|
(1) |
|
ഏപ്രില്‍ 2025 വെള്ളിയാഴ്ച 1200 മേടം 12 Shawwal 27, 1446 |
|
വാല്യം 2 ലക്കം 263 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
25 |
|
A rose can live amongst throns and yet never be injured bythem, how about you? |
|
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം ഉത്തരവാദിത്തമില്ലാത്തത്; തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് രാഹുല്‍ ഗാന്ധി... സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി . സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്ന് ജസ്റ്റീസുമാരായ ദീപാങ്കര്‍ ദത്തയും മന്‍മോഹനുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് രാഹുലിന് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നു വായിക്കുക . . . പഹൽഗാം ഭീകരാക്രമണം: വിഷമിക്കേണ്ട, ധൈര്യമായിരിക്കൂ എന്ന് ടെക്കി ഭാര്യയോട് അവസാനമായി പറഞ്ഞു. ബെംഗളൂരു: ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള ടെക്കി ഭരത് ഭൂഷന്റെ ഭാര്യ സുജാത പറഞ്ഞു, തന്റെ ഭർത്താവ് വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് തന്നെയും അവരുടെ മൂന്ന് വയസ്സുള്ള മകനെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചു, "വിഷമിക്കേണ്ട, വിഷമിക്കേണ്ട... ധൈര്യമായിരിക്കുക" എന്ന് പറഞ്ഞു. ഭൂഷൺ ഒരു കുട്ടിയുടെ പിതാവായിരുന്നിട്ടും തീവ്രവാദി കരുണ കാണിച്ചില്ലെന്ന് അവർ പറഞ്ഞു വായന തുടരുക .... Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 രാമചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ വിട; കണ്ണീരിനിടയിലും മുഴങ്ങിയത് ഭീകരതയ്ക്കെതിരായ മുദ്രാവാക്യങ്ങള്‍ കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് കണ്ണീരോടെ യാത്രാമൊഴി. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ എത്തിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‍കാരം. സംസ്കാരച്ചടങ്ങിന് ശേഷം മുഖ്യമന്ത്രി രാമചന്ദ്രന്‍റെ വീട് സന്ദർശിക്കും. വായന തുടരുക . . വായ്പ തിരിച്ചടയ്ക്കാന്‍ വീണാ വിജയന്‍ CMRL ഫണ്ട് ഉപയോഗിച്ചെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം കൊച്ചി: സിഎംആര്‍എല്‍-എക്‍സലോജിക് കേസിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‍ഐഒ) കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണാ വിജയന്‍ വായ്പ തിരിച്ചടയ്ക്കാനായി സിഎംആര്‍എല്ലിന്റെ ഫണ്ട് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക ഭീകരവാദത്തിന് ഫണ്ട് നല്‍കി, പരിശീലിപ്പിച്ചു; എല്ലാം അമേരിക്കയ്ക്ക് വേണ്ടി': പാക്ക് പ്രതിരോധ മന്ത്രി... ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും പരിശീലനം നല്‍കുന്നതും സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി കജ്വ ആസിഫ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമായാണ് ഈ വൃത്തികെട്ട ജോലി ചെയ്തത് എന്നാണ് അദ്ദേഹം സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പാക്കിസ്ഥാനില്‍ നിന്നുള്ള സഹായം ലഭിച്ചെന്ന് ഇന്ത്യ ആരോപിക്കുമ്പോഴാണ് പാക്ക് മന്ത്രിയുടെ വാക്കുകള്‍. വായന തുടരുക . .. ഭീകരര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് പാക് ഉപ പ്രധാനമന്ത്രി; നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപനം... പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാക് ഉപ പ്രധാനമന്ത്രി. ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് ഇഷാക് ദര്‍. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കിടെയാണ് പരാമര്‍ശം. അതേ സമയം പാക് സേനയുടെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനം നീളുന്നു. ഫ്ലാഗ് മീറ്റിങ്ങിന് തയാറാകാതെ പാക് റേഞ്ചേഴ്സ്. ഇന്നലെ വൈകിട്ട് ബിഎസ്എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്ന് ആരുമെത്തിയില്ലെന്ന് വിവരം. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകൾക്ക് പാസാകാനും ഇനി മുതൽ മിനിമം മാർക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പഹല്‍ഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി തയ്യാറാക്കി പഹൽഗാമിൽ ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ. ആദിൽ തോക്കർ, അഹ്സാൻ എന്നിവരാണ് കശ്മീരി ഭീകരർ. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂസ മുമ്പ് രണ്ട് ആക്രമണങ്ങൾ നടത്തിയിരുന്നത്തയും റിപ്പോർട്ടുകളുണ്ട് വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us സൈബര്‍ ആക്രമണം മത നിരപേക്ഷതക്ക് അപമാനം'; രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരായ ആക്രമണത്തെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍ തിരുവനന്തപുരം: കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരായ സൈബര്‍ ആക്രമണം മത നിരപേക്ഷതക്ക് അപമാനമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വായന തുടരുക . . . കോഴിക്കോടുണ്ടായത് ആവർത്തിക്കരുത്, അംഗീകരിക്കില്ല, പ്രവർത്തകരോട് സുധാകരന്‍ കസേരകളില്‍ പേരെഴുതണമെന്ന് നിര്‍ദ്ദേശം തിരുവനന്തപുരം : കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും പോലെ ഒരു സംഭവം ഇനി ആവർത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇനി മുതൽ സ്റ്റേജിൽ ആര് ഇരിക്കണമെന്ന് മുൻകൂട്ടി വ്യക്തമാക്കി കസേരകളിൽ പേര് എഴുതി ഒട്ടിക്കണമെന്ന് സുധാകരൻ നിർദ്ദേശിച്ചു. പ്രാദേശിക തലത്തിലെ ഭിന്നതകൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കരുത്. പരസ്പരം കാല് വരുന്ന പ്രവണത അംഗീകരിക്കാനാകില്ല. കെപിസിസി നൽകുന്ന നിർദ്ദേശങ്ങൾ അച്ചടക്കത്തോട് കൂടി പ്രാവർത്തികമാക്കണം. അച്ചടക്കം അനിവാര്യമാണ് അതെല്ലാം എഐസിസി തീരുമാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വായന തുടരുക . . . .
|
|
തെക്കന്‍ കശ്മീരില്‍ പഹൽഗാം ആക്രമണകാരികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ വീടുകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകര്‍ത്തു. പഹല്‍ഗാം ആക്രമണകാരികളില്‍ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്ന രണ്ട് പേരുടെ വീടുകള്‍ ദക്ഷിണ കശ്മീരിൽ രാത്രിയിൽ "സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു". തെക്കൻ കശ്മീരിലെ ത്രാലിലെ മോംഗഹാമിൽ ആസിഫ് അഹമ്മദ് ഷെയ്ക്കിന്റെ വീട് തകർത്തപ്പോൾ, തെക്കൻ കശ്മീരിലെ ബിജ്ബെഹാരയിലെ ഗുരെ ഗ്രാമത്തിലുള്ള ആദിൽ അഹമ്മദ് തോക്കറിന്റെ വീടും ഏപ്രിൽ 24-25 രാത്രിയിൽ ബോംബാക്രമണത്തിൽ തകർന്നു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ഭീകരവാദം ഒരു ആഗോള ഭീഷണിയാണ്, അതിനെ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്', വി പി ധൻഖർ പറയുന്നു ന്യൂഡല്‍ഹി: ഭീകരത ഒരു ആഗോള ഭീഷണിയാണെന്നും മനുഷ്യരാശി ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നും" ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ വെള്ളിയാഴ്ച പറഞ്ഞു. ദേശീയ താൽപ്പര്യമാണ് പരമപ്രധാനമെന്ന് മനസ്സിൽ പിടിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ താൽപ്പര്യങ്ങളെ പക്ഷപാതപരമായ താൽപ്പര്യങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, അത് "ഏറ്റവും ഉയർന്നതായിരിക്കണമെന്നും രാഷ്ട്രീയ, വ്യക്തിപര അല്ലെങ്കിൽ ഒരു ഗ്രൂപ്പിന്റെ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടാന്‍ കഴിയില്ല" എന്നും പറഞ്ഞു. വായന തുടരുക . സിന്ധു നദീജല കരാര്‍ താൽക്കാലികമായി നിര്‍ത്തിവയ്ക്കല്‍ മുതല്‍ വിസ വെട്ടിക്കുറയ്ക്കല്‍ വരെ: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ കൈക്കൊണ്ട 10 പ്രധാന തീരുമാനങ്ങള്‍ ന്യൂഡൽഹി: ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേന്ദ്രം നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. രജിസ്റ്റര്‍ ചെയ്തത് 3.82 ലക്ഷം തൊഴിലാളികള്‍ മാത്രം; അതിഥി ആപ്പില്‍ രജിസ്റ്റർചെയ്യാത്തവരെ കണ്ടെത്താന്‍ ശ്രമം...... കൊല്ലം: ഇതരസംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽവകുപ്പ് മാസങ്ങൾക്കുമുൻപ്‍ സജ്ജമാക്കിയ അതിഥി ആപ്പിൽ ബുധനാഴ്ചവരെ രജിസ്റ്റർ ചെയ്തത് 3,82,700 തൊഴിലാളികൾമാത്രം. ലക്ഷക്കണക്കിന് തൊഴിലാളികൾ ഇനിയും രജിസ്റ്റർ ചെയ്യാനുള്ളതിനാൽ തൊഴിൽവകുപ്പ് അധികൃതർ നേരിട്ടുതന്നെ തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന ഇടങ്ങളിലെത്തി രജിസ്‍ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ ഊർജിതമാക്കി. വായന തുടരുക . . . സഹായിച്ച എല്ലാവർക്കും നന്ദി'; റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ജെയിന്‍ പറയുന്നു. വടക്കാഞ്ചേരി: തിരിച്ചുവരവിനെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പക്ഷേ, എല്ലാവരുടെയും സഹായത്താല്&മടങ്ങിവരാനായി, ഒരുപാടു നന്ദി-ജെയിന്‍ കുത്തുപാറയിലെ വീട്ടിലെത്തിയവരോട് പറഞ്ഞു. റഷ്യന്&കൂലിപ്പട്ടാളത്തില്‍നിന്ന് മോചിതനായ മകന്റെ വരവുകാത്ത് തെക്കേമുറി വീട്ടില്&അമ്മ ജെസിയും പിതാവ് കുരിയനും ബന്ധുക്കളും നാട്ടുകാരും വ്യാഴാഴ്ച രാവിലെ മുതല്&കണ്ണുംനട്ടിരിക്കുകയായിക്കുന്നു. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിന്‍ൻ വ്യോമപാത അടച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികള്‍ ദില്ലി, മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവ്വീസിനെ പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ വ്യോമ പാത നിഷേധിക്കുന്ന പാക്കിസ്ഥാൻ നടപടി ബാധിക്കും. പകരം റൂട്ടിൽ 2 മണിക്കൂറെങ്കിലും അധിക സമയമെടുത്തേക്കും. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവീസുകളെയും ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് സർവ്വീസുകൾക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്നാൽ യാത്രാ സമയം നീളാനും ഇന്ധനച്ചെലവ് കൂടാനും ഇത് ഇടയാക്കും. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; ജീവനക്കാര്‍ക്ക് മാത്രം, ഉത്തരവിറക്കി സര്‍ക്കാര്‍ കൊച്ചി: ഐടി പാര്‍ക്കകളില്‍ ഇനിമുതല്‍ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി വേണം.10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. വായന തുടരുക . . തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഇമെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇത് രണ്ടാംതവണയാണ് കോടതിക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്. രണ്ട് മാസത്തിനിടെ അഞ്ച് തവണയാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം ബോംബ് ഭീഷണിയുണ്ടായത്. വഞ്ചിയൂരുളള തിരുവനന്തപുരം ജില്ലാ കോടതിക്ക് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ വഞ്ചിയൂര്‍ പൊലീസിനെ കോടതി അധികൃതര്‍ വിവരമറിയിക്കുകയും വഞ്ചിയൂര്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി കോടതിക്കുളളില്‍ പരിശോധന നടത്തുകയും ചെയ്തു വായന തുടരുക . . .
|
|
ഷിംല കരാര്‍ മരവിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍; പ്രതിഫലനം എന്തെന്ന് ചോദ്യം... ഷിംല കരാര്‍ മരവിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ പറയുമ്പോള്‍ എന്താണ് അതിന്‍റെ പ്രതിഫലനം എന്ന ചോദ്യമുയരുന്നു. ചര്‍ച്ചകള്‍ക്കുള്ള വഴി പാക്കിസ്ഥാന്‍ അടയ്ക്കുന്നു എന്നത് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് ഇതുകൊണ്ട് കാര്യമായൊന്നും നഷ്ടപ്പെടാനില്ല എന്നുവേണം വിലയിരുത്താന്‍. കാരണം മുന്‍പും പലതവണ കരാര്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. വായന തുടരുക . . . പഹല്‍ഗാം ആക്രമണത്തിന് ദിവസള്‍ക്ക് ശേഷം, പാകിസ്ഥാന്‍ സൈന്യം നിയന്ത്രണരേഖയില്‍ 'പ്രകോപനമില്ലാതെ' വെടിയുതിര്‍ത്തു, ഇന്ത്യന്‍ സൈന്യം ഫലപ്രദമായി പ്രതികരിച്ചു' പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെ, വ്യാഴാഴ്ച രാത്രി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ സ്ഥലങ്ങളിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വായന തുടരുക . . . Our Deep Condolences To Pahalgam Victims. ഒരുമിച്ചു നില്‍ക്കൂ, ഭീകരതയെ പരാജയപ്പെടുത്തൂ': രാഹുല്‍ ഗാന്ധി പഹര്‍ഗാം സന്ദര്‍ശിച്ചു, ഭീകരാക്രമണ ഇരകളെ കണ്ടു പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ശ്രീനഗറിലെ ആക്രമണത്തിന് ഇരയായ ഒരാളെ സന്ദർശിച്ച അദ്ദേഹം, സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണ് ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്ന് പറഞ്ഞു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. കാശ്മീരില്‍ 295 പേര്‍ കുടുങ്ങിയെന്ന് നോര്‍ക്ക കാശ്മീരില്‍ നിന്ന് ഇനി കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ഉള്ളത് 295 പേരെന്ന് നോര്‍ക്ക. ഇന്നും ഇന്നലെയുമായി മാത്രം 111 പേര്‍ തിരിച്ചെത്തിയിരുന്നു. 67 പേര്‍ ശ്രീനഗറിര്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായി നോര്‍ക്ക അറിയിച്ചു. കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മലയാളികള്‍ ശ്രീനഗറില്‍ കുടുങ്ങുകയായിരുന്നു. വായന തുടരുക . . . ജീവന്‍ പണയപ്പെടുത്തി ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു'; കശ്മീരി യുവാവിനെക്കുറിച്ച് ബിജെപി നേതാവ്... പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ നടുങ്ങലില്‍ നിന്നും വേദനയില്‍ നിന്നും രാജ്യം ഇതുവരെയും മുക്തരായിട്ടില്ല. 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ദുരന്തത്തില്‍ രക്ഷക്കെത്തിയ സേനയോളം തന്നെ പ്രയത്നിച്ചവരാണ് കശ്മീരികള്‍. സൈന്യം ഇല്ലാതിരുന്ന ബൈസരനില്‍ നിന്ന് ബാക്കി വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് ആ നാട്ടിലെ കുതിരസവാരിക്കാരും കച്ചവടക്കാരുമൊക്കെയായിരുന്നു. തീവ്രവാദ ത്തിനെതിരെ ശബ്ദിച്ചതും ഇതേ ജനതയാണ്. അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഛത്തീസ്ഗഢിലെ ബിജെപി യുവമോർച്ച നേതാവും ചിർമിരി സ്വദേശിയുമായ അരവിന്ദ് എസ് അഗര്‍വാള്‍. നിങ്ങളുടെ ജീവന്‍ പണയപ്പെടുത്തി നിങ്ങള്‍ ഞങ്ങളുടെ ജീവന്‍ സംരക്ഷിച്ചു. നിങ്ങള്‍ ചെയ്ത സഹായത്തിന് ഒന്നും പകരമായി നല്‍കാന്‍ കഴിയില്ല നസാകത്ത് ഭായി. എന്നാണ് ഇയാളൊടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അരവിന്ദ് കുറിച്ചത്. ടൂറിസ്റ്റ് ഗൈഡും ഷാൾ കച്ചവടക്കാരനുമായ നസാകത്താണ് അരവിന്ദിനെയും കുടുംബത്തെയും രക്ഷിച്ചത്. തീവ്രവാദികള്‍ എങ്ങനെ രാജ്യത്തിനകത്ത് കടക്കുന്നു?'; ചര്‍ച്ചയായി നരേന്ദ്ര മോദിയുടെ പഴയ ചോദ്യങ്ങള്‍... രാജ്യത്തിന്‍റെ ഹൃദയത്തിന്‍റെ മറ്റൊരു മുറിവായി പഹല്‍ഗാം നീറുകയാണ്. അതിനിടെയാണ് സുരക്ഷവീഴ്ച സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതിനിടയില്‍ സാമൂഹ്യമാധ്യമങ്ങളിലാകെ പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ പഴയ പ്രസംഗത്തിന്‍റെ വിഡിയോ പ്രചരിക്കുന്നത്. രാജ്യത്തേക്കുള്ള തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2012ല്‍ നടത്തിയ പ്രസംഗത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ വിമര്‍ശനങ്ങളും കടുത്ത ചോദ്യങ്ങളും മോദി ഉയര്‍ത്തുന്നുണ്ട്. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക വഖഫ് നിയമം സ്റ്റേ ചെയ്യരുത്; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍... വഖഫ് നിയമം സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമം മുഴുവനായോ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്ന് പ്രാഥമിക സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.വായന തുടരുക . . സൈന്യം ലഷ്കര്‍ കമാന്‍ഡറെ വധിച്ചു; സുരക്ഷാസേനയ്ക്ക് വന്‍ നേട്ടം; വ്യാപക തിരച്ചില്‍... ബന്ദിപ്പോറയിലെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ലഷ്കർ-ഇ-തയ്ബയുടെ (LeT) കമാന്‍ഡറെ വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയ്ക്ക് ഇത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പ്രദേശത്ത് ഇപ്പോഴും വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരർ ബന്ദിപ്പോറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 25, വെള്ളി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് ഐഎംഎഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം നേരത്തെ കണക്കാക്കിയതിനേക്കാള്‍ കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. 2026 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 6.2 ശതമാനമാകുമെന്നാണ് പുതിയ വിലയിരുത്തല്‍. നേരത്തെ 6.5 ശതമാനമാണ് പ്രവചിച്ചിരുന്നത്. ട്രംപിന്റെ നികുതി ഉയര്‍ത്തിയ വ്യാപാര മാന്ദ്യം ഉള്‍പ്പടെയുള്ള ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിലയിരുത്തല്‍. ഇന്ത്യയില്‍ വിലപ്പെരുപ്പം ഈ വര്‍ഷം 4.2 ശതമാനവും അടുത്ത വര്‍ഷം 4.1 ശതമാനവും ആകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.3 ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ 6.5 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യക്ക് അമേരിക്ക ചുമത്തിയ 26 ശതമാനം തത്തുല്യ നികുതി സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ഐഎംഎഫിന്റെ ലോക സാമ്പത്തിക വീക്ഷണത്തില്‍ പറയുന്നു. അതേസമയം, ആഗോള വ്യാപാര യുദ്ധത്തിന്റെ പരിക്ക് ഇന്ത്യക്ക് കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2.8 ശതമാനം ആകുമെന്നാണ് ഐഎംഎഫിന്റെ പുതിയ വിലയിരുത്തല്‍. നേരത്തെ 3.3 ശതമാനമാണ് കണക്കാക്കിയിരുന്നത്. വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 Simla Agreement The Simla Agreement, also spelled Shimla Agreement, was a peace treaty signed between India and Pakistan on 2 July 1972 in Shimla, the capital of Himachal Pradesh.[3] It followed the Indo-Pakistani War of 1971, which began after India intervened in East Pakistan as an ally of Mukti Bahini who were fighting against Pakistani state forces in the Bangladesh Liberation War.തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US
|
|
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവപ്പെട്ടി വെള്ളിയാഴ്ച വൈകുന്നേരം ആചാരപ്രകാരം മുദ്രവെക്കും. തുടര്‍ന്നു വായിക്കുക (Use Translator) video link |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |