|
ഡിംസബര്‍ 2025 ഞായാറാഴ്ച 1201 ധനു 6 Jumada II 30, 1447 |
|
വാല്യം 2 ലക്കം 326 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
21 |
|
“When we least expect it, life sets us a challenge to test our courage and willingness to change.” – Paulo Coelho |
|
(1) |
|
വാളയാർ ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി വാളയാർ ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കും. മാനുഷിക പ്രശ്നമായി കണ്ടു മൃതദേഹം ചണ്ഡീസ്ഗഡിൽ എത്തിക്കുവാൻ സർക്കാർ മുൻകൈയെടുക്കും. ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബർ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വായന തുടരുക ...... തെക്കേ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ബി ജെ പിയുടെ പുതിയ ദേശീയ വർക്കിങ് പ്രസിഡന്‍റ് നിതിൻ നബീൻ തെക്കേ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ബി ജെ പിയുടെ പുതിയ ദേശീയ വർക്കിങ് പ്രസിഡന്‍റ് നിതിൻ നബീൻ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടന വികസിപ്പിക്കുക, ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കുക, വിവിധ ജന വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രവർത്തകർക്ക് നൽകിക്കൊണ്ടാണ് നിതിൻ നബീൻ ഇക്കാര്യം പറഞ്ഞത്. കേരള, തമിഴ്നാട് തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ സർക്കാരുകൾക്കായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ഗാന്ധിയെ കുറിച്ചുള്ള ലഘുലേഖ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വലിച്ചെറിഞ്ഞെന്ന് യുഡിഎഫ് ആരോപണം; പാനൂരില്‍ വിവാദം കണ്ണൂര്‍: പാനൂര്‍ നഗരസഭയില്‍ സത്യപ്രതിജ്ഞക്കിടെ വിവാദം. കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്ത ലഘുലേഖയെ ചൊല്ലിയാണ് തര്‍ക്കം. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മഹാത്മാഗാന്ധിയെ അവഹേളിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. ഗാന്ധിയെ കുറിച്ചുള്ള ലഘുലേഖ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വലിച്ചെറിഞ്ഞെന്നാണ് ആരോപണം. വായന തുടരുക . .. ശരണം വിളിച്ച് UDF കൗൺസിലർ, ഗണഗീതവുമായി BJP പ്രവർത്തകർ, ജയ്‌ഹിന്ദ് വിളിച്ച് LDF കൗൺസിലർ; പിന്നാലെ കരച്ചില്‍ തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശരണം വിളിച്ച് യുഡിഎഫ് കൗൺസിലർ. കുന്നുകുഴി വാർഡ് കൗൺസിലറായ മേരി പുഷ്പമാണ് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഷ്ടി ചുരുട്ടി 'സ്വാമിയേ ശരണമയ്യപ്പ' വിളിച്ചത്. സ്വർണക്കൊള്ളയിലുള്ള പ്രതിഷേധമാണ് താൻ ഉയർത്തിയതെന്നും പാർട്ടിയോട് ശരണം വിളിക്കുമെന്ന കാര്യം പറഞ്ഞിരുന്നുവെന്നുമാണ് മേരി പുഷ്പത്തിന്റെ വിശദീകരണം. മറ്റ് യുഡിഎഫ് കൗൺസിലർമാർ ആരും ഇത്തരത്തിൽ ശരണം വിളിച്ചിരുന്നില്ല. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. വീണ്ടും ലോക കേരളസഭ; നിശാഗന്ധി ഓഡിറ്റോറിയം വേദിയാകും, ചെലവ് പത്ത് കോടി രൂപ തിരുവനന്തപുരം: അഞ്ചാമത് ലോക കേരള സഭ സമ്മേളനം ജനുവരി 29ന് ആരംഭിക്കും. സമ്മേളനത്തില്‍ 125 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിന് വേദിയാകുന്നത് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയമാണ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. അഞ്ചാം തവണയാണ് ലോക കേരളസഭ സമ്മേളിക്കുന്നത്. അംഗങ്ങള്‍ ഉള്‍പ്പെടെ 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വായന തുടരുക...... പി വി അൻവറിനും സി കെ ജാനുവിനും പ്രവേശനം? മുന്നണി വിപുലീകരിക്കാൻ യുഡിഎഫ്; അന്തിമ തീരുമാനം നാളത്തെ യോഗത്തിൽ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നേരത്തെ തുടങ്ങാന്‍ യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെക്കേണ്ട രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചിയില്‍ യോഗം ചേരും. തൊഴിലുറപ്പ് ബില്ലും സ്വര്‍ണക്കൊള്ളയും ചര്‍ച്ചയാക്കാനും സമരം കടുപ്പിക്കാനുമാണ് യുഡിഎഫിന്റെ തീരുമാനം. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. തദ്ദേശ സ്ഥാപനങ്ങള്‍ ഇനി പുതിയ സാരഥികള്‍ നയിക്കും; ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നയിക്കാന്‍ ഇനി പുതിയ സാരഥികള്‍. ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും പുതിയ കൗണ്‍സിലുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇരുപതിനായിരത്തോളം ജനപ്രതിനിധികളാണ് അധികാരമേല്‍ക്കുന്നത്. വായിക്കുക..... പാലാ ആര് ഭരിക്കും? ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് ബിനു പുളിക്കക്കണ്ടം പാലാ: ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് പാല നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം. ഇന്ന് ചേരുന്ന ജനസഭയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും പല വോട്ടര്‍മാരും ഇതിനോടകം തന്നെ അഭിപ്രായം പങ്കുവച്ചെന്നും ബിനു പുളിക്കക്കണ്ടം വ്യക്തമാക്കി. 'എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം ഉചിതമായ തീരുമാനമെടുക്കും. രണ്ട് മുന്നണികളും സമീപിച്ചിട്ടുണ്ട്. ഓഫറുകള്‍ നല്‍കുന്നുണ്ട്. പക്ഷേ ചര്‍ച്ചയിലേക്ക് പോയിട്ടില്ല.' ബിനു പുളിക്കക്കണ്ടം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വായിക്കുക . .. വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല: വി ശിവന്‍കുട്ടി 'കുട്ടികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയതായി ഞാന്‍ അറിഞ്ഞിരുന്നു. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ഒരുപോലെ ആഘോഷിക്കപ്പെടേണ്ടതുണ്ട്. ഇത് കുട്ടികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന ക്രൂരമായ നടപടിയാണ്. മതനിരപേക്ഷ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്. സങ്കുചിത രാഷ്ട്രീയ മത താല്‍പര്യം സ്വീകരിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.' വി ശിവന്‍കുട്ടി പറഞ്ഞു വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത ¨ World Meditation Day The United Nations designated December 21 as World Meditation Day to highlight the importance of meditation in addressing stress, trauma, and social strain ¨ The Winter Solstice (Northern Hemisphere) Today is the shortest day and the longest night of the year for those in the Northern Hemisphere. ബംഗാളിൽ ബിജെപി റാലിക്കെത്തിയ പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാൻ സാധിച്ചില്ല ബംഗാളിൽ ബിജെപി റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് കനത്ത മൂടൽമഞ്ഞ് കാരണം ലാൻഡ് ചെയ്യാൻ സാധിച്ചില്ല. നാദിയ ജില്ലയിലെ തഹർപുറിൽ റാലിയിൽ പങ്കെടുക്കാൻ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ എത്തിയത്. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ തഹർപുറിൽ എത്താനായിരുന്നു ശ്രമം. എന്നാൽ കാലാവസ്ഥ തിരിച്ചടിയായതോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കൊൽക്കത്ത വിമാനത്താവളത്തിലേക്ക് തിരികെ പോയി. നേരിട്ട് റാലിയെ അഭിസംബോധന ചെയ്യാൻ സാധിക്കാത്തതിൽ ജനത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി, പിന്നീട് വിർച്വലായി യോഗത്തിൽ പങ്കെടുത്തു.സംസ്ഥാനത്ത് ബിജെപിക്ക് ഭരിക്കാൻ അവസരം തരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. തന്നെയും ബിജെപിയും തൃണമൂലിന് എതിർക്കാം, പക്ഷെ ബംഗാളിൻ്റെ വികസനത്തെ തടയരുതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. വായന തുടരുക . . . ക്ഷേമപെൻഷൻ വർധന മുതൽ അതിവേഗ സ്ഥാനാർത്ഥി നിർണയം വരെ; തദ്ദേശ തോൽവിക്ക് പിന്നാലെ തിരിച്ചുവരവിന് LDF തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചുവരവിനൊരുങ്ങി എൽഡിഎഫ്. ഇടക്കാല ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ക്ഷേമപെൻഷൻ വർധന അടക്കമുള്ള കാര്യങ്ങളാണ് ആലോചനയിലുള്ളത്. സ്ഥാനാർത്ഥികളെ അതിവേഗത്തിൽ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാകാനാണ് ഇടതു ക്യാമ്പിന്റെ തീരുമാനം. രണ്ട് ടേം വ്യവസ്ഥ കർശനമാക്കില്ല. വായന തുടരുക . . Statue of Liberty The Statue of Liberty (Liberty Enlightening the World; French: La Liberté éclairant le monde) is a colossal neoclassical sculpture of a robed and crowned woman on Liberty Island in New York Harbor, within New York City. The copper-clad statue, a gift to the United States from the people of France, was designed by French sculptor Frédéric Auguste Bartholdi, and its metal framework built by Gustave Eiffel. The statue was dedicated on October 28, 1886. വായന തുടരുക .. ... ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ: പ്രവർത്തനാനുമതി നിഷേധിച്ചത് ഉദ്ഘാടനത്തിന് പിന്നാലെ ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ. അനുമതിയില്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല. ഇതിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിട്ടുണ്ട്. വായന തുടരുക . . . തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് ബില്ല്. ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ്, രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me വിജയികള്‍ ജയിലില്‍: സിപിഎം, ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല കണ്ണൂര്‍: ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ വി കെ നിഷാദ്, തലശ്ശേരി നഗരസഭ ബിജെപി കൗണ്‍സിലര്‍ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞതയ്ക്ക് എത്താതിരുന്നത്. പൊലീസിനെ ആക്രമിച്ച കേസിലാണ് വി കെ നിഷാദ് ജയിലില്‍ കഴിയുന്നത്. പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ്. സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് യു പ്രശാന്ത്. വായന തുടരുക . . .. സര്‍ക്കാര്‍ ചെലവില്‍ അവര്‍ ഹില്‍പാലസ് കാണും; ദുരനുഭവം നേരിട്ട വയോധികരെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി തിരുവനന്തപുരം: ഹില്‍പാലസ് കാണാനെത്തി അധിക്ഷേപം നേരിട്ട വയോധികരെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയോധികരെ മുഖ്യമന്ത്രി ക്ഷണിച്ചതായി 'സ്‌നേഹക്കൂടിന്റെ' സ്ഥാപക നിഷ ഫേസ്ബുക്കില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ചെലവില്‍ അച്ഛനമ്മമാര്‍ ഹില്‍ പാലസ് മുഴുവന്‍ കാണുമെന്നും നിഷ പറഞ്ഞു. വായന തുടരുക. . . .
|
|
വിഷയ സൂചിക ജില്ല വാര്‍ത്തകള്‍ സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍ ഓഹരി വിപണി ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം അതുല്യ കലാകാരന്‍ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിലേക്കെത്തി. വായന തുടരുക . . . ശബരിമലയിൽ പതിനെട്ടാംപടിയിൽ കയറുന്ന സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം ശബരിമലയിൽ പതിനെട്ടാംപടിയിൽ കയറുന്ന സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി. പടികളുടെ ഇരുവശത്തും നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ കയറാൻ സഹായിക്കുന്നതിന് ഇത് എളുപ്പമാക്കുമെന്നും പൊലീസ് അറിയിച്ചു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി ബാലകൃഷ്ണൻ നായരാണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ടാംപടിക്ക് താഴെ മെഗാഫോണിലൂടെ നിർദ്ദേശം നൽകുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടികൾക്ക് താഴെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇടയ്ക്കിടെ നിർദ്ദേശങ്ങൾ നൽകും. വായന തുടരുക . . . സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപിൽ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സമാനമായ കേസുകളിൽ അകപ്പെടാൻ പാടില്ല എന്നിവയാണ് മുൻകൂർ ജാമ്യ വ്യവസ്ഥകൾ. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. തുടര്‍ന്നു വായിക്കുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 2020ലെ 17% കിട്ടിയില്ല,ഇത്തവണ കിട്ടിയത് 14.71% വോട്ട്; കേരളത്തില്‍ അമിത്ഷാ നടത്തിയ പ്രഖ്യാപനം വൃഥാവില്‍ അടിസ്ഥാന യോഗ്യതയില്ലാതെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായി ബിജെപി സിൻഡിക്കേറ്റ് അംഗം; നിയമനം റദ്ദാക്കി തിരുവനന്തപുരം: കേരള സര്‍വകലാശാല ബിജെപി സിന്‍ഡിക്കേറ്റ് അംഗം അയോഗ്യനാകും. ഡോ. വിനോദ് കുമാര്‍ ടി ജി നായരെയാണ് അയോഗ്യനാക്കുക. വിനോദ് കുമാര്‍ ജെന്‍ടിബിജിആര്‍ഐല്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായത് അടിസ്ഥാന യോഗ്യതയില്ലാതെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെ വിനോദിന്റെ നിയമന ഉത്തരവ് റദ്ദാക്കുകയും ചെയ്തു. തിരുവനന്തപുരം: കേരള സര്‍വകലാശാല ബിജെപി സിന്‍ഡിക്കേറ്റ് അംഗം അയോഗ്യനാകും. ഡോ. വിനോദ് കുമാര്‍ ടി ജി നായരെയാണ് അയോഗ്യനാക്കുക. വിനോദ് കുമാര്‍ ജെന്‍ടിബിജിആര്‍ഐല്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായത് അടിസ്ഥാന യോഗ്യതയില്ലാതെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെ വിനോദിന്റെ നിയമന ഉത്തരവ് റദ്ദാക്കുകയും ചെയ്തു. തുടര്‍ന്നു വായിക്കുക . .. Todays Special GK മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; തൂത്തുവാരി മഹായുതി, ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി ഭരണകക്ഷിയായ മഹായുതി. അതേസമയം മഹാ വികാസ് അഘാഡിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ 214 തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി നേതൃത്വം നൽകുന്ന ഭരണകക്ഷികൂടിയായ മഹായുതി സഖ്യം മുന്നേറുകയാണ്. ഇതിൽ 129ലും ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി.53 സീറ്റിൽ ശിവസേനയും 32 സീറ്റിൽ എൻസിപിയുമാണ് ലീഡ് ചെയ്യുന്നത്. എന്നാൽ 52 സീറ്റുകളിൽ മാത്രമാണ് മഹാ വികാസ് അഘാഡി സഖ്യം മുന്നിലുള്ളത്. തുടര്‍ന്നു വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
|
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,484 |
|
വെള്ളി 1 ഗ്രാം |
₹ 224 |
|
ബി. എസ്. ഇ |
84,481.81 |
|
എന്‍. എസ്. ഇ |
25,815.55 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |