|
(1) |
|
ഏപ്രില്‍ 2025 ശനിയാഴ്ച 1200 മേടം 13 Shawwal 28, 1446 |
|
വാല്യം 2 ലക്കം 263 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
26 |
|
Never lose hope. Hope is a rope that swings you through life. |
|
സിന്ധു നദീജല ഉടമ്പടി, സിംല കരാര്‍ നിര്‍ത്തിവച്ചിരിക്കു': ഇത് എന്താണ് അർത്ഥമാക്കുന്നത്? പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി, 1960 ലെ സിന്ധു നദീജല കരാര്‍ (IWT) തടസ്സപ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചു, കൂടാതെ മറ്റ് നിരവധി നയതന്ത്ര നടപടികളും പ്രഖ്യാപിച്ചു. സിംല കരാര്‍ ഉള്‍പ്പെടെ എന്നാല്‍ അതില്‍ മാത്രം ഒതുങ്ങാതെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും നിലനിര്‍ത്താനുള്ള അവകാശം വിനിയോഗിക്കുമെന്ന് പാകിസ്ഥാനും പറഞ്ഞു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍; തിരിച്ചടിച്ച് ഇന്ത്യ... കശ്മീരില്‍ സുരക്ഷാസേന ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കി . രണ്ട് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു. ലഷ്കറെ തയിബ കമാന്‍ഡര്‍ ഷാഹിദ് അഹമ്മദിന്റെ ഷോപ്പിയാനിലെ വീടും സാഹിദ് അഹമ്മദ് എന്ന ഭീകരന്റെ കുൽഗാമിലെ വീടുമാണ് തകര്‍ത്തത്. നിയന്ത്രണ രേഖയില്‍ പലയിടത്തും രാത്രിയില്‍ പാക്കിസ്ഥാന്‍ ഭാഗത്തുനിന്ന് വെടിവയ്പ് ഉണ്ടായി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ സജ്ജമാവണമെന്ന് ജമ്മുവിലെ ആശുപത്രികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നൽകി. അതേസമയം പഹല്‍ഗാം ഭീകരാക്രമണം രാജ്യാന്തരസമിതി അന്വേഷിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് ഇറാന്‍ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെടില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനുമായി നല്ല ബന്ധമാണെന്നുമാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെേ നിലപാട്. വായന തുടരുക . പ്രളയമോ വരള്‍ച്ചയോ? പാക്കിസ്ഥാനെ കാത്തിരിക്കുന്നതെന്ത്...
<p>മൂന്ന് യുദ്ധങ്ങള്‍ നടന്നപ്പോഴും മരവിപ്പിക്കാതെയിരുന്ന സിന്ധു നദീജല കരാറില്‍ നിന്ന് പിന്‍മാറിയാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കിയത്. കരാര്‍ അടിയന്തരമായി റദ്ദാക്കിയതായി ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനെ അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്ന നടപടിയാണിത്. സിന്ധുവിലെ ജലം പാക്കിസ്ഥാന്‍റെ ജീവനാഡിയാണ്. ജലവൈദ്യുത പദ്ധതികളുടെ മൂന്നിലൊന്നും സിന്ധുവിലെ ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ നീരൊഴുക്ക് ഇന്ത്യ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ പാക്കിസ്ഥാന്‍റെ ഭക്ഷ്യസുരക്ഷയും ദുര്‍ബലമായ സാമ്പത്തികാടിത്തറയും തകരും. വായന തുടരുക. . . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം...... തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്സ് മേധാവിയായി നിയമനം നല്‍കി. നിലവില്‍ ക്രമസമാധാന ചുമതലയുളള എഡിജിപിയാണ് മനോജ് എബ്രഹാം. വായന തുടരുക . . . ഭക്ഷണത്തില്‍ ഉപ്പ് അധികമായിരുന്നു, അവര്‍ വേറെ ഉണ്ടാക്കുംവരെ കാത്തിരുന്നു; അതാണ് ജീവന്‍ രക്ഷിച്ചത്' കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല കണ്ണൂര്‍ എസ്.എന്‍. പാര്‍ക്ക് നന്ദനം അപ്പാര്‍ട്‍മെന്റിലെ ലാവണ്യാ ആല്‍ബിക്കും കൂടെപ്പോയ കുടുംബാംഗങ്ങള്‍ക്കും. ഭീകരാക്രമണത്തില്‍നിന്ന് കുടുംബം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുടുംബം ശനിയാഴ്ച പുലര്‍ച്ചെ കേരളത്തില്‍ മടങ്ങിയെത്തി. കണ്‍മുന്നില്‍ക്കണ്ട ഭീകര രംഗങ്ങളും അതുണ്ടാക്കിയ വിഹ്വലതകളും മറക്കാന്‍ കഴിയുന്നില്ല ആര്‍ക്കും. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുന്നതടക്കം വിഷയങ്ങളില്‍ ഉടന്‍ ഉന്നത തലത്തില്‍ കൂടിയാലോചന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരവും അന്വേഷണവും വിരല്‍ ചൂണ്ടുന്നത് പാകിസ്ഥാന്‍ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വായന തുടരുക . .
|
|
ഞാന്‍ ഇന്ത്യയുടെ മരുമകള്‍; പാക്കിസ്ഥാനിലേക്ക് വിടരുത്; അഭ്യര്‍ഥനയുമായി സീമാ ഹൈദര്‍... പാക്കിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യവിടണമെന്ന വാര്‍ത്ത വന്നതുമുതല്‍ ചര്‍ച്ചയായ വിഷയമാണ് സീമാ ഹൈദരുടേത്. പബ്ജി ഗെയിമിലൂടെ പ്രണയത്തിലാവുകയും ഒടുവില്‍ കാമുകനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ യുവതിയാണ് സീമാ ഹൈദര്‍. ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയപ്പോള്‍ സീമാ ഹൈദര്‍ ഇന്ത്യ വിടേണ്ടി വരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ, പ്രതികരണവുമായി സീമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വായന തുടരുക . . . സിന്ധു നദീജലത്തില്‍ മൂന്ന് ഓപ്ഷനുകള്‍ സര്‍ക്കാര്‍ ആരായുമ്പോള്‍, പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകില്ലെന്ന് ജലശക്തി മന്ത്രി പറഞ്ഞു സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) ഉടനടി പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചതിന്റെ ഒരു ദിവസത്തിനുശേഷം, സിന്ധു നദീതട നദികളിലെ ജലം ഹ്രസ്വ, ഇടത്തരം, ദീർഘകാലാടിസ്ഥാനത്തില്‍ഉപയോഗപ്പെടുത്തുന്നതിന് ലഭ്യമായ ഓപ്ഷനുകള്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പരിശോധിച്ചു. വായന തുടരുക . . . മാറിടത്തില്‍ കടന്ന് പിടിക്കാന്‍ ശ്രമിക്കുന്നത് ബലാല്‍സംഗമല്ല; കല്‍ക്കട്ട ഹൈക്കോടതി... സ്ത്രീയുടെ മാറിടത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ ലൈംഗിക അതിക്രമമാണെന്നും എന്നാല്‍ ബലാല്‍സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി. വിചാരണക്കോടതി വിധിക്കെതിരെ പോക്സോ കേസ് പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. ഒന്നുകില്‍ നമ്മുടെ വെള്ളം, അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം'; പ്രകോപന പ്രസംഗവുമായി മുന്‍ പാക് വിദേകാര്യമന്ത്രി ... പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. ആക്രമണത്തിന് പിന്നാലെ ഇന്ത്യയും ശക്തമായി പാക്കിസ്ഥാനെ തിരിച്ചടിച്ചിരുന്നു. ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി പാക്ക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി രംഗത്തെത്തിയിരിക്കുകയാണ്. ഒന്നുകില്‍ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം അതിലൂടെ ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന. പാക്കിസ്ഥാനില്‍ നടന്ന ഒരു പൊതുറാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം വായന തുടരുക . . . ഭീകരരെ കണ്ടെത്തിയാല്‍ നിയന്ത്രിത ആക്രമണം; പ്രകോപനം ഉണ്ടായാല്‍ തിരിച്ചടി... പഹല്‍ഗാമിലെ ഭീകരരെ കണ്ടെത്തിയാലുടന്‍ പാക് അധീന കശ്മീരില്‍ ഇന്ത്യ നിയന്ത്രിത ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം. സൈനിക വിന്യാസം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ പ്രകോപനമുണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. വായന തുടരുക . . .. തീവ്രവാദികള്‍ എങ്ങനെ രാജ്യത്തിനകത്ത് കടക്കുന്നു?'; ചര്‍ച്ചയായി നരേന്ദ്ര മോദിയുടെ പഴയ ചോദ്യങ്ങള്‍... രാജ്യത്തിന്‍റെ ഹൃദയത്തിന്‍റെ മറ്റൊരു മുറിവായി പഹല്‍ഗാം നീറുകയാണ്. അതിനിടെയാണ് സുരക്ഷവീഴ്ച സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതിനിടയില്‍ സാമൂഹ്യമാധ്യമങ്ങളിലാകെ പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ പഴയ പ്രസംഗത്തിന്‍റെ വിഡിയോ പ്രചരിക്കുന്നത്. രാജ്യത്തേക്കുള്ള തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രസംഗമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2012ല്‍ നടത്തിയ പ്രസംഗത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ വിമര്‍ശനങ്ങളും കടുത്ത ചോദ്യങ്ങളും മോദി ഉയര്‍ത്തുന്നുണ്ട്. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. അതോടൊപ്പം രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്നും, കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. വായന തുടരുക . . വിമാന കമ്പനികൾക്ക് സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം പാക് വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. ഇതിനുപുറമെ വഴി മാറി പോകുന്നതിനാൽ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ചും മുന്‍കൂട്ടി വിവരം നല്‍കണം. യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. അതോടൊപ്പം വ്യോമപാതയടച്ച സാഹചര്യത്തില്‍ റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവിന്‍റെ പേരില്‍ അന്താരാഷ്ട്ര യാത്രയില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 26, ശനിയാഴ്ച ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി! ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിന് സമീപം സ്ഫോടക വസ്തുവെറിഞ്ഞു. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലാണ് വെള്ളിയാഴ്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അയല്‍ വീട്ടിലേക്ക് സ്ഫോടക വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. Death and funeral of Pope Francis Pope Francis died on 21 April 2025 (Easter Monday), at 07:35 CEST , at the age of 88 at Domus Sanctae Marthae in Vatican City.[1][2] His death was announced by Cardinal Kevin Farrell, the Camerlengo, in a broadcast by Vatican Media and in a video statement at 09:45 on the same day.[3][4][5] Francis had served as pope, the head of the Catholic Church, for twelve years since his election on 13 March 2013. He was the second pope to die in office in the 21st century, after John Paul II in 2005. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US ബെനഡിക്ടും ഫ്രാൻസിസും; രണ്ട് പാപ്പമാര്‍, രണ്ട് ജീവിതങ്ങള്‍...... കോഴിക്കോടുണ്ടായത് ആവർത്തിക്കരുത്, അംഗീകരിക്കില്ല, പ്രവർത്തകരോട് സുധാകരന്‍ കസേരകളില്‍ പേരെഴുതണമെന്ന് നിര്‍ദ്ദേശം തിരുവനന്തപുരം : കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും പോലെ ഒരു സംഭവം ഇനി ആവർത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇനി മുതൽ സ്റ്റേജിൽ ആര് ഇരിക്കണമെന്ന് മുൻകൂട്ടി വ്യക്തമാക്കി കസേരകളിൽ പേര് എഴുതി ഒട്ടിക്കണമെന്ന് സുധാകരൻ നിർദ്ദേശിച്ചു. പ്രാദേശിക തലത്തിലെ ഭിന്നതകൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കരുത്. പരസ്പരം കാല് വരുന്ന പ്രവണത അംഗീകരിക്കാനാകില്ല. കെപിസിസി നൽകുന്ന നിർദ്ദേശങ്ങൾ അച്ചടക്കത്തോട് കൂടി പ്രാവർത്തികമാക്കണം. അച്ചടക്കം അനിവാര്യമാണ് അതെല്ലാം എഐസിസി തീരുമാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വായന തുടരുക . . . . |
|
കശ്മീരിന് ഇരുട്ടടിയായി ഭീകരാക്രമണം; വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ആഘാതം... പഹല്‍ഗാം ഭീകരാക്രമണം കശ്മീരിലെ വിനോദ സഞ്ചാര മേഖലയില്‍ സൃഷ്ടിച്ചത് വലിയ ആഘാതം. കശ്മീരിലേക്ക് യാത്ര നടത്താനിരുന്ന കുടുംബങ്ങളില്‍ 62 ശതമാനവും യാത്ര റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. അമര്‍നാഥ് തീര്‍ത്ഥാടനത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. തുടര്‍ന്നു വായിക്കുക . . . ഷിംല കരാര്‍ റദ്ദാക്കിയാലെന്ത്? തുലയുന്നത് പാക്കിസ്ഥാന്‍ തന്നെ... പഹല്‍ഗാമില്‍ നിരപരാധികളായ 26 മനുഷ്യരെ ഭീകരര്‍ കശാപ്പുചെയ്തിട്ട് നാലുനാള്‍ കഴിഞ്ഞു. ആക്രമണം ഇന്ത്യയിലുണ്ടാക്കിയ വേദനയുടെ ആഴം പറഞ്ഞറിയിക്കാവതല്ല. അതുകൊണ്ടുതന്നെയാണ് തിരിച്ചടിക്ക് കനം കൂടുന്നതും. ഒരു യുദ്ധത്തിലും, ഒരു പ്രതിസന്ധിയിലും ഇന്നേവരെ തൊടാതിരുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി. തൊട്ടുപിന്നാലെ ചരിത്രപ്രാധാന്യമുള്ള ഷിംല കരാറില്‍ നിന്ന് പാക്കിസ്ഥാനും പിന്മാറി. ഇതിനൊപ്പം മറ്റ് പല നിര്‍ണായക തീരുമാനങ്ങളും പ്രഖ്യാപിച്ചെങ്കിലും ഈ രണ്ട് കരാറുകളുടെ റദ്ദുചെയ്യല്‍ ഇന്ത്യ–പാക് ബന്ധത്തെ എല്ലാ തലത്തിലും സ്വാധീനിക്കും. പഹല്‍ഗാം ആക്രമണം സൃഷ്ടിച്ച രോഷം മാറ്റിവച്ച്, ഏറ്റവും നിഷ്പക്ഷമായി വിലയിരുത്തിയാല്‍പ്പോലും ഈ തീരുമാനങ്ങള്‍ പാക്കിസ്ഥാനെയാണ് ഏറ്റവും ബാധിക്കുക. സിന്ധു നദീജല കരാറില്‍ ഉള്‍പ്പെട്ട നദികളെയും അതിലെ ജലത്തെയും ആശ്രയിച്ചാണ് പാക്കിസ്ഥാന്‍റെ നിലനില്‍പ്പ്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്നതല്ലെങ്കില്‍പ്പോലും ഷിംല കരാറിന്‍റെ പ്രാധാന്യവും ഒട്ടും കുറവല്ല. വായന തുടരുക .... Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കും; ഭീഷണിയുമായി പാക്കിസ്ഥാന്‍... ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ്. സിന്ധു നദീജലം പാക്കിസ്ഥാന്‍റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം. വായന തുടരുക . . വരവില്‍ കവിഞ്ഞ സ്വത്ത്; കെ.എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു... വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. എഫ്ഐആറിന്‍റെ പകര്‍പ്പ് ഇന്ന് തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക പാകിസ്ഥാനിലേക്കുള്ള സ്റ്റുഡന്റ് വിസയും പഹൽഗാം ആക്രമണവും തമ്മിലുള്ള ബന്ധം ന്യൂഡൽഹി: ഏപ്രിൽ 22-ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം കൂട്ടക്കൊലയില്‍ഉള്‍പ്പെട്ട തീവ്രവാദികളില്‍ ഒരാളായ ആദില്‍ അഹമ്മദ് തോക്കര്‍ 2018-ല്‍ പാകിസ്ഥാനിലേക്ക് പോയി ആറ് വര്‍ഷത്തിന് ശേഷം മൂന്നോ നാലോ തീവ്രവാദികളുമായി തിരിച്ചെത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.വായന തുടരുക . .. 'ഇന്ത്യ വിട്ടുപോകണം'; പാക് പൗരത്വമുള്ള കോഴിക്കോട് താമസിക്കുന്ന മൂന്നു പേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ്...... കോഴിക്കോട് : കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ്. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേര്‍ക്കുമാണ് നോട്ടീസ്. വ്യാപാരം, വിവാഹം ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ പാക് പൗരത്വം നേടിയ മലയാളികളാണ് മൂന്നുപേരും. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതല്‍ വായിക്കുക. . . Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍, നിര്‍ണായക വിവരം ലഭിച്ചു; ഇലക്ട്രോണിക് സിഗ്നേച്ചര്‍ കണ്ടെത്... ന്യൂഡല്‍ഹി പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാനു ബന്ധമുണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ. ഇതിന്റെ നിർണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും കേന്ദ്രസർക്കാർ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പ്രായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന; വി എസ് പ്രത്യേക ക്ഷണിതാവ് തിരുവനന്തപുരം: പ്രായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന നൽകി സിപിഐഎം. വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കി. സംസ്ഥാന സമിതിയിലാണ് തീരുമാനമായത്. വിഎസിനെ ക്ഷണിതാവാക്കി ഉൾപ്പെടുത്താത്തത് സംസ്ഥാന സമ്മേളനത്തില്‍ വിവാദമായിരുന്നു. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എ കെ ബാലന്‍, എം എം മണി, കെ ജെ തോമസ്, പി കരുണാകരന്‍, ആനാവൂര്‍ നാഗപ്പോന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാവും. വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us |
|
ഫ്രാന്‍സീസ് പാപ്പ നിത്യതയില്‍ |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |