|
ജൂലായ് 2024 ശനിയാഴ്ച്ച 1199 കർക്കിടകം 9 |

|
ലക്കം 1 വാല്യം 48 |
|
പേജുകള്‍ 4 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Every Adversity bears seed of equal or more benefits.
Neapolitan HIll |
|
(1) |
|
27 |
|
പാരിസ് ഒളിമ്പിക്സ്, ഇന്ത്യക്ക് ആദ്യ മെഡൽ. ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം. 2217 പോയിന്റ് നേടിയാണ് മനു ഭാക്കർ മൂന്നാം സ്ഥാനത്ത് എത്തിയത്. സ്വർണവും വെള്ളിയും ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ഭാക്കർ. തുടർന്നു വായിക്കുക.
|
|
പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് വിജയത്തുടക്കം പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് വിജയത്തുടക്കം. പാരിസ് ഒളിമ്പിക്സിന്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു. 21-9, 21-6 എന്നീ സ്‌കോറുകള്‍ക്ക് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സിന്ധു ജയിച്ചത്. തുടർന്നു വായിക്കുക. വിജയം കൂടുതൽ സവിശേഷമാണ്...': പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയതിന് ഷൂട്ടർ മനു ഭാക്കറിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ ഷൂട്ടർ മനു ഭാക്കറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 2024ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയതിന് മനു ഭാക്കർ! വെങ്കലത്തിന് അഭിനന്ദനങ്ങൾ ," അവന് പറഞ്ഞു. — narendramodi (@narendramodi) "അവിശ്വസനീയമായ നേട്ടം!" അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഒളിമ്പ്യൻ്റെ നേട്ടത്തെ പ്രശംസിച്ചു, "2024 ലെ പാരീസ് ഒളിമ്പിക്‌സിൽ വെങ്കലം കൊണ്ടുവന്ന് ആദ്യ മെഡൽ നേടിയതിന് മനു ഭാക്കറിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ നക്ഷത്രം കൊണ്ട് നിങ്ങൾ രാജ്യമെമ്പാടും ആഹ്ലാദത്തിൻ്റെ അലയൊലികൾ അയച്ചു. പ്രകടനം," അദ്ദേഹം പറഞ്ഞു. ഇത് സ്വപ്നതുല്ല്യം, എല്ലാവർക്കും നന്ദി'; മെഡൽ നേട്ടത്തിൽ പ്രതികരിച്ച് മനു ഭാക്കർ, പാരീസ്: മൂന്ന് വർഷങ്ങൾക്ക് മുൻപ് ടോക്യോ ഒളിമ്പിക്‍സിൽ ആ 19 വയസുകാരി നിറകണ്ണുകളോടെയാണ് കളംവിട്ടതെങ്കിൽ, 2024-ൽ വെങ്കലമെഡലിൽ മുത്തമിട്ട് മനു ഭാക്കർ എന്ന 22-കാരി പാരീസ് ഒളിമ്പിക്‍സിൽ ഇന്ത്യൻ പതാക പാറിച്ച് രാജ്യത്തിന്റെ യശസുയർത്തി. 2020 ഒളിമ്പിക്‍സിൽ പിസ്റ്റലിലെ തകരാർ കാരണം യോഗ്യതാ റൗണ്ട് കടക്കാൻ സാധിക്കാതെ കണ്ണീരോടെ ഷൂട്ടിങ്ങ് റേഞ്ച് വിട്ട താരം ഇന്ന് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി വെങ്കല മെഡലിൽ മുത്തമിട്ടപ്പോൾ രാജ്യത്തിന് ഇത് അഭിമാനനിമിഷം. തുടർന്നു വായിക്കുക. കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.
|
|
സെയ്ന്‍ നദിയോരത്ത് മതിമറന്നാഘോഷം; വര്‍ണപ്പകിട്ടില്‍, വേറിട്ട കാഴ്ച്ചകളൊരുക്കി ഒളിമ്പിക്‌സ് ഉദ്ഘാടനം ലോകത്തിന്റെ പലയിടങ്ങളില്‍ കറങ്ങി ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്‌സ് പാരീസിലെത്തിയപ്പോള്‍ സെയ്ന്‍ നദി മുതല്‍ സപീത്തെ കെട്ടിടങ്ങളും കുഞ്ഞുമൈതാനങ്ങളും വരെ ഉള്‍പ്പെടുത്തി അതിഗംഭീര കാഴ്ച്ചകളൊരുക്കിയായിരുന്നു ഉദ്ഘാടനം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച പരിപാടികള്‍ നാല് മണിക്കൂര്‍ നീണ്ടു. ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈനറും സ്പ്രിന്റര്‍ മേരി-ജോസ് പെരെക്കും പാരീസിന്റെ വാനില്‍ ഉയര്‍ന്ന ബലൂണിന്റെ ആകൃതിയിലുള്ള സംവിധാനത്തില്‍ ഘടിപ്പിച്ച കുട്ടകത്തിലേക്ക് ദീപം പകര്‍ത്തിയതോടെയാണ് ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന പരിപാടി അവസാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടക്കം നൂറിലേറെ പ്രമുഖര്‍ അണിനിരന്ന വേദിയില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ആണ് ലോക കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.തുടർന്നു വായിക്കുക. ചെറായി കടപ്പുറത്തുനിന്ന് ചരിത്രത്തിലേക്ക്; അന്ന് തോക്ക് ചതിച്ച പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്, പാരീസിലെ സെൻ നദിക്കരയിൽ പൊൻതിളക്കമുള്ള വെങ്കലവും കഴുത്തിലണിഞ്ഞ് മനു ഭാക്കർ എന്ന ഹരിയാനക്കാരി തലയുയർത്തി നിൽക്കുമ്പോൾ കേരളത്തിനും ഒരു കഥ പറയാനുണ്ട്. ഇവിടൊരു കടപ്പുറത്ത് നിരാശയുടെ മൂർധന്യത്തിൽ ഏകാകിനിയായി നിൽക്കേണ്ടി വന്ന 18-കാരിയുടെ കഥ. ടോക്യോ ഒളിമ്പിക്‍സിൽ തോക്ക് ചതിച്ച് മെഡലില്ലാതെ അന്ന് ആ പെൺകുട്ടി തിരിച്ചുനടന്നത് മറ്റെവിടേയ്ക്കുമായിരുന്നില്ല, ഇങ്ങിവിടെ കേരളത്തിലെ ചെറായി കടപ്പുറത്തേക്കായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തയുമായി അന്നാ കടപ്പുറത്തിരിക്കുമ്പോൾ ഇതുപോലൊരു നേട്ടം ഒരുപക്ഷേ മനു ഭാക്കർ സ്വപ്‍നം പോലും കണ്ടിട്ടുണ്ടാവില്ല. തുടർന്നു വായിക്കുക.
|
|
പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം |
|
|
|
|