|
ഡിംസബര്‍ 2025 ഞായറാഴ്ച 1201 ധനു 1 Jumada II 25, 1447 |
|
വാല്യം 2 ലക്കം 323 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
16 |
|
“Your mindset shapes your journey. Think positive, stay focused, and great things will follow.” |
|
(1) |
|
ഒറ്റ നിലപാട്, എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുന്നു; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി തിരുവനന്തപുരം: യുഡിഎഫ് പ്രവേശന വാർത്തകൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ എപ്പോഴും ചർച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണ പാർട്ടി ചിഹ്നത്തിൽ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും അങ്ങനെയാണ്. പാല നിയോജമണ്ഡലത്തിൽ 2198 വോട്ടിന്റെ ലീഡ് എൽഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 38 വാർഡുകളിൽ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു, എന്നാൽ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നത്. പറഞ്ഞാൽ അതിന് മറുപടി പറയണം എന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. വായന തുടരുക ...... ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എം പി ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും ചർച്ച വന്നാൽ ആർഎസ്പി അഭിപ്രായം അറിയിക്കുമെന്നും എൻകെ പ്രമചന്ദ്രൻ എംപി. കേരള സർക്കാറിനെതിരായ ജനങ്ങളുടെ അറപ്പും വെറുപ്പുമാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രൻ ദില്ലിയിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണ് മുന്നണി നേതാക്കൾ. എന്നാൽ ഇടതുമുന്നണിയിൽ തുടരുമെന്ന നിലപാടിലാണ് ജോസ് കെ മാണി. അതേസമയം ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu പദ്ധതി അട്ടിമറിക്കാൻ ബിജെപി ശ്രമം, ഉപജീവനത്തിന് എതിരായ യുദ്ധമാണ് മോദി സർക്കാർ അഴിച്ചുവിട്ടിരിക്കുന്നത് തിരുവനന്തപുരം: 2004ൽ ഇടതുപക്ഷത്തിൻ്റെ സമ്മർദ്ദത്തെ തുടർന്ന് മാത്രം ഒന്നാം യുപിഎ ഗവൺമെൻ്റ് കൊണ്ടുവരാൻ നിർബന്ധിതമായ പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന് മന്ത്രി എംബി രാജേഷ്. ഒന്നാം യുപിഎ ഗവൺമെൻ്റിൽ ഇടത് പക്ഷ പിന്തുണ ഇല്ലാതായത് മുതൽ ആ പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം യുപിഎ ഗവൺമെൻ്റ് കാലത്ത് ആ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെട്ടുവെന്നും പല തവണ അതിൽ വെള്ളം ചേർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഗവൺമെൻ്റ് അധികാരത്തിൽ വന്നപ്പോൾ അത് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും അതാണ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കുന്ന വിബി ജി റാം ജി എന്ന പദ്ധതിയെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. വായന തുടരുക . .. സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. മതനേതാക്കൾ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും വിരുന്നിൽ പങ്കെടുക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ വിരുന്നിൽ പങ്കെടുക്കില്ല. പകരം ലോക്ഭവനിൽ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ കേസെടുത്തു മലപ്പുറം തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ പൊലീസ് കേസെടുത്തു. വനിതാ ലീഗ് പ്രവർത്തക ബി കെ ജമീലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ സെയ്ദലി ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു. വായന തുടരുക...... അമ്പട വെൽത്തിക്കുട്ടാ...; ഒറ്റദിവസത്തെ കളക്ഷൻ 10.77 കോടി രൂപ, സർവ്വകാല റെക്കോർഡുമായി KSRTC തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. ഇന്നലെ ഒരു ദിവസത്തെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത് (ഓപ്പറേറ്റിംഗ് റവന്യു). കഴിഞ്ഞവർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. വയനാട് തുരങ്കപാത: നിർമാണം തുടരാൻ ഹൈക്കോടതി അനുമതി; പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹര്‍ജി തള്ളി കൊച്ചി∙ വയനാട് തുരങ്കപാത നിർമാണം തുടരാൻ ഹൈക്കോടതി അനുമതി. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ഉൾപ്പെടെ ചോദ്യം ചെയ്തുകൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഉത്തരവ്. അതേസമയം, ഹർജിക്കാർക്ക് ആവശ്യമെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ വായിക്കുക..... ‘ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കും, പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന് തിരുവനന്തപുരം∙ ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നും പാലായില്‍ ഉള്‍പ്പെടെ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിക്ക് സംഘടനപരമായ ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന്റേതെന്നും കോണ്‍ഗ്രസ് എന്തെങ്കിലും കൊടുത്താല്‍ അതു മേടിച്ചെടുക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും ജോസ് കെ.മാണി പരിഹസിച്ചു. ഇടതുമുന്നണി യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. തുടര്‍ന്നു വായിക്കുക . .. ചതുപ്പിൽ കണ്ടെത്തിയ അസ്ഥികൾ വിജിലിന്റേതു തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയിൽ... കോഴിക്കോട്∙ സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേതാണെന്ന് സ്ഥിരീകരണം. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് അസ്ഥികള്‍ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പൊലീസ് തിരോധാന കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് അന്വേഷണം നിലച്ചു. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (16-12-2025); അറിയാന്‍, ഓര്‍ക്കാര്‍... തൃശൂരിന്റെ മാറ്റം ലക്ഷ്യമിട്ട് ‘റൗണ്ട് ആൻഡ് എറൗണ്ട് ’... തൃശൂർ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ വികസനക്കുതിപ്പിന് ശക്തി പകരുന്ന ആശയ സംവാദ പരമ്പരയ്ക്ക് വേദിയൊരുക്കി മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും. 2030ൽ തൃശൂർ എങ്ങനെ ആയിരിക്കണമെന്ന് ലക്ഷ്യമിട്ട് ‘റൗണ്ട് ആൻഡ് എറൗണ്ട്’ എന്ന പേരിൽ ജോയ് ആലുക്കാസുമായി ചേർന്നാണ് ആശയ സംവാദ പരമ്പരയും ഭരണ, സാമ്പത്തിക, സാമൂഹിക രംഗത്തെ പ്രമുഖരെ അണിനിരത്തിയുള്ള വികസന സെമിനാറും സംഘടിപ്പിക്കുന്നത്. വായന തുടരുക . . .. ടൂറിസം സർക്കീറ്റ് മുതൽ എയിംസ് വരെ: തൃശൂരിനെ കൊതിപ്പിച്ച് ടൂറിസം പാക്കേജ്... ടൂറിസം സർക്കീറ്റ്, അമൃത് മാതൃകയിൽ തീർഥാടന കേന്ദ്രങ്ങളുടെ വികസനം, കൊരട്ടിയിൽ എയിംസ് തുടങ്ങി ഒട്ടേറെ പദ്ധതികളാണ് തൃശൂരിനെ കൊതിപ്പിച്ച് കാത്തിരിക്കുന്നത്. വിനോദസഞ്ചാര, പൈതൃക സഞ്ചാര പദ്ധതി മേഖലകളിൽ വലിയ പദ്ധതികളാണ് പ്രതീക്ഷിക്കുന്നത്. മുസിരിസ് പദ്ധതിയെ ഹംപി മാതൃകയിൽ രാജ്യാന്തര ടൂറിസം ഡെസ്റ്റിനേഷൻ ആക്കി മാറ്റുകയെന്ന നിർദേശം വർഷങ്ങളായി ഉയരുന്നുണ്ട്. വേളാങ്കണ്ണിയും നാഗപട്ടണം വലിയ പള്ളിയും മുതൽ തൃശൂർ ലൂർദ് കത്തീഡ്രൽ വരെ നീളുന്ന സംസ്ഥാനാന്തര പിൽഗ്രിം ടൂറിസം സർക്കീറ്റും ജില്ലയുടെ സ്വപ്ന പദ്ധതിയാണ്. തുടര്‍ന്നു വായിക്കുക . ....
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത • Historic passing out of Sai Jadhav, the first woman officer to graduate from the prestigious Indian Military Academy, breaking a 93-year-old record. കിഫ്ബിക്ക് ആശ്വാസം; മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി. മൂന്ന് മാസത്തേക്കാണ് തുടർനടപടികൾ സ്റ്റേ ചെയ്തത്. കിഫ്ബിക്ക് വേണ്ടി അഡ്വ ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പാണ് ഹാജരായത്. റിയൽ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം വാദിച്ചു. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമാകും കേസിൽ തുടർവാദം നടക്കുക.വായന തുടരുക . . . കെ സി രാജഗോപാലിൻ്റെ പരാമർശവും ഭൂരിപക്ഷം കുറഞ്ഞതും പാർട്ടി പരിശോധിക്കും: രാജു എബ്രഹാം പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ സി രാജഗോപാലിൻ്റെ പരാമർശം പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മെഴുവേലിയിലെ ഇടതുപക്ഷത്തിന്റെ തോൽവി പരിശോധിക്കുമെന്നും തോൽവിക്ക് കാരണം എന്തെന്ന് കണ്ടെത്തുമെന്നും രാജു എബ്രഹാം പറഞ്ഞു. വായന തുടരുക . . Lionel Messi Lionel Andrés 'Leo' Messi[note 1] (born 24 June 1987) is an Argentine professional footballer who plays as a forward for and captains both Major League Soccer club Inter Miami and the Argentina national team. Widely regarded as one of the greatest players in history, Messi has set numerous records for individual accolades won throughout his professional footballing career, including eight Ballon d'Ors, six European Golden Shoes, and eight times being named the world's best player by FIFA.[note 2] In 2025, he was named the All Time Men's World Best Player by the IFFHS. He is the most decorated player in the history of professional football having won 46 team trophies.[note 3] Messi's records include most goals in a calendar year (91), most goals for a single club (672 for Barcelona), most goals in La Liga (474), most assists in international football (61), most goal contributions in the FIFA World Cup (21), and most goal contributions in the Copa América (32). A prolific goalscorer and creative playmaker, Messi has scored over 890 senior career goals and provided over 400 assists for club and country—the most of any player—resulting in over 1,300 goal contributions, the highest total in the sport's history.[25] വായന തുടരുക .. ... നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് തിരിച്ചടി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദില്ലി റൗസ് അവന്യു കോടതി ഇടപെടാൻ വിസമ്മതിച്ചു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശമുണ്ട്. നാഷണല്‍ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവര്‍ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം. ഈ കുറ്റപ്പത്രമാണ് പ്രത്യേക ഇഡി കോടതിയിൽ സമർപിച്ചത്. എതെങ്കിലും എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ അല്ല നിലവിൽ ഇഡി കേസെടുത്ത് കുറ്റപ്പത്രം നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. വായന തുടരുക . . . കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ലെന്നും അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണിതെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്ന സൂചനയാണിത് എന്നും പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me പോറ്റിയെ കേറ്റിയെ' ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, രാഷ്ട്രീയ ലാഭത്തിനായി പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രചാരണ ഗാനത്തിനെതിരെ പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയത്. അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നാണ് പരാതി. വായന തുടരുക . . .. ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറയുന്ന LDFനെ ദൈവം രക്ഷിക്കട്ടെ; പരിഹാസവുമായി രമേശ് ചെന്നിത്തല തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന എൽഡിഎഫിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും തങ്ങൾക്ക് തെറ്റുപറ്റിയില്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് ഇടതുമുന്നണി പറയുന്നത് നല്ലതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അങ്ങനെ പറയുന്നത് തുടരണം എന്നാണ് ആഗ്രഹം. ഇത്രയും വലിയ തെറ്റ് പറ്റിയിട്ടും ഒരു സ്വയം വിമർശനം പോലും നടത്താൻ തയ്യാറാകാത്ത പാർട്ടിയെ പറ്റി ജനങ്ങൾ ചിന്തിക്കട്ടെ. കൂടുതൽ തിരിച്ചടികൾ അവരെ കാത്തിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വായന തുടരുക. . . . കബറടക്കാൻ പോലും ബാക്കി വയ്ക്കില്ല’, ലീഗ് പ്രവർത്തകന്റെ ചിത്രം വച്ച് പ്രചാരണം; പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി കണ്ണൂർa href='https://www.manoramaonline.com/district-news/local-body-election-2025.html' target='_blank'>തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു. ബോംബെറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ഇടത് സൈബർ പേജുകൾ സമൂഹ മാധ്യമത്തിൽ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ സ്തൂപം തകർത്തതിനു പിന്നാലെയാണ് കൊലവിളി രൂക്ഷമായത്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക എന്തു കൊണ്ടു തോറ്റു?’, സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ സിപിഐയും ഘടകകക്ഷികളും; താത്വിക അവലോകനം കൊണ്ട് കാര്യമില്ലെന്ന് വിലയിരുത്തല്‍ തിരുവനന്തപുരം 'എന്തു കൊണ്ടു തോറ്റു' എന്നതു സംബന്ധിച്ച് താത്വിക അവലോകനവുമായി മുന്നോട്ടുപോകാതെ ജനവികാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തിരിച്ചടിയുണ്ടാകുമെന്ന് സിപിഎമ്മിനെ ഇടതുമുന്നണി യോഗത്തില്‍ ബോധ്യപ്പെടുത്താന്‍ സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍. ശബരിമലയും ഭരണവിരുദ്ധവികാരവും തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് യാഥാര്‍ഥ്യവുമായി യോജിച്ചുനില്‍ക്കുന്നതല്ലെന്നാണ് ഘടകകക്ഷി നേതാക്കളുടെ വിലയിരുത്തല്‍. മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്തി കഴിഞ്ഞ തവണയുണ്ടാക്കിയ നേട്ടം ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയാത്തത് ആഴത്തില്‍ പരിശോധിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 16, ചൊവ്വാഴ്ച മഹാത്മ ഗാന്ധിയുടെ പേര് വെട്ടി; ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബിൽ അവതരണത്തെ എതിർത്തു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി പ്രതിപക്ഷം സഭാ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാൻ പറഞ്ഞു. സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിജിയുടെ ആശയമാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമമാണ് സർക്കാറിന്റെ ലക്ഷ്യം. പദ്ധതിക്കായി യുപിഎയെ കാലത്തേക്കാൾ ഫണ്ട് വകയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ദീൻ ധരയാൽ ഉപാധ്യായയുടെയും ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. നൂറു ദിവസത്തിന് പകരം 125 ദിവസത്തെ തൊഴിലുറപ്പ് പുതിയ ബില്ല് നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. കൊല്‍ക്കത്തയിലെ മെസ്സിയുടെ സന്ദര്‍ശനം; ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി സമര്‍പ്പിച്ചു കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ലയണൽ മെസ്സിയുടെ 'ഗോട്ട് ടൂർ&' പരിപാടിക്കിടെയുണ്ടായ സംഘർഷങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി സമർപ്പിച്ചു. സ്വന്തം കൈപ്പടയിൽ എഴുതി മുഖ്യമന്ത്രി മമത ബാനർജിക്ക് നൽകിയ രാജി കത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മമത ബാനർജി അരൂപിന്റെ രാജി സ്വീകരിച്ചതായാണ് വിവരം. തുടര്‍ന്നു വായിക്കുക..... മഹാത്മ എന്‍റെ കുടുംബത്തില്‍ നിന്നല്ല, പക്ഷെ കുടുംബാംഗത്തെ പോലെയാണ്’; പ്രതിഷേധം നയിച്ച് പ്രിയങ്ക ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എംഎൻആർഇജിഎയ്ക്ക് പകരമുള്ള കേന്ദ്രത്തിന്റെ പുതിയ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. പുതിയ ബിൽ നിയമത്തെ ദുർബലപ്പെടുത്തുമെന്നും പിൻവലിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആരുടെയെങ്കിലും വ്യക്തിഗതമായ 'താൽപര്യം, അഭിലാഷം, മുൻവിധി' എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു നിയമവും പാസാക്കരുതെന്നും പ്രിയങ്ക പറഞ്ഞു. പേരുമാറ്റത്തിനെതിരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് നാമകരണം നൽകിയിട്ടുള്ള മഹാത്മഗാന്ധിയുടെ ചിത്രങ്ങളുമായി കോൺഗ്രസ് പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. വായന തുടരുക..... കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴില്‍ സൗജന്യമായി എഐ പഠിക്കാന്‍ അവസരം; വിശദവിവരങ്ങള്‍ അറിയാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുടെ ശക്തി ഉറപ്പാക്കാനും, സങ്കേതിക സ്വാശ്രയത്വം വര്‍ധിപ്പിക്കാനും കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ' യുവ എഐ ഫോര്‍ ഓള്‍'. എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ നിര്‍മ്മിതബുദ്ധിയെക്കുറിച്ച് അടിസ്ഥാന വിവരം നല്‍കുന്ന ലളിതമായ ഘടനയിലാണ് കോഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാരെ എഐ കഴിവുകളില്‍ ശാക്തീകരിക്കുക എന്നാണ് ഈ സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രായമോ യോഗ്യതയോ പ്രവര്‍ത്തനപശ്ചാത്തലമോ പരിഗണിക്കാതെ ഏത് ഇന്ത്യക്കാരനും സൗജന്യമായി എഐ സാക്ഷരത കൈവരിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍/ കോളേജ് പഠനത്തോടൊപ്പം പരിശീലനം പൂര്‍ത്തിയാക്കാം. വായന തുടരുക . . . |
|
കേന്ദ്രസർക്കാർ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വായന തുടരുക . . . ഗാന്ധി ചിത്രവുമായി പ്രതിപക്ഷം; രാമന്റെ പേരാണ് പ്രശ്നമെന്ന് ഭരണപക്ഷം; 'തൊഴിലുറപ്പി'ൽ ലോക്സഭയിൽ വാക്‌പോര് ന്യൂ ഡൽഹി: തൊഴിലുറപ്പ് പദ്ധതിയിലെ പേരും ഘടനയും മാറ്റുന്ന പുതിയ ബില്ലിൽ ലോക്സഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധിജിയുടെ ചിത്രം ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒടുവിൽ ബിൽ അവതരണം ശബ്ദ വോട്ടോടെ അംഗീകരിച്ചു. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 19 ചിത്രങ്ങൾക്ക് ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് ശശി തരൂർ 19 ചിത്രങ്ങൾക്ക് ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് ശശി തരൂർ.ചിത്രങ്ങൾക്ക് അനുമതി കിട്ടാനായി കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു..ബാക്കി ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.ബാറ്റിൽഷിപ്പ് പോട്ടംകിൻ പോലൊരു ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്.ബ്യൂറോക്രാറ്റിക് ജാഗ്രതയാണ് പ്രദർശന അനുമതി നിഷേധിക്കാൻ കാരണമെന്നും ശശി തരൂർ.പറഞ്ഞു.ചിത്രങ്ങൾക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് മന്ത്രാലയങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു വായനതുടരുക ...... പാർലമെന്‍റിന്പുറത്ത് ജനപ്രതിനിധികളിൽ നിന്ന് രാജ്യം കണ്ടത് രണ്ട് തരം കാഴ്ചകളാണെന്ന് മന്ത്രി ശിവൻ കുട്ടി പാർലമെന്‍റിന്പുറത്ത് ജനപ്രതിനിധികളിൽ നിന്ന് രാജ്യം കണ്ടത് രണ്ട് തരം കാഴ്ചകളാണെന്ന് മന്ത്രി ശിവൻ കുട്ടി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്നും ആരാണ് ജനവിധി തമാശയായി കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു ഇന്ന് പാർലമെന്‍റിന് പുറത്തെ കാഴ്ചകളെന്ന്അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന് പുറത്ത് ശബരിമല സ്വർണക്കൊള്ള വിഷയം ഉന്നയിച്ച് യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തെയാണ് ശിവൻകുട്ടി വിമർശിച്ചത്. ശബരിമലയെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനങ്ങൾ പാടി രസിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി പറയുന്നു.അതേസമയം തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിനെതിരെ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു ഇടത് എംപിമാരെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ദിലീപ് മുതൽ മാങ്കൂട്ടത്തിൽ വരെ; രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിപാട്; ജഡ്ജിയമ്മാവനെ തേടിയെത്തുന്നത് നിരവധി പേര്‍ കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം. ഇങ്ങനെ പറഞ്ഞാല്‍ ഒരപക്ഷേ ആളുകള്‍ക്ക് മനസിലാകില്ല. ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന് പറഞ്ഞാലാകും കൂടുതല്‍ മനസിലാകുക. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നേ നിരവധി പ്രമുഖരാണ് കോട്ടയത്തെ ജഡ്ജിയമ്മാവനെ കാണാന്‍ എത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇത്തരത്തിലൊരു പ്രതിഷ്ഠ അപൂര്‍വാണ്. ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധിതമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് ഈ ക്ഷേത്രത്തില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദിലീപിനും രാഹുലിനും മുന്‍പ് നിരവധി പ്രമുഖര്‍ ഈ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. വായന തുടരുക . .. മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. സെയ്താലി മജീദിന്റെ പ്രസംഗം വാർത്തയായതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎം നേതൃത്വം തന്നെ ഇടപെട്ട് അദ്ദേഹത്തോട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് പറഞ്ഞു. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്നായിരുന്നു സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന സൈയ്തലവി മജീദിൻ്റെ ആരോപണം. തുടര്‍ന്നു വായിക്കുക . .. Todays Special GK സിനിമകൾക്ക് അനുമതി നൽകാത്തത് അസാധാരണം; പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ‘അമിത ജാഗ്രത’: റസൂൽ പൂക്കുട്ടി... തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ചരിത്രത്തിൽ ആദ്യമായി, സിനിമകൾ പ്രദർശിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ. പലസ്തീനിൽ നിന്നുള്ളതടക്കം 19 സിനിമകൾക്കാണ് സെൻസർഷിപ്പിൽ ഇളവ് നൽകാതിരുന്നത്. ഇതേതുടർന്ന് ആ സിനിമകളുടെ പ്രദർശനം റദ്ദാക്കേണ്ടി വന്നത്, ഐഎഫ്എഫ്കെയുടെ വേദിയിൽ പല പ്രതിഷേധങ്ങൾക്കും കാരണമായി. തുടര്‍ന്നു വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം വലയിൽ, കേരളത്തിലും റെയ്ഡ്; പ്രതികൾ തട്ടിയത് 50 കോടി രൂപ... ന്യൂഡൽഹി∙ ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം വലയിൽ. 50 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ സംഘത്തിലെ 10 പേരെയാണ് 7 സംസ്ഥാനങ്ങളിൽ നിന്നായി ഡൽഹി പൊലീസ് പിടികൂടിയത്. വ്യാജ ലോൺ ആപ്പുകൾ, തൊഴിൽ വാഗ്ദാനം, ഷെൽ കമ്പനികൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. ഓപ്പറേഷൻ ചക്രയുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. വായന തുടരുക . . ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 തൊഴിലുറപ്പ് പദ്ധതി; ഇടത് പക്ഷത്തിൻ്റെ സമ്മർദത്തെ തുടർന്നാണ് UPA സർക്കാർ നടപ്പാക്കിയത്, BJP പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നു’; എം ബി രാജേഷ് തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷത്തിൻ്റെ സമ്മർദത്തെ തുടർന്നാണ് UPA സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി എം ബി രാജേഷ്. BJP പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നു വന്നു. അതാണ് 12 മണിയ്ക്ക് പാർലമെൻ്റിൽ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ആൾക്കാരുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമാണിത്. തൊഴിലുറപ്പ് പദ്ധതി, 40 ശതമാനം സംസ്ഥാനത്തിൻ്റെ തലയിൽ വച്ചു. 1600 കോടി രൂപയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിന് വരുന്നത്. വ്യവസ്ഥയും, തീരുമാനങ്ങളും കേന്ദ്രം എടുക്കും. പണം സംസ്ഥാനം നൽകണം. സംസ്ഥാന അവകാശങ്ങളിൽ മേലുള്ള കടന്ന് കയറ്റം നടന്നു. ഇപ്പോൾ തന്നെ 826.9 കോടി രൂപ കുടിശ്ശികയാണ്.വായന തുടരുക . .. We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. സിപിഎം തന്ത്രം തിരിഞ്ഞു കുത്തി; തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍നേട്ടമുണ്ടാക്കി മുസ്‌ലിം ലീഗ് സംസ്ഥാനത്ത് യുഡിഎഫ് ഉജ്ജ്വതിരിച്ചുവരവ് അറിയിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ നേട്ടമുണ്ടാക്കിയ പാര്‍ട്ടിയായിമാറി മുസ്ലിംലീഗ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാനുള്ള എല്‍ഡിഎഫിന്റെ ചില പ്രചാരണങ്ങളുടെ ഗുണഭോക്താവായും ലീഗ് മാറി സിപിഎമ്മും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ വാര്‍ഡുകളിലെ വിജയത്തില്‍ സംസ്ഥാനത്ത് മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് ലീഗ്. വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന് അടിത്തറ ഭദ്രമാക്കിയത് കൂടാതെ തെക്കന്‍ ജില്ലകളില്‍ ഭേദപ്പെട്ട പ്രകടനം നടത്താനും പല ജില്ലകളിലും അക്കൗണ്ട് തുറക്കാനും ഈ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ മുസ്ലിം ലീഗിന് കഴിഞ്ഞു. ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ചുള്ള എല്‍ഡിഎഫിന്റെ തന്ത്രംപാളിയതാണ് ലീഗിന് ഇത്രയധികം സീറ്റുകള്‍ നേടാന്‍ കാരണമായതെന്നാണ് കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്. തെക്കന്‍ കേരളത്തില്‍ ലീഗിന് മികച്ച പരിഗണന ലഭിച്ചിരുന്നെങ്കില്‍ യുഡിഎഫിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാണ് മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തല്‍. വായന തുടരുക.... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,386 |
|
വെള്ളി 1 ഗ്രാം |
₹ 211 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
84,679.86 |
|
എന്‍. എസ്. ഇ |
25,860.10 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |