നവംബര്‍ 2024 തിങ്കളാഴ്ച

1200 തുലാം 19

ലക്കം 1 വാല്യം 131

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

04

Relations based on falsehood are like houses built with their foundations in mud.

കാനഡയില്‍ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം

കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണം. ഖാലിസ്ഥാന്‍ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിന്‍ മുന്നില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാന്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തില്‍ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്‌സില്‍ കുറിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം.

വായന തുടരുക ...

 

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

9745397722

'ഇനി ഓടിയെത്തണമെന്നില്ല, അതിന്റെ സമയം കഴിഞ്ഞു'; സമവായമല്ല വേണ്ടത് പരിഹാരമായിരുന്നുവെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍

വായന തുടരുക ....

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722>

സന്ദീപ് വാര്യര്‍ക്ക് വിഷമമുണ്ടായെങ്കില്‍ അത് പരിഹരിക്കും; സി കൃഷ്‌ണകുമാര്‍

സന്ദീപ് വാര്യര്‍ക്ക് വിഷമമുണ്ടായെങ്കില്‍ അത് പരിഹരിക്കും; സി കൃഷ്‌ണകുമാര്‍.  തന്‍റെ ഭാഗത്ത്നിന്ന്പ്രശ്നമുണ്ടായെങ്കില്‍ സന്ദീപി നോട്സംസാരിക്കും, സന്ദീപിന്‍റെ അമ്മ മരിച്ചപ്പോള്‍സ്ഥലത്തില്ലായിരുന്നു, സന്ദീപിനെ ഫോണില്‍ വി ളിച്ചിരുന്നുവെന്നും സി കൃഷ്ണകുഷ്ണമാ‍ര്‍ പ്രതികരിച്ചു

തുടര്‍ന്നു വായിക്കുക . .

GK TIP Today

Working of a Computer.

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

കോഴിക്കോട് നാളെ മുതല്‍ 4 ദിവസത്തേക്ക് ജലവിതരണം മുടങ്ങും

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും. കോഴിക്കോട് കോർപ്പറേഷന്‍, ഫറോക് മുന്‍സിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, തലക്കുളത്തൂര്‍, ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്നമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ , കടലുണ്ടി, മാവൂര്‍ പഞ്ചായത്തുകള്‍ എന്നിവയുൾപ്പെടെ 14 പഞ്ചയത്തുകളിലും ജലവിതരണം മുടങ്ങും.

തുടര്‍ന്നു വായിക്കുക . . .

മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് വ്യവസായ മന്ത്രി

ഹിന്ദുക്കളായ ഐ ഐ എസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് അഡ്മിനായി രൂപീകരിക്കപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കുമെന്ന്  മന്ത്രി പറഞ്ഞു. പല റിപ്പോർട്ടുകളും മാധ്യമങ്ങളിൽ വരുന്നുണ്ടെന്നും , വിവാദം പരിശോധിച്ച ശേഷം നടപടിയെ കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി. മതത്തിന്‍റെ പേരിലുള്ള വിഭജനം ഗൗരവതരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സംഭവം ഹാക്കിങാണെന്ന് ആവര്‍ത്തിച്ചു.

കടപ്പാട് ...

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

പി സരിന്‌ കൈ കൊടുക്കാന്‍ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് വി ഡി സതീശന്‍

പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‌  കൈ കൊടുക്കാന്‍ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് പ്രതിപക്ഷ വി ഡി സതീശൻ. ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണെന്നും  കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോള്‍ അവര്‍ക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു. അതോടൊപ്പം ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതില്‍ വലിയ വിഷമമില്ലെന്ന് പി സരിന്‍ പ്രതികരിച്ചു. ഞാന്‍ എന്റെ സ്വഭാവമാണ് പ്രകടിപ്പിച്ചതെന്നും  അവര്‍ അവരുടെ സംസ്കാരം കാണിച്ചു പാലക്കാട്ടുക്കാരന്‍എന്ന നിലയില്‍ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത് വന്ന് കയറിയ ആള്‍ക്ക് തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടന്‍ ജനതയോടുള്ള ധിക്കാരമാണെന്നും സരിന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവാണ് ഏറ്റവും വലിയ നിഷ്കളങ്കന്‍ എന്ന് ഫലം വരുമ്പോള്‍ ബോധ്യമാകുമെന്നും സരിന്‍ പരിഹസിച്ചു.

വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക 9745397722

​പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം, പദ്ധതിയുമായി കെ.സി.എ

പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്.

വായന തുടരുക ...

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

7,370

വെള്ളി 1 ഗ്രാം

106

ഓഹരി വിപണി

ബി. എസ്. ഇ

78,782.24
-941.88 (1.18%) ▼

എന്‍. എസ്. ഇ

24,995.35
-309.00 (1.27%) ▼

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും  മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും  ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി  സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണമെന്നും , വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുനമ്പത്ത് അറുനൂറില്‍ അധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും . മുനമ്പത്തെ 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നതെന്നും, മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയില്‍ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണെന്നും കത്തിലുണ്ട്. കടപ്പാട് . .

5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക.

അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.)

 

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാന്‍  പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ മാസം  13ന് നടത്താനിരുന്ന വോട്ടെടുപ്പ്  20ലേക്കാണ് മാറ്റിവെച്ചത്.  എന്നാല്‍ വോട്ടെണ്ണല്‍ തീയതി നവംബര്‍ 23ന് തന്നെയായിരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ്  നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.  പ്രാദേശിക സാംസ്കാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബര്‍ 13ല്‍ നിന്ന് 20ലേക്ക് മാറ്റി.

കടപ്പാട് ....

 

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

അറബിക്കടലില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച്ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്കേ  ന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കി ഴക്കൻ ബംഗാള്‍ ഉൾക്കടലില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെ യ്യുന്നുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിനെ തുടര്‍ ന്ന്കേരളത്തില്‍ അഞ്ച്ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക്സാദ്ധ്യത യുണ്ടെന്നാണ്മുന്നറിയിപ്പ്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ നവംബര്‍ നാല്, എട്ട്തീയതികളില്‍ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

അഞ്ച് പൈസ ഖജനാവില്‍ ഇല്ല, എന്നിട്ടാണ് രണ്ട് ലക്ഷം കോടിയുടെ കെ-റെയില്‍'; പരിഹസിച്ച്‌ സതീശന്‍......

കേന്ദ്ര അനുമതി വാങ്ങിയാലും കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെ റെയില്‍ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കും. അന്ന് കണ്ടതിനേക്കാള്‍ രൂക്ഷമായ സമരം കേരളത്തില്‍ ഉണ്ടാകും. കേരളത്തിനെ തകര്‍ക്കാന്‍ ഈ ​ഗവണ്‍മെന്റിന് അധികാരമില്ല. അഞ്ച് പൈസ ഖജനാവില്‍ ഇല്ല, എന്നിട്ടാണ് രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേരളത്തെ ശ്രീലങ്ക പോലെയാക്കാന്‍ ശ്രമിക്കുന്നത്, വി.ഡി.സതീശന്‍ പറഞ്ഞു.

വായന തുടരുക . . .

Have Any  Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, ഐ.ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപ്പെടുക



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.