ഉടമയാണ് അദ്ദേഹം.

പേര് എംവി കുഞ്ഞു മുഹമ്മദ്. വളരെയധികം പോരാട്ടങ്ങൾക്ക് ശേഷം, കുഞ്ഞു മുഹമ്മദ് ദാരിദ്ര്യത്തിൽ നിന്ന് സമ്പത്തിലേക്ക് യാത്ര ചെയ്തു. അദ്ദേഹത്തിന്‍റെ കഥ ശരിക്കും പ്രചോദനാത്മകമാണ്. 22-ാം വയസ്സിൽ ഇന്ത്യ വിട്ട് സ്വന്തമായി ഒരു കമ്പനി സ്ഥാപിക്കാൻ ദുബായിലേക്ക് പോയത് അദ്ദേഹത്തിന്‍റെ അവിശ്വസനീയമായ നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിക്കും തെളിവാണ്.വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 15, ശനിയാഴ്ച

തദ്ദേശ തിരഞ്ഞെടുപ്പ്; ഹരിത ചട്ടം പാലിച്ചില്ലെങ്കിൽ പിടിവീഴും

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിത മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പ്രചാരണം മുതൽ വോട്ടെടുപ്പിന് ശേഷമുള്ള ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രചാരണം മുതല്‍ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനാണ് കമ്മീഷന്റെ നിർദേശം. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

വീട്ടില്‍നിന്നു പുറത്താക്കി; ഭക്ഷണം കഴിക്കുന്നത് ഫോണ്‍ വെളിച്ചത്തില്‍, 2 മാസമായി അമ്മയും മകനും പറമ്പിലെ ...

കൂത്താട്ടുകുളം കാക്കൂരില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ ;നിന്നിറക്കിവിട്ട അമ്മയും മകനും 2 മാസം കഴിഞ്ഞതു റബർ തോട്ടത്തിലെ വിറകുപുരയിൽ. ഭിത്തികളില്ലാതെ 4 തൂണുകളിൽ നിൽക്കുന്ന വിറകുപുരയിലാണു 11 വയസ്സുകാരനും അമ്മയും കഴിഞ്ഞുകൂടിയത്. വൈകിട്ട് അമ്മ വാങ്ങിക്കൊണ്ടു വരുന്ന ഭക്ഷണം മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ കഴിക്കും. കാടുമൂടിയ വഴിയിലൂടെ വേണം വിറകുപുരയിലെത്താൻ. അമ്മ വരുന്നതുവരെ കുട്ടി ട്യൂഷൻ ക്ലാസിലോ അയൽപക്കത്തെ വീടുകളിലോ ഇരിക്കും. അമ്മ എത്തുമ്പോൾ വിറകുപുരയിലെത്തി ഭക്ഷണം കഴിച്ചു കിടന്നുറങ്ങും. കൂടുതലറിയുക . . ..

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
Know the Trainer
Follow the Profile.

എറണാകുളം – ബെംഗളൂരു വന്ദേഭാരത് ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കും; ജനുവരി മുതല്‍ കൂടുതല്‍ ടിക്കറ്റുകള്‍...

തിരുവനന്തപുരം  എറണാകുളംബെംഗളൂരു വന്ദേഭാരതിൽ ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കുമെന്നും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്നും റെയിൽവേ. ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർയുസിസി) യോഗത്തിലാണു അധികൃതർ ഇക്കാര്യമറിയിച്ചത്. നിലവിൽ എറണാകുളത്തു നിന്നു ടിക്കറ്റ് ലഭിക്കാതിരിക്കുകയും അതേ സമയം കോയമ്പത്തൂരിൽ നിന്നു ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന സ്ഥിതി ട്രെയിനിൽ ഉണ്ട്. ഇത് പരിഹരിക്കണമെന്നു ഡിആർയുസിസി അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു വായിക്കുക......

 

 

 

 

ഒറ്റ സീറ്റിന്റെ ബലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിച്ച് ആർജെഡി; പ്രതിപക്ഷ നേതാവില്ലാതെ രാജ്യത്ത് 7 സംസ്ഥാനങ്ങള്‍

ബിഹാര്‍ നിയമസഭയിലെ വൻ പരാജയത്തിനു പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനം ആർജെഡിക്ക് നഷ്ടപ്പെടാതിരുന്നത് നേരിയ വ്യത്യാസത്തിൽ. ആകെയുള്ള 243 സീറ്റിൽ 25 സീറ്റിലാണ് ആർജെഡി വിജയിച്ചത്. ആകെയുള്ള സീറ്റുകളുടെ പത്ത് ശതമാനമാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ വേണ്ടത്. കൃത്യമായി പറഞ്ഞാൽ 24.3. അതായത് ഒരു സീറ്റ് കുറഞ്ഞിരുന്നുവെങ്കിൽ ഔദ്യോഗിക പ്രതിപക്ഷമല്ലാതെ ആർജെഡിക്ക് ബിഹാർ നിയമസഭയിൽ ഇരിക്കേണ്ടി വന്നേനെ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ച പാർട്ടി ആർജെഡി ആയിരുന്നു. 23ശതമാനം വോട്ടാണ് ആർജെഡിക്ക് ലഭിച്ചത്. ബിജെപിക്ക് 20.08ശതമാനവും ജെഡിയുവിന് 19.25ശതമാനം വോട്ടും ലഭിച്ചു. വായന  തുടരുക ....

അപകടം 2020ല്‍ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം .

ഇപ്പോഴും കരുത്തുള്ള കടുവ’ എന്ന പോസ്റ്റർ ആണ് ബിഹാർ ഫലം പുറത്തുവന്നയുടൻ നിതീഷ് കുമാറിന്റെ വീടിനുമുന്നിൽ പ്രത്യക്ഷപ്പെട്ടത്. അത്തരമൊരു മറുപടി നൽകാൻ കാത്തുനിൽക്കുകയായിരുന്നു ജെഡിയു. നിതീഷ് കുമാറിന്റെ കാലം കഴിഞ്ഞു എന്നും ഇനി യുവത്വത്തിന്റെ നാളുകൾ എന്നുമായിരുന്നു ആർജെഡി പ്രചാരണ തന്ത്രങ്ങളിലൊന്ന്. തേജസ്വി യാദവും രാഹുൽ ഗാന്ധിയും അടങ്ങുന്ന യുവനിര ബിഹാറിനെ ഇളക്കിമറിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിതീഷിന്റെ ആരോഗ്യം അപകടാവസ്ഥയിൽ ആണെന്ന പ്രചാരണം അദ്ദേഹത്തിന്റെ പാർട്ടിയെ കുറച്ചൊന്നുമല്ല ആകുലപ്പെടുത്തിയത്. എൻഡിഎയ്ക്കു വേണ്ടി പ്രചാരണരംഗം കൊഴുപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപം വിനീതനായി നില്‍ക്കുകയായിരുന്നു നിതീഷ്.  വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

അരൂര്‍ ഗര്‍ഡര്‍ അപകടത്തില്‍ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിര്‍ദേശം നല്‍കി

അരൂര്‍ ഗര്‍ഡര്‍ അപകടത്തില്‍ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകി.  നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും. അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരില്‍ പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീണാണ് പിക്കപ് വാനിന്റെ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്.വായന തുടരുക. . . .

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി പിടിയില്‍

ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പത്താൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി പിടിയില്‍. റയീസ് അഹമ്മദ് എന്ന സര്‍ജനാണ് പിടിയിലായത്.  ഇയാള്‍ പലതവണ അല്‍ഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. ഹരിയാനയില്‍ നൂഹിലടക്കം വിവിധയിടങ്ങളിള്‍ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം ഭീകര പ്രവല്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഡോക്ടർമാരുടെ രജിസ്ട്രേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കി. ഭീകരര്‍ ഉമറിന്റെ വീട് പൊളിച്ചതിനെ വിമര്‍ശിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള രംഗത്തെത്തി. ഇത്തരം നടപടികള്‍ കൊണ്ട് ഭീകരവാദം അവസാനിക്കില്ല എന്ന് ഉമര്‍ അബ്ദുള്ള പറഞ്ഞു. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി;ലാൻഡിങ് പുതിയ പേടകത്തില്‍

ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയില്‍ മടങ്ങിയെത്തി. ഇവരുടെ ബഹിരാകാശവാഹനമായ ഷെന്‍ഷോ20 ബഹിരാകാശമാലിന്യങ്ങളില്‍ തട്ടി കേടായതിനെത്തുടര്‍ന്നാണു യാത്ര നീണ്ടത്. ഷെന്‍ഷോ20 സംഘം ഷെന്‍ഷോ 21 പേടകത്തിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്. മംഗോളിയയിലെ മരുഭൂമിയിൽ പേടകം ലാൻഡ് ചെയ്തു. വായന തുടരുക . ..

Todays Special GK

href=‘#special’ Chimmini Dam എസ്‌ഐആര്‍: 'സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്'; നിയമയുദ്ധം തുടരുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌ കരണത്തില്‍ (എസ്‌ഐആര്‍) സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്. പാര്‍ട്ടി കോടതിയെ സമീപിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 80% ഫോം വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെന്നും കേരളത്തില്‍ പോലും ഇത് കാര്യക്ഷമായി നടന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

ഭീകരവാദ ഘടകം: സിം കാർഡ് എടുക്കാൻ ഡോക്ടർ ഷഹീൻ നൽകിയത് ഹരിയാനയിലെ പള്ളിയുടെ വിലാസം

പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദുമായി (ജെ.ഇ.എം) ബന്ധമുള്ള 'വൈറ്റ് കോളർ' ഭീകരവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഫരീദാബാദിൽ അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ്, വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഉപയോഗിച്ചു. ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഡോ. ഷഹീൻ ഹരിയാനയിലെ ധൗജിലെ ഒരു പള്ളിയുടെ വിലാസം ഉപയോഗിച്ചാണ് സിം നേടിയത്.

ഈ നമ്പറായിരുന്നു അവർ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ഡോ. ഷഹീൻ ലഖ്‌നൗവിലെ തന്റെ പിതാവിന്റെ സ്ഥിരം വിലാസമായി രേഖപ്പെടുത്തിയിട്ടില്ലെന്നും, പകരം, സഹോദരൻ പർവേസ് അൻസാരിയുടെ വിലാസമാണ് നൽകിയതെന്നും കണ്ടെത്തി. ലഖ്‌നൗവിലെ വസതിയിൽ നടത്തിയ റെയ്ഡിനെത്തുടർന്ന് ഈ ആഴ്ച ആദ്യം ഉത്തർപ്രദേശ് പോലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും കസ്റ്റഡിയിലെടുത്ത പർവേസ് അൻസാരിയുടെ വിലാസമാണ് അവർ നൽകിയത്.വായന തുടരുക . .

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

തിരുവനന്തപുരം: സിപിഎം നൽകിയ പരാതിയെത്തുടർന്ന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷിനെ (Vyshna Suresh) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. പരാതി അധികൃതർ സ്വീകരിച്ചതോടെ അപ്പീൽ നൽകാനാണു യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ച്, കോർപ്പറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിൽ മാത്രമേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ. മുട്ടട വാർഡിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു വൈഷ്ണ. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.