സെപ്തംബര്‍ 2024 ചൊവ്വാഴ്ച

1200 ചിങ്ങം 18

ലക്കം 1 വാല്യം 79

പേജുകള്‍: 1   2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Success hidden in your daily Routine.

(1)

03

അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി കർശന തീരുമാനമെടുത്തുവെന്ന് എ.കെ. ബാലന്‍

എം എല്‍ എ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന തീരുമാനമെടുത്തുവെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ​ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും. ഡി.ജി.പി. ഇക്കാര്യങ്ങള്‍ അന്വേഷിച്ചു  ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സർക്കാരിന് ലഭിക്കാനുള്ള നിർദേശം നൽകിയതായും ബാലന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് ഇന്ത്യക്ക് അഭിമാനമാണെന്നും  കുറ്റാന്വേഷണ മികവിലും ക്രമസമാധാന പരിപാലനത്തിലും യഥാർഥത്തില്‍ ലോകത്തിലെ മുൻനിര സേനകളോടാണ് പോലീസ് ഇപ്പോള്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ കാലഘട്ടത്തിൽ 31 അവാര്‍ഡുകളാണ് കേരളത്തിലെ പൊലീസ് കരസ്ഥമാക്കിയിട്ടുള്ളതെന്ന് ബാലന്‍  പറഞ്ഞു.

കുടപ്പാട് . . .

വെടിനിര്‍ത്തിയോ സഖാവ്...! ദൈവത്തെ ചാരി അന്‍വര്‍ പിന്‍വാങ്ങുമ്പോള്‍ പ്രതിധ്വനി ഇനിയെത്ര നാള്‍......

പഴയ പി.സി. ജോര്‍ജ്‍ . ആ ലൈനിലും റോളിലുമാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറക്കുറേ പി.വി. അന്‍വര്‍. റേറ്റിങ്ങില്‍ നമ്പര്‍ വണ്‍. പൊട്ടിക്കുന്ന വെടികളും തൊടുക്കുന്ന അമ്പുകളും വ്യക്തവും കൃത്യവും. ഉന്നം പിഴക്കുന്നില്ല. കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നു. പഴി ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും ആഭ്യന്തര വകുപ്പാണ് പെട്ടത്‍. സ്വന്തം ക്യാപ്റ്റന്റെ കരുത്തും കഴിവും നാട്ടുകാര്‍ക്ക് മുന്നില്‍ അനാച്ഛാദനം ചെയ്യപ്പെട്ട വെളിപ്പെടുത്തലുകള്‍

വായന തുടരുക . . .

ADGP യെ മാറ്റണമെന്ന് പറയില്ല", മുഖ്യമന്ത്രിയെ കണ്ട ശേഷം പി.ശശിയെക്കുറിച്ച് അന്‍വര്‍ ഒന്നും മിണ്ടിയില്ല......
ഒരു സഖാവ് എന്ന നിലയില്‍ കാര്യങ്ങള്‍ ചൂണ്ടികാണിക്കുക എന്നത് മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്നും അത് കഴിഞ്ഞെന്നും പി.വി.അന്‍വര്‍ എംഎല്‍എ. ഇനി എങ്ങനെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. ആവശ്യമായ അന്വേഷണത്തിന് സംവിധാനം അവര്‍ ഒരുക്കുമെന്ന് തന്നെയാണ് ഒരു സഖാവ് എന്ന നിലയ്ക്ക് ഞാന്‍ വിശ്വസിക്കുന്നത്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. സത്യസന്ധമായ അന്വേഷണം നടക്കും. മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതി പാര്‍ട്ടി സെക്രട്ടറി ​ഗോവിന്ദന് മാഷിനും നല്‍കും. അജിത് കുമാറിനെ മാറ്റണമെന്ന് ഞാന്‍ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കൂടുതല്‍ വായിക്കുക. . .

മൈക്കിൾമാഷിന് സമൂഹത്തെ തൊട്ടറിഞ്ഞതിനുള്ള അംഗീകാരം......
കാഞ്ഞിരപ്പുഴ: പഠനപ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർഥികളെ സ്കൂളിനുപുറത്തുള്ള സാമൂഹിക ജീവിതക്കാഴ്ചകളിലേക്കും നയിച്ച പൊറ്റശ്ശേരി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ പി.ജെ. മൈക്കിള്‍ ജോസഫിന് സംസ്ഥാന അധ്യാപകപുരസ്കാരം. 2007 മുതല്‍ പത്തുവര്‍ഷം അഗളി ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകനായിരുന്നു. ഇവിടത്തെ വിജയശതമാനം ഉയർത്തുന്നതിനായി നടത്തിയ പ്രവർത്തനങ്ങളും പരിഗണനയിലെടുത്തു.

കൂടുതല്‍ വായിക്കുക . . .

ആദ്യം അന്വേഷണം പ്രഖ്യാപിച്ച് കയ്യടി നേടി; പിന്നെ നേരിട്ടിറങ്ങി വിശ്വസ്തര്‍ക്ക് സംരക്ഷണം...

ഗുരുതര ആരോപണം നേരിടുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനും  പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയ്ക്കും സംരക്ഷണ കവചം തീര്‍ക്കാന്‍ നേരിട്ടിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.ഡി.ജി.പിക്കെതിരായ അന്വേഷണസംഘത്തിലെ നാല് പേരും അദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍. എ.ഡി.ജി.പിക്കെതിരായ പരാതിയിലാണ് അന്വേഷണമെന്ന പരാമര്‍ശവും  ഉത്തരവില്‍ നിന്നൊഴിവാക്കി. പി.ശശിയും അന്വേഷണ പരിധിയിലുണ്ടായേക്കില്ല. ഡി.ജി.പിയുടെ ആവര്‍ത്തിച്ചുള്ള എതിര്‍പ്പ് തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വിശ്വസ്തര്‍ക്ക് ഒപ്പം നിന്നത്.

വായന തുടരുക .  . .

അജിത്കുമാര്‍ പൂരം കലക്കിയെങ്കില്‍ പിന്നില്‍ പിണറായി; ജുഡീഷ്യല്‍ അന്വേഷണം വേണം...
തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരില്ല. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ സുരേഷ് ഗോപിക്കുവേണ്ടിയാണ്. പൂരം കലക്കിയത് അജിത് കുമാറെങ്കില്‍ അതിന് പിന്നില്‍ പിണറായിയെന്നും മുരളീധരന്‍ ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

വിശദമായി വായിക്കുക . . .

മുന്‍വിധി വേണ്ടെന്നു മുഖ്യമന്ത്രി; തെളിവുണ്ടെന്നു അന്‍വര്‍; കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ പുറത്ത്...
മുഖ്യമന്ത്രി – അന്‍വര്‍ കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ മനോരമ ന്യൂസിന്. വിഷയങ്ങളെ മുന്‍വിധിയോടെ സമീപിക്കേണ്ടെന്നും പരാതി ഗൗരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എ‍ഡിജിപി അജിത്കുമാറിനെതിെര ഇനിയും കൃത്യമായ തെളിവുണ്ടെന്ന് അന്‍വര്‍. എല്ലാം അന്വേഷിക്കുമെന്നും സംശയം വേണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

വായന തുടരുക . . .

കരിന്തണ്ടന്റെ ചങ്ങലമരവും ലക്കിടിയും പിന്നിട്ടാല്‍ വൈത്തിരിയായി; ആനന്ദത്തിന്റെ സ്വര്‍ഗ കവാടം......

പ്രകൃതിദുരന്തത്തിന്റെ തീരാനോവില്‍നിന്നും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പാതയിലേക്ക് തിരിച്ചെത്തുകയാണ് വയനാട്. ചൂരല്‍മലയിലും മുണ്ടക്കൈയിലുമായിരുന്നു ദുരന്തമെങ്കിലും ഒരുനാട് മുഴുവന്‍ അത് പ്രതിഫലിച്ചു. പക്ഷേ, തളരാതെ തിരിച്ചുവരവിന്റെ പാതിയിലാണ് വയനാട്. മുടങ്ങിക്കിടന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ വീണ്ടും പ്രതീക്ഷകളുമായി ഉണരുകയാണ് ഈ നാട്.

കുടുതല്‍ വായിക്കുക . . .

പി ശശി നടത്തുന്നത് കൊള്ളയുടെ ഒരു ഉദാഹരണം മാത്രം'; ഗരുതര അഴിമതിയാരോപണവുമായി രാഹുൽ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേ അഴിമതി ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. കൊച്ചിയിലെ സ്പോർട്സ് കൗൺസിലിന്റെ മൈതാന നവീകരണത്തില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. പി. ശശിയും മകനും മാഗ്നംസ് സ്പോർട്സ് എന്ന കമ്പനിക്ക് കരാര്‍ നൽകിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും രാഹുല്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു

വായന തുടരുക . . .

നിങ്ങളുടെ അഭിപ്രായങ്ങള്‍ കാകദൃഷ്ടിയുടെ വളര്‍ച്ചയുടെ ചിവട്ടുപടികളാണ്. ആയതിനാല്‍ അഭിപ്രായങ്ങള്‍ അയക്കുവാന്‍.

 ഇവിടെ ക്ലിക്ക് ചെയ്യുക.

പി.കെ ശശിയെ KTDC ചെയര്‍മാന്‍ സ്ഥാനത്തുനിന്നടക്കം മാറ്റണമെന്ന് CPM പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്‌......
പാലക്കാട്:
പി.കെ. ശശിയെ കെ.ടി.ഡി.സി. ചെയർമാന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തുനൽകി.

തുടര്‍ന്നു വായിക്കുക . . .

എന്റെ ഉത്തരവാദിത്വം അവസാനിച്ചു, പിന്നിലുള്ളത് ദൈവം മാത്രം- മുഖ്യമന്ത്രിയെ കണ്ടശേഷം പി.വി. അന്‍വര്‍......
തിരുവനന്തപുരം:
വിവാദങ്ങള്‍ കത്തിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പി.വി.അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തനിക്കു പിന്നില്‍ ദൈവമല്ലാതെ മറ്റാരുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

ആരോപണ വിധേയരെ മാറ്റാതെയുള്ള അന്വേഷണം പ്രഹസനം; മുഖ്യമന്ത്രിക്കെതിരെ സതീശന്‍...
ആരോപണവിധേയരെ മാറ്റാതെയുള്ള അന്വേഷണം പ്രഹസനമാ ണെന്ന്  പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ആരോപണ വിധേയരായ എഡിജിപി അജിത്കുമാറിനേയും  പൊളിറ്റിക്കല്‍ സെക്രട്ടറി പിശശിയേയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം കേട്ടുകേള്‍വിയില്ലാത്തതാണ്. ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എഡിജിപിക്കെതിരെ അന്വേഷിക്കുന്ന മറ്റുള്ളവരെല്ലാം ജൂനിയര്‍ ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിക്ക് ഇവരെ ഭയമാണ്. അവ‍ര്‍ എന്തെങ്കിലും ഭയപ്പെടുത്തുമെന്ന ഭീതിയാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ ആരോപിച്ചു.

കൂടുതല്‍ വായിക്കുക . . .

സുജിത്ത് ദാസ് പിടികൂടിയ സ്വര്‍ണത്തിന്‍റെ അളവില്‍ പൊരുത്തക്കേട്; കസ്റ്റംസ് അന്വേഷണം...
പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുന്‍ മലപ്പുറം എസ്.പി.സുജിത്ത് ദാസിനെതിരെ കസ്റ്റംസിന്റെ അന്വേഷണം. സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനം. സുജിത്ദാസ് എസ്.പിയായിരിക്കെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.

വായന തുടരുക . . .

ഇൻഷുറൻസ് ഓഫീസില്‍ വന്‍തീപ്പിടിത്തം, 2 മരണം; സ്ഥാപനത്തില്‍നിന്ന് ഉച്ചത്തിലുള്ള സംസാരംകേട്ടതായി പ്രദേശവാസി......

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറന്‍സ് ഏജന്‍സി ഓഫീസില്‍ വന്‍തീപ്പിടിത്തം. രണ്ടുപേര്‍ മരിച്ചതായി ഫയര്‍ഫോഴ്സ് വ്യക്തമാക്കി. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല

വായന തുടരുക . . .

ആത്രേയകം; മഹാഭാരതകഥയില്‍ നിന്നും മഴവില്‍ വര്‍ണരാജി......
ല്യാണിയുടെയും ദാക്ഷായണിയുടെയും കത പറഞ്ഞ രാജശ്രീയുടെ ആദ്യനോവല്‍ ലിംഗരാഷ്ട്രീയത്തിലെ സ്ത്രീ-പുരുഷദ്വന്ദ്വങ്ങളെയാണ് സംബോധന ചെയ്തത്. ബഹുവിതാനങ്ങളുള്ള, ധ്വനിസമൃദ്ധമായ നാട്ടുഭാഷയുടെ അനന്യമായ ശൈലിയില്‍ ജീവിതവും ചരിത്രവും ഭാവനയും സംലയിപ്പിച്ചെടുത്ത നോവലായിരുന്നു അത്. അടിത്തട്ടിലെ മനുഷ്യര്‍ അവരുടെ ജീവിതംകൊണ്ട് ഭാഷയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെയെന്നറിയാന്‍ സഹായിക്കുന്നത്. കഴിഞ്ഞ അമ്പതുവര്‍ഷക്കാലത്തിന്നിടയില്‍ കേരളത്തിലെ അണുകുടുംബജീവിതവും സ്ത്രീ-പുരുഷബന്ധങ്ങളും എങ്ങനെ പരിവര്‍ത്തിക്കപ്പെട്ടുവെന്നതിന്റെ സൂചനകളും സവിശേഷമായ ഭാഷ്യവും നല്‍കുന്നത്. ലിംഗരാഷ്ട്രീയത്തിന്റെ വിസ്തൃതമാനങ്ങളുടെ പുതിയ അറിവിലേക്കും ജീവിതത്തിലേക്കും ലോകം വികസിതമാകുമ്പോള്‍ രാജശ്രീയുടെ നോവല്‍കലയും ആ വഴിയേ സഞ്ചരിക്കുന്നു. 'ആത്രേയകം' ആ വികാസത്തെയാണ് സൂചിപ്പിക്കുന്നത്.

.

തുടര്‍ന്നു വായിക്കുക . . .

സംഘടനകളുടെ ഭക്ഷണവിതരണം ADGP തടഞ്ഞു'; അജിത് കുമാറിനെതിരെ CPI വയനാട് ജില്ലാ സെക്രട്ടറി

സുല്‍ത്താന്‍ ബത്തേരി: എ.ഡി.ജി.പി. അജിത്കുമാറിനെതിരെ വയനാട് സി.പി.ഐ.യും രംഗത്ത്. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. നല്ലരീതിയില്‍ മുന്നോട്ടുപോയ രക്ഷാപ്രവര്‍ത്തനത്തിനിടെ വിവാദങ്ങള്‍ സൃഷ്ടിച്ചു. ദുരന്തമേഖലയില്‍ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണവിതരണം നിർത്തിവെച്ചത് എ.ഡി.ജി.പി.യാണെന്നും സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബോബു ആരോപിച്ചു.

തുടര്‍ന്നു വായിക്കുക . . .

പ്രകൃതിയെ തൊട്ടറിയാന്‍ പഠിപ്പിച്ച ദേവരാജന്‍മാഷ്......
ശ്രീകൃഷ്ണപുരം:
പ്രകൃതിയെ പാഠശാലയായിക്കണ്ട് ക്ലാസ് മുറിക്കകത്തും പുറത്തും പ്രതിസന്ധികളെ തരണംചെയ്യാന്‍ കുട്ടികളെ പഠിപ്പിച്ചതിനാണ് പി.ജി. ദേവരാജൻമാസ്റ്ററെ തേടി സംസ്ഥാന അധ്യാപകപുരസ്കാരമെത്തുന്നത്. ഈശ്വരമംഗലം ശ്രീരാമജയം എല്‍. പി. സ്‍കൂള്‍ പ്രധാനാധ്യാപകനാണ് പി.ജി. ദേവരാജന്‍. എല്‍. പി. വിഭാഗത്തിലാണ് പുരസ്‍കാരം.

കൂടുതല്‍ വായിക്കുക . . .

നെഹ്റു ട്രോഫി വള്ളംകളി ഈമാസം 28ന്; പ്രഖ്യാപനം ഉടന്‍...

നെഹ്റു ട്രോഫി വള്ളംകളി ഈമാസം 28ന് നടത്തും. ബോട്ട് റേസസ് സൊസൈറ്റി യോഗം തീയതി ഉടന്‍ പ്രഖ്യാപിക്കും. യോഗത്തില്‍ തീയതി അംഗീകരിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച വള്ളംകളി അനിശ്ചിതമായി നീണ്ടു പോയതിൽ വള്ളംകളി പ്രേമികളുടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടിക്കാട്ടി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു.

തുടര്‍ന്നു വായിക്കുക . . .

കേസിലുള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെ; മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത്...
നടിയുടെ ലൈംഗികാരോപണ പരാതിയിലെടുത്ത കേസില്‍  മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത് ഹൈക്കോടതിയില്‍. ‌‌താന്‍ നിരപരാധിയെന്നും കേസിലുള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയെന്നും രഞ്ജിത്ത് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. പരാതികാരിയായ നടിയെ സിനിമയിലേക്ക് തിരഞ്ഞെടുക്കാത്തിലെ നീരസമാണ് ആരോപണത്തിന് അടിസ്ഥാനം. പരാതി നല്‍കിയത് 15 വര്‍ഷത്തിനുശേഷമെന്നും  ര‍ഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.

തുടര്‍ന്നു വായിക്കുക. . . .