|
(1) |
|
ഏപ്രില്‍ 2025 തിങ്കളാഴ്ച 1200 മേടം 15 Shawwal 30, 1446 |
|
വാല്യം 2 ലക്കം 266 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
28 |
|
No matter how great your words may be, you will be judged by your actions. |
|
കശ്മീരില്‍ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു കശ്മീരിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയിൽവേ ലൈനുകൾക്കും അത് കടന്നുപോകുന്ന ടണലുകൾക്കുമാണ് സിആർപിഎഫ് സുരക്ഷ കൂട്ടിയത്. അതേസമയം, ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവച്ചു. കുപ്വാര, പൂഞ്ച് മേഖലയിലായിരുന്നു പ്രകോപനം. ഇതിനെതിരെ തിരിച്ചടിച്ചെന്ന് സൈന്യവും വ്യക്തമാക്കി. അതോടൊപ്പം പഹൽഗാം ആക്രമണത്തിനു ശേഷം രാജ്യം ഒറ്റക്കെട്ടായി നിന്നു എന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. മതവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും സർവ്വകക്ഷി യോഗത്തിലുയർന്ന നിലപാടുകൾ സ്വാഗതാർഹമെന്നും സർക്കാർ വ്യക്തമാക്കി. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu തിരുവനന്തപുരം: കേരളാ പോലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ, അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണി ഗൗരവത്തി ലെടുത്തിരിക്കുകയാണ് പോലീസ്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. സന്ദേശങ്ങള്‍ വരുന്ന ഇ മെയില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്. വായന തുടരുക . പൊഴി മുറിച്ചതിനു പിന്നാലെ മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഹാര്‍ബറിലേക്ക് മടങ്ങിയ വളളം മറിഞ്ഞു തിരുവനന്തപുരം: പൊഴി മുറിച്ചതിനു പിന്നാലെ മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് മടങ്ങിയ വളളം മറിഞ്ഞു. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുളള 'വേളാങ്കണ്ണി മാതാ' എന്ന വളളമാണ് മറിഞ്ഞത്. വളളത്തിലുണ്ടായിരുന്ന 17 പേരും രക്ഷപ്പെട്ടു. ശക്തമായ തിരമാലയില്‍പ്പെട്ട് അഴിമുഖത്തുവെച്ച് വളളം മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ടവരെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് കരയ്‌ക്കെത്തിച്ചത്. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. രാജ്ഭവനിലും, മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് ഭീഷണി മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വായന തുടരുക . . . രാഷ്ട്രപതി ആദരിച്ച അധ്യാപകൻ, ഇങ്ങനെ ഒക്കെ ഓടിക്കാമോ; 3 വർഷം കയറിയിറങ്ങിയിട്ട് നടന്നില്ല, അവസാനം നീതി കിട്ടി ചാലക്കുടി: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും മികച്ച അധ്യാപകനുള്ള മൂന്ന് അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി വിരമിച്ച പ്രധാനാധ്യാപകൻ തന്‍റെ സർവ്വീസ് ആനുകൂല്യങ്ങളുടെ വിവരം തേടി അലഞ്ഞത് മൂന്ന് വർഷം. ഒടുവിൽ വിവരാവകാശ കമ്മിഷണർ ഇടപെട്ടപ്പോള്‍ മൂന്നാഴ്ചയ്കം വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്. വായനതുടരുക......
LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്നും ഒരിടത്ത് ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായെന്നും റിപ്പോര്‍ട്ട് . ഭീകരര്‍ നിലവില്‍ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകള്‍. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന ഭീകരർക്കായി ത്രാൾ, അനന്തനാഗ, കൊക്കർന്നാഗ് ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുന്നത് കരസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിനുണ്ട്. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. പി കെ ശ്രീമതിയെ വിലക്കിയ തീരുമാനം മുഖ്യമന്ത്രി ഒറ്റക്കെടുത്തതെന്ന് വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയെ വിലക്കിയ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റക്കെടുത്തതെന്ന് റിപ്പോർട്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കേന്ദ്ര കമ്മറ്റിയംഗം ശ്രീമതി യോഗത്തിനെത്തിയത് അപ്രതീക്ഷിതമായാണ് യോഗത്തിൽ മുഖ്യമന്ത്രി വിലക്ക് അറിയച്ചത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ യോഗത്തില്‍ ആരും എതിർത്തില്ല. എന്നാല്‍ വിവാദമായപ്പോൾ മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിന്തുണച്ചു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ പികെ ശ്രീമതി പ്രവര്‍ത്തിക്കേണ്ടത് ദില്ലിയിലാണെന്നായിരുന്നു എംവി ഗോവിന്ദൻ വിശദീകരിച്ചത്. വായന തുടരുക . . ബോംബ് ഭീഷണിക്ക് പിന്നില്‍ ആന്ധ്രാപ്രദേശ് സ്വദേശി, മാസങ്ങൾക്ക് മുൻപ് വന്ന സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി പൊലീസ് തിരുവനപുരം: സംസ്ഥാനത്ത്വി വിവിധയിടളില്‍ കഴിമൂന്ന്ദിവസമായി വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിതിൽ ഉറവി ടം കണ്ടെത്താനാകാതെ പൊലീ സ്അന്വേഷണം വ്യാ പി പ്പി ച്ചി രിക്കുകയാണ്. ഇതിനിടയിൽ ഫെബ്രുവരിയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വി മാനത്താവളത്തിലും ബോംബ്വച്ചി ട്ടുണ്ടെ ന്ന സന്ദേശര്‍ക്ക്പല്‍ന്നിൽ ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. വ്യാജ സന്ദേശം അയത്വാറൽ സ്വദേശി നിധീഷാണെന്ന്തെലങ്കാന പൊലീ സും ഇന്റലി ജൻസും സ്ഥിരീകരിതായി പൊലീ സ്പറഞ്ഞു. വായന തുടരുക . . . . പാക് വ്യോമതാവളത്തില്‍ തുർക്കിയുടെ സൈനിക വിമാനങ്ങള്‍, മിസൈല്‍ എത്തിച്ച് ചൈന; പൂര്‍ണ പിന്തുണ ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാലത്തില്‍ ഇന്ത്യയും പാകി സ്ഥാനും തമ്മിൽ ഉടലെടുസംഘർഷം രൂമായി തുടരുകയാണ്. തീവ്രവാദആക്രമണത്തിന്റെ പശ്ചാലത്തില്‍ അമേരി, റഷ്യ അടക്ക മുള്ളലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക്പി ന്തുണ പ്രഖ്യാ പി പ്പോൾ തുർക്കിചൈ ന തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാനെ പിന്തുണയ്ക്കു നിലപാടാണ്സ്വീ കരിത്. ഇപ്പോഴിതാ സംഘർഷം രൂമാകുമെഘത്തിൽ എത്തിയതോടെ ചൈ നയുടെയും തുർക്കിയുടെയും നൂതനആയുധൾ പാകി സ്ഥാന്ലഭിച്ചെന്ന് റിപ്പോർട്ട്. കൂടുതല്‍ വായിക്കുക. . .
|
|
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി പിടിയില്‍ ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ മുഖ്യപ്രതി നാരായണ ദാസ് ബാംഗ്ലൂരിൽ നിന്നും പിടിയിലായി. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. കേസിൽ ഒന്നാംപ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. 2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ വ്യാജ എൽ എസ് ഡി സ്റ്റാമ്പുകൾ എന്ന് ബോധ്യപ്പെട്ടു. കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്. വായന തുടരുക . . . കെഎം എബ്രഹാമിനെതിരേ കുരുക്ക് മുറുക്കി സിബിഐ; 12 വര്‍ഷത്തെ സ്വത്തുസമ്പാദന വിവരങ്ങള്‍ അന്വേഷിക്കും...... കൊച്ചി: കെ. എം. എബ്രഹാമിനെതിരായ കേസില്‍ 12 വര്‍ഷത്തെ സ്വത്ത് സമ്പാദന വിവരങ്ങള്‍ സിബിഐ അന്വേഷിക്കും. തിരുവനന്തപുരം തൈക്കാട്ടുള്ള അപ്പാര്‍ട്ട്‍മെന്റ്, മുംബൈയിലെ അപ്പാര്‍ട്ട്‍മെന്റ്, കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്‍സ് എന്നിവ സ്വന്തമാക്കിയതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണപരിധിയില്‍ വരും. എഫ്‍ഐആറിന്റെ പകര്‍പ്പ് പുറത്തുവന്നു. വായന തുടരുക . . . മുഖ്യമന്ത്രിയുടെ ഓഫീസ്, രാജ്ഭവന്‍, നെടുമ്പാശ്ശേരി വിമാനത്താവളം; ബോംബ് ഭീഷണിയില്‍ വലഞ്ഞ് പോലീസ്...... തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം അടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസും രാജ്ഭവനും നെടുമ്പാശ്ശേരി വിമാനത്താവളവുമടക്കം അഞ്ച് സ്ഥലങ്ങളിലാണ് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും വീടിനും അടക്കം ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me പികെ ശ്രീമതിക്ക് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാം; അംഗത്തെ പോലെ പ്രവർത്തിക്കാനാകില്ല:കെകെ ശെെലജ കണ്ണൂർ: സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് പി കെ ശ്രീമതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ കെ ശൈലജ. പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പാർട്ടിയിൽ പ്രായപരിധി നിശ്ചയിച്ചതെന്നും സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എന്നാൽ ഒരു സെക്രട്ടേറിയറ്റ് അംഗം പ്രവർത്തിക്കുന്നത് പോലെ കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി ടീച്ചർക്ക് പ്രവർത്തിക്കാനാവില്ലെന്നും കെകെ ശെെലജ കൂട്ടിച്ചേർത്തു വായന തുടരുക . . . പൊട്ടിയത് പടക്കം ആക്കി മാറ്റാന്‍ പൊലീസ് ഗൂഢാലോചന നടത്തി'; വീടിനു എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ശോഭാ സുരേന്ദ്രന്‍ വീടിനു എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് ശോഭാസുരേന്ദ്രന്‍. പൊട്ടിയത് പടക്കം ആക്കി മാറ്റാന്‍ പൊലീസ് അധികാരികൾ ഗൂഢാലോചന നടത്തിയെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. ഫോറന്‍സിക് സംഘം അടക്കം നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ചത് ഗുണ്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാദം തള്ളിയാണ് ശോഭാസുരേന്ദ്രന്‍ വീണ്ടും രംഗത്തെത്തിയത്. രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശോഭാസുരേന്ദ്രൻ പുറത്തുവിട്ടു വായന തുടരുക . . .. ശ്രീമതി ടീച്ചറുടെ പ്രവർത്തനം ആരും തടസപ്പെടുത്തിയിട്ടില്ല; പാർട്ടി പ്രവർത്തനത്തിൽ റിട്ടയർമെന്‍റില്ല; കെകെ ശൈലജ കണ്ണൂര്‍: പികെ ശ്രീമതി ടീച്ചര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ടീച്ചര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു കാര്യം നടന്നിട്ടില്ലെന്നും സിപിഎം നേതാവ് കെകെ ശൈലജ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും ആര്‍ക്കും വിരമിക്കലില്ലെന്നും സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പികെ ശ്രീമതിയെന്ന് കെകെ ശൈലജ പറഞ്ഞു. യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ശ്രീമതി ടീച്ചർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്തു കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ മൂന്ന് തടവുകാർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കൊലക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജിത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവരുടെ കയ്യിൽ നിന്നാണ് മൊബൈൽ ഫോണുകൾ,സിം കാർഡ്,പവർ ബാങ്ക്,സ്മാർട്ട് വാച്ച്, ഇയർ പോഡ് എന്നിവ പിടിച്ചെടുത്തത്. പത്താം ബ്ലോക്കിലായിരുന്നു പരിശോധന. സ്മാർട്ട് വാച്ചിലും സിം ഉപയോഗിച്ചിരുന്നു. യുഎസ്ബി കേബിളുകളും പിടിച്ചെടുത്തിട്ടുണ്ട്. വായന തുടരുക . . അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന് കാട്ടാൻ ഇന്ത്യ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന് കാട്ടാൻ ഇന്ത്യ എംപിമാരുടെ സംഘത്തെ യുഎഇ ,സൗദി തുടങ്ങി അറബ് രാജ്യങ്ങളിലേക്കയച്ചേക്കും. ശശി തരൂർ, അസദുദീൻ ഒവൈസി തുടങ്ങിയ എംപിമാരുൾപ്പെടുന്ന സംഘത്തെയാണ് പരിഗണിക്കുന്നത്. പാകിസ്ഥാന്റെ തീവ്രവാദ നിലപാട് തുറന്ന് കാട്ടും. നയതന്ത്ര തലത്തിലെ തുടർ നീക്കങ്ങളുടെ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളോട് ഭീകരാക്രമണത്തിന്റെ വിവരങ്ങൾ അറിയാക്കാനും പാക്ക് പങ്ക് തുറന്നുകാണിക്കാനും ആലോചനകൾ നടക്കുന്നതെന്നാണ് വിവരം. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 28, തിങ്കളാഴ്ച പാകിസ്താനെതിരെ ശക്തമായി പ്രതികരിച്ച് അസദുദ്ദീന്‍ ഉവൈസി പാകിസ്താന്‍ ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഉവൈസി.നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐസ്‌ഐഎസ് പിന്മുറക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് നിയമഭേദഗതിക്കെതിരായി മഹാരാഷ്ട്രയിലെ പ്രഭാനിയില്‍ ഞായറാഴ്ച സംഘടിപ്പിച്ച പൊതുജനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഇന്ത്യയെ ലക്ഷ്യംവെച്ച് പാകിസ്താന്‍ തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്നതായി ഒവൈസി ആരോപിച്ചു. വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 Dassault Rafale The Dassault Rafale (French pronunciation: literally meaning "gust of wind", or "burst of fire" in a more military sense)[3] is a French twin-engine, canard delta wing, multirole fighter aircraft designed and built by Dassault Aviation. Equipped with a wide range of weapons, the Rafale is intended to perform air supremacy, interdiction, aerial reconnaissance, ground support, in-depth strike, anti-ship strike and nuclear deterrence missions. It is referred to as an "omnirole" aircraft by Dassault. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US
|
|
ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ്. തരൂർ കോൺഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം ഒരു സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണെന്നും ഉദിത് രാജ് പറഞ്ഞു. ബിജെപി സർക്കാർ തന്നെ സുരക്ഷാ വീഴ്ച സമ്മതിച്ചെങ്കിൽ, സഹോദരൻ തരൂർ, നിങ്ങൾ എങ്ങനെയാണ് അവരുടെ അഭിഭാഷകനായതെന്നും അദ്ദേഹം എഴുതി. പഹൽഗാമിലെ ഭീകരാക്രമണം ഇന്റലിജൻസ് പരാജയത്തിന്റെ ഫലമായിരിക്കാമെങ്കിലും സർക്കാറിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞതിന് പിന്നാലെയാണ് വിമർശനം. തുടര്‍ന്നു വായിക്കുക . . . രാജ്‌നാഥ് സിങ്ങും മോദിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച, ഉന്നതതല യോഗം വിളിച്ച് അമിത് ഷാ...... ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച. ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയിട്ടുള്ള സുരക്ഷാതയ്യാറെടുപ്പുകളെ കുറിച്ചുള്ള വിശദീകരണത്തിനായി രാജ്‍നാഥ് സിങ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപന മുണ്ടാകുന്നപക്ഷം നേരിടേണ്ട വിധമുള്‍പ്പടെയുള്ള പ്രതിരോധസംവിധാനങ്ങളെ കുറിച്ച് സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായി രാജ്‍നാഥ് സിങ് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 കെ എം എബ്രഹാമിനെ നീക്കണം, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കൂടാരം; രമേശ് ചെന്നിത്തല തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെ ഉടനടി സ്ഥാനത്തുനിന്നും നീക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. കെ എം എബ്രഹാമിനെ കിഫ്ബി സിഇഒ സ്ഥാനത്തുനിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ അഴിമതിയുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും കളളക്കടത്തും അനധികൃത നിയമനങ്ങളും അനധികൃത കോണ്‍ട്രാക്ടുകളും മാസപ്പടിയുമെല്ലാം ചേര്‍ന്ന് കേരളാ ചരിത്രത്തിലെ തന്നെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. വായന തുടരുക . . Kerala NewsMust Read സംവിധായകര്‍ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്നലെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകർ അറസ്റ്റിലായത്. ഫ്ലാറ്റിലേക്ക് കഞ്ചാവ് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഫ്ലാറ്റ് ഉടമയും സംവിധായകനുമായ സമീർ താഹിറിന് രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകും. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി ദേശീയപുരസ്‌കാരവുമായി മാതൃഭൂമി; അഞ്ച് ലക്ഷം രൂപയും ഫലകവും...... കോഴിക്കോട്: രാഷ്ട്രീയനേതാവും എഴുത്തുകാരനും മാതൃഭൂമി മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി മാതൃഭൂമി ദേശീയപുരസ്‍കാരം ഏര്‍പ്പെടുത്തുന്നു. പരിസ്ഥിതി, തത്ത്വചിന്ത, സാഹിത്യം, രാഷ്ട്രീയം, സാമൂഹികമനുഷ്യാവകാശ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‍കാരം നല്‍കുക. ഫലകവും സാക്ഷ്യപത്രവും അഞ്ചുലക്ഷം രൂപയുമടങ്ങുന്ന എം.പി. വീരേന്ദ്രകുമാര്‍ മെമ്മോറിയല്‍ നാഷണല്‍ തോട്ട് ലീഡര്‍ഷിപ്പ് അവാര്‍ഡ്‍ എന്ന ഈ പുരസ്‍കാരം അദ്ദേഹത്തിന്റെ ഓര്‍മ്മദിവസമായ മേയ് 28-ന് സമ്മാനിക്കും. വായന തുടരുക . .. പെട്രോൾപമ്പില്‍ വീണ സ്ഫോടകവസ്തു പൊട്ടാതിരുന്നത് വൻദുരന്തം ഒഴിവാക്കി; ആട് ഷമീര്‍ ഉൾപ്പെടെ 3 പേർ പിടിയില്‍ കൊടുവള്ളി (കോഴിക്കോട്): കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് വിവാഹ സംഘത്തിന്റെ ടൂറിസ്റ്റ് ബസിനുനേരേ പട്ടാപ്പകല്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ബസിനുനേരേ സ്‍ഫോടകവസ്തു എറിഞ്ഞ സംഘം ബസ് അടിച്ചുതകര്‍ത്തു. ബസിനുനേരേ എറിഞ്ഞ ഒരു പന്നിപ്പടക്കം നടുറോഡില്‍വെച്ച് പൊട്ടി. മറ്റൊന്ന് ബസിനുതട്ടി തൊട്ടടുത്ത പെട്രോള്‍പമ്പിലേക്ക് വീണു. ഇത് പൊട്ടാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൊടുവള്ളി വെണ്ണക്കാട് പെട്രോള്‍പമ്പിന് സമീപത്തായിരുന്നു അക്രമം. കൂടുതല്‍ വായിക്കുക. . . Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സിന്ധു നദീജല കരാർ പിൻമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ നീക്കം സിന്ധു നദീജല കരാർ പിൻമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ നീക്കം. ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ഡാം സന്ദർശിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട ഇന്ത്യയുടെ നടപടിക്ക് എതിരെ പാക്കിസ്ഥാൻ ലോക ബാങ്കിനെയും, അന്തരാഷ്ട്ര തർക്ക പരിഹാര കോടതിയെയും സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഓരോ തുളളി വെള്ളത്തിലും പാകിസ്ഥാനും അവകാശമുണ്ടെന്നും കരാർ ഏകപക്ഷീയമായി പിൻവലിക്കാനാവില്ലെന്നും പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പ്രതികരിച്ചിരുന്നു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ഇന്ത്യയില്‍ നിരോധിച്ച 16 പാക് യൂട്യൂബ് ചാനലുകളിൽ ഒന്നായ ഡോണിനും ബിബിസിയുടെ മുന്നറിയിപ്പ്. ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രകോപനപരവും വര്‍ഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 63 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായി സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചത്.വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us
|
|
നാവികസേനയ്ക്കായി 26 റാഫേല്‍-എം ജെറ്റുകള്‍ക്കായി 63,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു. https://www.ndtv.com/india-news/india-france-to-sign-rs-63-000-crore-deal-for-26-rafale-m-jets-for-indian-navy-today-8272012#pfrom=home-ndtv_topscroll വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |