|
ഒക്ടോബര്‍ 2024 ബൂധനാഴ്ച 1200 കന്നി 17 |

|
ലക്കം 1 വാല്യം 105 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
03 |
|
When an obstacle comes in your way, stop crying and start trying. PBKIVV |
|
പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി എസ് സുനില്‍കുമാര്‍ തൃശ്ശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവേണു വി എസ് സുനില് കുമാര്‍. അന്വേഷണം ഒച്ചിഴയും പോലെയല്ല കുതിരയുടെ വേഗത്തില്‍ നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അടിമുടി ദുരൂഹത ഉണ്ടായിരുന്നു എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പുതിയ അന്വേഷണസംഘത്തിന് മുന്നില്‍ പറയും. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അവരെ സഹായിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുമെന്നും സുനില്‍കുമാര്‍ കൂട്ടിചേർത്തു . തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും തിരിച്ചെത്തി . . . തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും തിരികെ എത്തി. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ചാടിപ്പോയ രണ്ട് കുരങ്ങുകള്‍ തിരികെ കൂട്ടില്‍ എത്തിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ കൂട്ടില്‍ കയറ്റിയതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൂന്നാമനെ നിരീക്ഷിക്കാന്‍ നാല് ജീവനക്കാരെയും അധികൃതര്‍ നിയോഗിക്കുകയും ചെയ്തിരുന്നു. എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും, എന്‍സിപി മന്ത്രിമാറ്റം ഉടനില്ല; കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം തിരുവനന്തപുരം: എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച നീക്കും ഉടനില്ല. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും. ശ്രുതിക്ക് സർക്കാർ ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം, വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ്: മുഖ്യമന്ത്രി തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കും. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140.6 കോടി ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്. ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ല? ദേശവിരുദ്ധര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം'; ഗവര്‍ണര്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ഗവന്‍ണര്‍ ദേശവിരുദ്ധര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ലേഖികയുടെ കൂടെ വന്നയാള്‍ PR ആണെന്ന് അറിഞ്ഞില്ല, ഡാമേജ് ആയിപോകുന്ന വ്യക്തിത്വമല്ല എന്റേത്- മുഖ്യമന്ത്രി...... അര്ജുന്റെ പേരില്‍ പണപ്പിരിവ് വേണ്ട, ദാരിദ്ര്യം പറഞ്ഞ് ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ കുടുംബം...... |
|
ഗാന്ധിജയന്തി . . . . 1869 ഒക്ടോബര്‍ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.[1] ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. 2023 അദ്ദേഹത്തിന്റെ നൂറ്റിഅൻപതിനാലാം ജന്മ വാര്‍ഷികമാണ്.
വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല. എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. സൂര്യനു കീഴില്‍ ഏതൊരു I T സേവനത്തിനും (Except Adhar Services) ബന്ധപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ... ഫോണ്‍ 9745397722 മുഖ്യമന്ത്രി ബിജെപിക്ക് വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്നു, കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമാക്കുന്നു’; പി കെ കുഞ്ഞാലിക്കുട്ടി കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ ബിജെപി കാലങ്ങളായി ശ്രമിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും ഇത് തന്നെയാണുണ്ടായത്. ബിജെപിക്ക് വെള്ളവും വളവും ഒഴിച്ചുകൊടുക്കാൻ കഴിയുന്ന ഒന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചില പൊലീസ് ഉദ്യോഗസ്ഥരും മലപ്പുറം കേന്ദ്രീകരിച്ച് ഇത്തരം കുൽസിത പ്രവർത്തനം നടത്തുന്നു. മുഖ്യമന്ത്രി പറയുന്നത് ബിജെപി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് മനഃപൂര്‍വം തെറ്റുപറ്റില്ല; മൂന്ന് വര്‍ഗീയശക്തികളും അദ്ദേഹത്തെ ആക്രമിക്കുന്നു-ജലീല്‍...... പദവി റിയാസിനേയും വീണയേയും ഏൽപ്പിക്കാം; ബംഗാളിലേക്കാണോ പാര്‍ട്ടിയെ കൊണ്ടുപോകുന്നത്- അന്‍വര്‍...... മലപ്പുറം: പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനേയും മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പി.വി. അൻവർ എം.എൽ.എ. പാർട്ടിക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഒരു അഭിപ്രായം പറയാൻ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാരൻ പാർട്ടി നേതൃത്വത്തിൽ ഇല്ലാത്തതിന്റെ ദുരന്തമാണ് കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നതെന്നും പി.വി. അൻവർ ആരോപിച്ചു. അഭിമുഖത്തിനിടെ ഒരാള്‍ കൂടിവന്നു; ആരെന്നറിയില്ല: ആ മൂന്നാമനാര്?... പി ആര്‍ ഏജന്‍സിയുടെ ഇടനിലയില്ലെന്നും ദ് ഹിന്ദു ആവശ്യപ്പെട്ട പ്രകാരമാണ് അഭിമുഖം നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമുഖം ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിന്‍റെ മകനാണ് ‘ഹിന്ദുവിന് ഇന്‍റര്‍വ്യൂ കൊടുത്തുകൂടേ... എന്ന് ചോദിച്ചു. ദ് ഹിന്ദുവിന് ഇന്‍റര്‍വ്യൂ കൊടുക്കുന്നതില്‍ വേറെ പ്രശ്നമൊന്നുമില്ല. അത് തനിക്കും താല്‍പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്ന് പറഞ്ഞു. സമയം എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ സമയം വളരെ കുറവാണ്, കമ്മിറ്റി മീറ്റിങ് ഒക്കെയാണല്ലോ, അതിനിടയ്ക്കുള്ള ഒരു സമയം അറിയിക്കാമെന്ന് പറഞ്ഞു. അങ്ങിനെയാണ് ദ് ഹിന്ദുവിന്‍റെ പ്രതിനിധികള്‍ അഭിമുഖത്തിനെത്തിയത്. |
|
കമ്മിറ്റി അംഗത്തിൻ്റെ മരണവുമായി ബന്ധമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം. കൊച്ചിയില്‍ ആത്മഹത്യ ചെയ്ത സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം പി. തമ്പി മരണത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്കയച്ച വാട്സാപ്പ് സന്ദേശം പുറത്തായി. എല്‍സി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തമ്പി അതിൽ ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടി ജീവിതം അവസാനിപ്പിക്കുമെന്ന് എല്‍സി സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും സന്ദേശത്തിലുണ്ട്. എന്നാല്‍ മരണത്തില്‍ ബന്ധമില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം. വ്യക്തിപരമായ സാമ്പത്തിക ഇടപടുകളിലെ പ്രശ്നങ്ങളാണ് തമ്പി നേരിട്ടതെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി. കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അൻവറിന്റേത് ധീരമായ നിലപാട്; പിണറായി സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രി’; കെ.എം ഷാജി പി വി അൻവറിൻ്റെ പാർട്ടിയുമായി സഹരിക്കുന്നതില്‍ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പുറത്ത് വന്ന ആരോപണങ്ങളില്‍ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്, ഓഫിസോ ശശിയോ അജിത് കുമാറോ അല്ല. മുഖ്യമന്ത്രി രാജിവെച്ച് മാറണം.സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി. ദ ഹിന്ദുവിനെ സംരക്ഷിച്ച് മുഖ്യമന്ത്രി; വിശദീകരണം തള്ളിയിട്ടും നിയമ നടപടിയെടുക്കുന്നതിൽ മറുപടിയില്ല തിരുവനന്തപുരം: അഭിമുഖം പ്രസിദ്ധീകരിച്ച സംഭവത്തില്‍ പിആര്‍ ഏജന്‍സിയുടെ ഇടപെടലുണ്ടായെന്ന ദ ഹിന്ദുവിന്‍റെ വിശദീകരണം തള്ളിയെങ്കിലും നിയമനടപടി സ്വീകരിക്കുന്നതില്‍ മറുപടി പറയാതെ മുഖ്യമന്ത്രി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദുവിന്‍റെ വിശദീകരണം തള്ളിയാണ് രംഗത്തെത്തിയത്. തന്‍റെ അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും അത്തരമൊരു ഇടപെടലുണ്ടായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുതലെടുപ്പ് നടത്തിയിട്ടില്ല, അർന്‍റെ കുടുംബത്തോടൊപ്പമെന്നും മനാഫ്; ചിതയടങ്ങും മുൻപ് വിവാദം പാടില്ല കോഴിക്കോട്: അർജുനെ കാണാതയ സംഭവത്തിലോ തുടര്‍ന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുന്‍റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അര്‍ജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നില്‍ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ ഇനി വേണ്ട; അന്‍വറിനെ കുഴിയില്‍ വീഴ്ത്താന്‍ ശ്രമം- ജലീല്‍...... പ്രൗഢി ചോരാതെ വരും, തൃശ്ശൂരില്‍ 'വിമാനത്താവള' റെയില്‍വേ സ്റ്റേഷന്‍...... തൃശ്ശൂര്‍: സാംസ്&കാരികനഗരത്തിന്റെ പ്രൗഢി ചോരാത്ത വിധത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ധാരണയായി. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനപദ്ധതി മുന്‍പ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയില്‍ തീരുമാനമായിരുന്നില്ല. കേന്ദ്രമന്ത്രി സുരേഷ്&ഗോപി നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ക്കൂടി ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം. ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീര്‍പ്പുണ്ടായത്. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |