ഒക്ടോബര്‍ 2024 വ്യാഴാഴ്ച

1200 കന്നി 24

ലക്കം 1 വാല്യം 112

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

10

A Person is pronounced great when he can face a difficult situation with happiness and simle.

PBKIVV

സാമ്പത്തികനില ഭദ്രമെന്ന് ധനമന്ത്രി പറഞ്ഞാല്‍ മറ്റുമന്ത്രിമാര്‍ പരിഹസിച്ച് ചിരിക്കും - സതീശന്‍......
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നു ധനമന്ത്രി പറഞ്ഞാല്‍ കൂടെ ഇരിക്കുന്ന മന്ത്രിമാര്‍ പരിഹസിച്ച് ചിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പ് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അഞ്ച് ലക്ഷത്തിന് മീതെയുള്ള ചെക്കുകള്‍ ട്രഷറിയില്‍ മാറില്ല. അപ്പോള്‍ നമ്മള്‍ വിചാരിക്കും അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്കുകള്‍ മാറുമെന്ന്. അതും മാറില്ല, അത് വാങ്ങി വയ്ക്കും. പഞ്ചായത്തില്‍ പുല്ലുവെട്ടിയാല്‍ കാശ് കൊടുക്കാന്‍ ഇല്ലാത്തവരാണ് സാമ്പത്തിക നില ഭദ്രമാണെന്നു പറയുന്നത്. സാമ്പത്തിക നില ഭദ്രമാണെങ്കില്‍ വകുപ്പ് മന്ത്രിമാര്‍ അവരവരുടെ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് പോസ്റ്റ് ക്രിയേറ്റ് ചെയ്യാന്‍ നല്‍കിയ ശുപാര്‍ശയില്‍ ധനവകുപ്പ് തീരുമാനം എടുക്കാത്തത് എന്തുകൊണ്ടാണ്? ആശുപത്രികളില്‍ പോലും ആവശ്യത്തിന് സ്റ്റാഫുകളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തുടര്‍ വായിക്കുക . . .

July-September 2024

Send your Reg. No, Password and Transaction during these period.

Send to

9745397722

അന്ന്‌ അജിത്കുമാറിന്റെ റിപ്പോർട്ടില്‍ സസ്‌പെൻഷന്‍, തിരിച്ചെത്തുമ്പോള്‍ പ്രധാനപദവിയില്‍ പി. വിജയന്‍ ......

തിരുവനന്തപുരം: ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യായിരുന്ന എം.ആര്‍. അജിത്കുമാറിന്റെ റിപ്പോർട്ടില്‍ സസ്പെന്‍ഷനിലായ പി. വിജന്‍ൻ, അദ്ദേഹത്തിന്റെ സ്ഥാനചലനത്തിനു പിന്നാലെ പോലീസിലെ പ്രധാനപദവിയില്‍. വിവാദങ്ങൾക്ക് പിന്നാലെ എം. ആര്‍. അജിത്കുമാറിനെ ക്രമസമാധാന ച്ചുമതലയിൽനിന്ന് മാറ്റി ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിനെ പകരം നിയമിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അക്കാദമിയില്‍നിന്ന് പി. വിജയന്‍ ഇന്റലിജൻസ് തലപ്പത്ത് എത്തുന്നത്.

കൂടുതല്‍ വായിക്കുക . . .

കാണാതായത് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും; അലൻ വാക്കറുടെ സംഗീത നിശക്കിടെ മൊബൈലുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ് .....

കൊച്ചി: പ്രശസ്ത സംഗീത‍ജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ അവതരിപ്പിച്ച സംഗീത നിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ്. മോഷണം നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആൾക്കൂട്ടത്തിന്റെ പക്കൽ നിന്നാണ് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷ്ടിക്കപ്പെട്ടത്. ഇതിനു പിന്നിൽ വൻനഗരങ്ങളിലെ പരിപാടികള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.

വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

പിണറായി അര്‍ജുനനെപ്പോലെ, സഹനശക്തിക്ക് ഓസ്‌കര്‍ ഉണ്ടെങ്കില്‍ പിണറായിക്ക്: വാഴ്ത്തല്‍ പൂരം...
തിരുവനന്തപുരം  പാര്‍ട്ടിയില്‍ വ്യക്തിപൂജയും വ്യക്തിആരാധനയും അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയെ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിപ്പാടാനുള്ള വേദിയാക്കി മത്സരിച്ച് എല്‍ഡിഎഫ് സാമാജികര്‍. തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയിലാണ് സിപിഎം എംഎല്‍എമാര്‍ പിണറായിസ്തുതി നടത്താന്‍ ഊഴമിട്ട് എത്തിയത്. കൗരവരുടെ പേടിസ്വപ്‌നമായിരുന്ന അര്‍ജുനന്‍ എന്ന വിജയനെപ്പോലെയാണ് വര്‍ഗീയവാദികളെ നേരിടുന്ന പിണറായി വിജയന്‍’ എന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രനാണ് തുടക്കമിട്ടത്. ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി വിജയന്‍ ആകില്ലെന്നായിരുന്നു മന്ത്രി വി.എന്‍.വാസവന്റെ കണ്ടെത്തല്‍. സഹനശക്തിക്ക് ഓസ്‌കര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായി വിജയന് ഉള്ളതായിരിക്കുമെന്നും വാസവന്‍ പറഞ്ഞു.

കൂടുതല്‍ വായിക്കുക . . .

ഗവര്‍ണറുടേത് വിലകുറഞ്ഞ നടപടി, പദാനുപദം മറുപടി പറയേണ്ട കാര്യമില്ല: വിമര്‍ശിച്ച് ഗോവിന്ദന്‍...
തിരുവനന്തപുരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ അദ്ദേഹം വിലകുറഞ്ഞ രീതിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

തുടര്‍ന്നു വായിക്കുക . . .

മഹാനവമി: നാളെ പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍; പിഎസ്‍‌സി പരീക്ഷകളും മാറ്റിവച്ചു...

തിരുവനന്തപുരം മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.

വായന തുടരുക . . .

യാദൃശ്ചികമായി അവിടെ ഒാംപ്രകാശ് ഉണ്ടായിരുന്നു; അദ്ദേഹവുമായി ബന്ധമില്ല: പ്രയാഗ...
ഗുണ്ടാനേതാവ് ഒാംപ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയത്. യാദൃശ്ചികമായി അവിടെ ഒാംപ്രകാശ് ഉണ്ടായിരുന്നു. അയാളെ കണ്ടിട്ടില്ല. ആരെന്ന് മനസിലാക്കിയത് വാര്‍ത്ത വന്നശേഷമാണ്. ഗൂഗിളില്‍ തിരഞ്ഞാണ് അദ്ദേഹത്തെക്കുറിച്ച് മനസിലാക്കിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് പൊലീസിനോട് മാത്രമാണെന്നും പ്രയാഗ മാധ്യമങ്ങളോടു പ്രതികരിച്ചു.

വായന തുടരുക . . .

രത്തന്‍ ടാറ്റ

ടാറ്റ സൺസിൻ്റെ മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ 86-ല്‍ 2024 ഒക്ടോബര്‍ 9-ന് മുംബൈയില്‍ അന്തരിച്ചു. പ്രശസ്ത വ്യവസായിയും മനുഷ്യസ്‌നേഹിയും ആയ ടാറ്റ ടാറ്റ ഗ്രൂപ്പിനെ ആഗോള വിജയത്തിലേക്ക് നയിക്കുകയും നിരവധി സംരംഭങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മരണം ഇന്ത്യയുടെ ബിസിനസ് ലോകത്തിനും ജീവകാരുണ്യത്തിനും വലിയ നഷ്ടമാണ്.

രത്തന്‍ ടാറ്റ ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയും മനുഷ്യസ്‌നേഹിയും ടാറ്റ ഗ്രൂപ്പിൻ്റെ മുന്‍ ചെയർമാനുമാണ്. ബിസിനസ്സ് രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട വ്യക്തിയാണ്. 86-ആം വയസ്സിൽ രത്തൻ ടാറ്റ അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 2024 ഒക്ടോബർ 9-ന് അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചു. പിന്നീട് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി......

കൂടുതല്‍ വായിക്കുക . . .

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല.

എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും (Except Adhar Services)

ഇവിടെ ക്ലിക്ക് ചെയ്യുക ...

ഫോണ്‍ 9745397722

അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്കാരം ഇന്ന്  ഔദ്യോ​ഗിക ബഹുമതികളോടെ നടത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തന്‍ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിൻ്റിലുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആർട്‌സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

തുടര്‍ന്നു വായിക്കുക .  . .'>

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.'

Reference :

വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും.

സാഹിത്യ നൊബേല്‍ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. മനുഷ്യ ജീവിതത്തിന്റെ ദുര്‍ബലാവസ്ഥ തുറന്നുകാട്ടുന്ന തീവ്ര കാവ്യാത്മക ശൈലിയാണ് ഹാനിന്റേതെന്ന് ജൂറി വിലയിരുത്തി. ജീവതാവസ്ഥകളോട് എഴുത്തുകാരി കാട്ടുന്ന സഹാനുഭൂതിയെ അത്യധികം കാവ്യാത്മകമായി ആവിഷ്‌കരിക്കാന്‍ ഹാനിന്റെ എഴുത്തുകള്‍ക്ക് സാധിക്കുന്നതായും ജൂറി അംഗങ്ങള്‍ പ്രസ്താവിച്ചു. വായന തുടരുക . .

മുഖം മറച്ച്, തലകുനിച്ച് ശ്രീനാഥ് ഭാസി; കൊച്ചി ലഹരിക്കേസിലെ ചോദ്യം ചെയ്യല്‍ അവസാനിച്ചത് വൈകീട്ട്......

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു. ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാര്‍ട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ മരട് പോലീസ് നിര്‍ദേശിച്ചിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരും ലഹരി പാർട്ടിയില്‍ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.

വായന തുടരുക . . .

സമരത്തിന് മുന്നിൽ മുട്ടുമടക്കിയില്ല, എതിർപ്പുകളിലും കുറ്റപ്പെടുത്തലുകളിലും പതറാത്ത പോരാട്ടവീര്യം......
മുംബൈ: ജെ. ആര്‍.ഡി. ടാറ്റയുടെ പഴയ സാമ്രാജ്യം സ്റ്റീല്‍, രാസവ്യവസായം, തേയില എന്നിങ്ങനെ പ്രധാനമായും വാണിജ്യ ചരക്കുകളിലായിരുന്നു. എൻജിനിയറിങ് മികവുമായി ടെല്‍ക്കോ വേറിട്ടുനിന്നെങ്കിലും മറ്റൊന്നും അത്തരത്തിലായിരുന്നില്ല. ഉപഭോക്തൃ ഉത്പന്നങ്ങളുടെ കാര്യത്തിൽ ഗ്രൂപ്പ് മുൻനിരയിലായിരുന്നില്ല അപ്പോൾ. ടെക്‍സ്റ്റൈൽ മില്ലുകൾ, ടാറ്റ ഓയിൽ, നെൽക്കോ എന്നിവയ്‍ക്കെല്ലാം വിപണിക്കായി പോരാടേണ്ടി വന്നു.

കൂടുതല്‍ വായിക്കുക . .  .

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ട്, നിയമസഭയില്‍ പ്രമേയം പാസ്സാക്കി...

തിരുവനന്തപുരം 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

വായന തുടരുക . . .

പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചെങ്കിലും വയനാടിന് സഹായം നല്‍കിയില്ല; പ്രതിഷേധം അറിയിക്കും'...

തിരുവനന്തപുരം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ലഭ്യമാക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു. 1202 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു കാണിച്ച് കേന്ദ്ര സര്‍ക്കാരിന് ഓഗസ്റ്റ് 17ന് നിവേദനം കൊടുത്തിരുന്നുവെന്നും സംസാരിച്ചെങ്കിലും സഹായം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

‘വല്ലാതെ കാച്ചാൻ നിൽക്കേണ്ട’; ലിപ്സ്റ്റിക്ക് പരാമർശം സ്നേഹം കൊണ്ടെന്ന് എ. വിജയരാഘവൻ...

പിണറായി ഇല്ലെങ്കില്‍ കാണാമായിരുന്നു'...
കൊട്ടാരം വിപ്ലവം നടത്തിയ പി വി അന്‍വര്‍ കൊട്ടാരത്തിന് പുറത്തായി. സിപിഎം അല്ലെങ്കില്‍ ഇടുതു പക്ഷം എന്ന കൊട്ടാരത്തില്‍ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന പേടിയാണോ കെടി ജലീലിനെ പിന്നോടടിക്കുന്നത്. സ്വന്തത്രനാകണമെന്ന് ആഗ്രഹിക്കുകുയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ജലീലിനെ തടഞ്ഞുനിര്‍ത്തുന്നത് എന്ത്? അദേഹം ആരെയെങ്കിലും പേടിക്കുന്നുണ്ടോ?  നേരെ ചൊവ്വയില്‍ കെടി ജലീല്‍ എംഎല്‍എ

വായന തുടരുക . . .

മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തുകൊണ്ട് ?; പൊലീസിനെ വിമർശിച്ച് കോടതി...

തിരുവനന്തപുരം  മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം. യദുവിന്റെ പരാതിയില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിര്‍ദേശിച്ചു. മേയറും സംഘവും സഞ്ചരിച്ച കാര്‍ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 22 ന് സമര്‍പ്പിക്കാനും കോടതി നിർദേശിച്ചു

വായന തുടരുക . ...

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

7,664
+ ₹ ▲

വെള്ളി 1 ഗ്രാം

100
+ ₹ ▲

ഓഹരി വിപണി

ബി. എസ്. ഇ

81,396.75
( ) ▲

എന്‍. എസ്. ഇ

24,985.30
( ) ▲

രത്തൻ ടാറ്റയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും  അനുശോചനം അറിയിച്ചു

രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും  അനുശോചനം അറിയിച്ചു . രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ വേദന സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. കോ‍പററേറ്റ് രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മാണവുമായി കൂട്ടിച്ചേർക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാ‍ര്‍ഗെ അനുസ്മരിച്ചു.ആധുനിക ഇന്ത്യയുടെ വഴി പുനര്‍നിര്‍വചിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഹുല്‍ ഗാന്ധി അനുസ്മരണ കുറിപ്പില്‍ വിശദീകരിക്കുന്നു.

കടപ്പാട് . . .

ഉപതെരഞ്ഞെടുപ്പില്‍ ഒരുമുഴം മുൻപേ എറിഞ്ഞ് ബിജെപി; പാലക്കാട് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകള്‍

സംസ്ഥാനത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഒരുമുഴം മുന്‍പേ എറിഞ്ഞ് ബിജെപി. പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടു. പാലക്കാട് നഗരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺ​ഗ്രസിലും സിപിഐഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചര്‍ച്ച സജീവമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥി യാക്കണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം.

വായന തുടരുക . . .

അവസാനം മകനെത്തി,ആഗ്രഹം സഫലമായി; ടിപി മാധവനെ അവസാന നോക്ക് കാണാൻ മക്കൾ എത്തി

അന്തരിച്ച മലയാള നടന്‍ ടിപി മാധവൻ്റെ പൊതുദർശന വേദിയിലെത്തി മകളും മകനും. മകന്‍ രാജ കൃഷ്ണ മേനോനും മകള്‍ ദേവികയുമാണ് വേദിയിലെത്തിയത്. വൃദ്ധസദനത്തിലായിരുന്നു അവസാനകാല ജീവിതം അദ്ദേഹംതള്ളിനീക്കിയത്. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം. തിരുവനന്തപുരത്ത് നടന്ന പൊതുദര്‍ശന വേദിയിലേക്കാണ് ഇവരെത്തിയത്. അച്ഛനില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാം​ഗങ്ങളും. ടി പി മാധവന്‍റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്.

തുടര്‍ന്നു വായിക്കുക . . .

'പ്രിയപ്പെട്ട വഴിവിളക്കിന് വിട'; ആരാണ് രത്തൻ ടാറ്റയുടെ സന്തതസഹചാരിയായ ശന്തനു നായിഡു? ദത്തുപുത്രനോ?......

അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ തന്റെ തീരാദുഃഖം വെളിവാക്കി ശാന്തനു നായിഡു എന്ന ചെറുപ്പക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണിത്. ആരാണ് ശാന്തനു നായിഡു. ആ ചെറുപ്പക്കാരന് രത്തന്‍ ടാറ്റയുമായി എന്താണ് ബന്ധം

വായന തുടരുക . . .

മുഖ്യമന്ത്രിയെ തൊട്ടാൽ പൊലീസിനു പൊള്ളും; സൈറ്റില്‍ അങ്ങനെയില്ല’, ഗവര്‍ണര്‍ക്ക് പൊലീസിന്റെ മറുപടി...

തിരുവനന്തപുരം മുഖ്യമന്ത്രി-ഗവര്‍ണര്‍ പോരില്‍ പങ്കുചേര്‍ന്ന് അപൂര്‍വ നടപടിയുമായി കേരളാ പൊലീസും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യത്തിന് മറുപടിയുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. സാധാരണയായി ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്കു കേരളാ പൊലീസ് ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി മറുപടി നല്‍കാറില്ല. അഥവാ എന്തെങ്കിലും വിശദീകരണം നല്‍കണമെങ്കില്‍ ആഭ്യന്തര സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയാണു മറുപടി നല്‍കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പൊലീസ് നേരിട്ടു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ പറഞ്ഞതായി ഇലക്‌ട്രോണിക് മാധ്യമത്തില്‍ വന്ന പ്രസ്താവനയ്ക്കുള്ള വിശദീകരണം എന്ന നിലയിലാണ് വാര്‍ത്താക്കുറിപ്പ്. ഗവർണർ മാധ്യമങ്ങളോട് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസിന്റെ മറുപടിയെന്നതും ശ്രദ്ധേയമാണ്.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

ശസ്ത്രക്രിയയ്ക്ക് കൈക്കൂലി: അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജന് സസ്പെൻഷൻ...
അടൂർര്‍
ശസ്ത്രക്രിയ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട അടൂര്‍  ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്പെൻഡ് ചെയ്തു. അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസി.സര്‍ജന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നു കഴിഞ്ഞ മാസം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. വിവാദമായതോടെ സംഭവം അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിർദേശം നൽകിയിരുന്നു.

വായന തുടരുക. .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

പിണറായി വിജയന്‍ സിപിഎമ്മിലേക്ക് ക്ഷണിച്ചു; ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടെ: സുരേഷ് ഗോപി...
കൊല്ലം∙ പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളജിലെ പൂര്‍വ വിദ്യാർഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി

വായന തുടരുക . . .

ഭാരത രത്നം

രത്തന്‍ ടാറ്റ (1937-2024)

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.