ജൂലായ് 2024

ബുധനാഴ്ച

1199 കർക്കിടകം 16

ലക്കം 1 വാല്യം 52

പേജുകള്‍ 4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

To Succeed in your mission, you must have single-minded devotion to your goal

 

Abdul Kalam

(1)

31

മഴയിലും രക്ഷാപ്രവർത്തനം ഊർജിതം; ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന

രക്ഷാദൌത്യം ദുഷ്കരമാക്കി ചൂരൽമലയിൽ മഴ കനക്കുന്നു. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണം 170 ആയി. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന. ബെയ്‌ലി പാലം നാളെയോടെ പൂർത്തിയാകും.ദൗത്യം വേഗത്തിലാക്കാൻ താത്കാലിക പാലം നിർമ്മിക്കും.

തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റൽ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

എല്ലാം ചെളിയിൽ കുഴിച്ചിട്ട ഈ വയനാട് ഗ്രാമം ഒറ്റരാത്രികൊണ്ട് പ്രേതനഗരമായി മാറി

ചൂരൽമല ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളും കടകളും ചെളിയിലും അവശിഷ്ടങ്ങളിലും മണ്ണിനടിയിലായി. തകർന്ന കാറുകളും ഇരുചക്രവാഹനങ്ങളും ചിതറിക്കിടന്നു. തൂടർന്നു വായിക്കുക.

വയനാട് ഉരുൾപൊട്ടലിന് പിന്നിൽ: അതിശക്തമായ മഴ, ദുർബലമായ പരിസ്ഥിതി, ജനസംഖ്യയിൽ ക്രമാനുഗതമായ വർദ്ധനവ്

അതിശക്തമായ മഴ, പ്രത്യേകിച്ച് ഉരുൾപൊട്ടലിന് സാധ്യതയുള്ള ദുർബലമായ പരിസ്ഥിതി, ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യാ സമ്മർദ്ദം എന്നിവയെല്ലാം ചേർന്ന് വയനാട് ജില്ലയിൽ ഒന്നിലധികം ഉരുൾപൊട്ടലുകൾക്ക് കാരണമായി.കേരളത്തിൽ അടുത്ത കാലത്തായി ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഒരു സംഭവം. തുടർന്നു വായിക്കുക.

വയനാട് ഉരുൾപൊട്ടലിൻ്റെ തത്സമയ അപ്‌ഡേറ്റുകൾ: കനത്ത മഴയും ഉരുൾപൊട്ടലും സംബന്ധിച്ച് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത് ഷാ.

കേരള വയനാട് മണ്ണിടിച്ചിൽ തത്സമയം (ജൂലൈ 31): കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടിക്ക് സമീപമുള്ള മലയോര മേഖലകളിൽ തുടർച്ചയായി ഉരുൾപൊട്ടലിൽ 200 പേർക്ക് പരിക്കേൽക്കുകയും 156 മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ചാലിയാർ നദിയിൽ നിന്ന് കിലോമീറ്ററുകളോളം താഴേക്ക് കണ്ടെടുത്ത അമ്പതിലധികം മൃതദേഹങ്ങൾ നിലമ്പൂരിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് 24 വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 23 ന് കേന്ദ്രസർക്കാർ കേരള സർക്കാരിന് മഴയെ കുറിച്ചും ഉരുൾപൊട്ടൽ സാധ്യതയെ കുറിച്ചും മുൻകൂട്ടി മുന്നറിയിപ്പ് നൽകി. ഒരേ ദിവസം ഒമ്പത് എൻഡിആർഎഫ് സംഘങ്ങളെ അയച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു.തുടർന്നു വായിക്കുക.

മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടി സാങ്കേതികം മാത്രമാണെന്ന് ആരോഗ്യമന്ത്രി

വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ർ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ്ജ്. ഭാവിയിൽ ബന്ധുക്കൾക്ക് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നത്.

ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കാൻ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും. വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മെഡിക്കൽ പോയിന്റിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വയനാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ അറിയിച്ചു. കൂടാതെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നവരെ പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളി; മുണ്ടകൈ പൂർണമായും തകർന്നു’; മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം കഴിഞ്ഞു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗം കഴിഞ്ഞു. മുണ്ടകൈ പൂർണമായും തകർന്നു എന്ന് യോഗത്തിൽ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്ന് യോഗത്തിൽ നിരീക്ഷണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയെന്നും യോഗം വിലയിരുത്തി. തുടർന്നു വായിക്കുക.