കാകദൃഷ്ടിയിലേക്ക് സ്വാഗതം

Today's High lights.
കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....
എന്താണ് UPI
Computer Tips
ഹോമി ജഹാംഗീര്‍ ഭാഭാ
RAM
SAARC

മെയ് 2025 വ്യാഴാഴ്ച

1200 എടവം 15

Dhu al-Hijjah 2, 1446

വാല്യം 2 ലക്കം 283

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

29

Weapons by themselves are not dangerous, it is the anger within man that is harmful.

(1)

എന്നെ കുറിച്ച് പറഞ്ഞത് പിൻവലിക്കേണ്ട; ഞങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കുമോ എന്ന് അന്‍വര്‍ പറയട്ടെ...

മലപ്പുറം  ഞങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് അന്‍വര്‍ പറയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡ‍ി.സതീശൻ. യുഡിഎഫ് നേതാക്കൾ എല്ലാ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നതെന്നും ലീഡര്‍ഷിപ്പിലുള്ളതു കൊണ്ടാവാം എന്നെക്കുറിച്ച് പറയുന്നതെന്നും സതീശന്‍ പറഞ്ഞു. എനിക്ക് എന്നെ കുറിച്ച് പറയുന്നതില്‍ പരാതിയില്ല. ലീഡര്‍ഷിപ്പിലുള്ളതു കൊണ്ടാകാം എന്നെപ്പറ്റി പറയുന്നത്. ഞാന്‍ ഒന്നും പറയുന്നില്ല. തിരഞ്ഞെടുപ്പില്‍ ഇതു മാത്രമല്ല വിഷയം. എന്നെ കുറിച്ച് പറഞ്ഞത് പിൻവലിക്കേണ്ട, അവിടെ കിടന്നോട്ടെ. യുഡിഎഫ് നേതാക്കളെല്ലാം ഓരോ മിനിറ്റിലും ഓരോ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നത്’ – വി.ഡി.സതീശന്‍ പറഞ്ഞു.  അന്‍ര്‍ർ നടത്തിയ രൂക്ഷ വിമർശനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അന്‍വര്‍ നടത്തിയ വാർത്താസമ്മേളനത്തിനു പിന്നാലെ വി.ഡി. സതീശനെ പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ടെത്തി കണ്ടിരുന്നു. അന്‍വര്‍ വിഷയത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ വൈകിട്ടാണ് യുഡിഎഫ് യോഗം. തിരഞ്ഞെടുപ്പില്‍ പി.വി.അൻവറിനെ ഒതുക്കാനാണോ പിണറായിയെ ഒതുക്കാനാണോ യുഡിഎഫ് ചെയര്‍മാന്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു സതീശനെ ഉന്നംവച്ചുള്ള അന്‍വറിന്റെ പരാമര്‍ശം. സതീശന് നിഗൂഢ ലക്ഷ്യമുണ്ടെന്നും കെ.സി.വേണുഗോപാല്‍ താനുമായി ചർച്ച നടത്താതിനു കാരണം സതീശന്‍ രാജിഭീഷണി മുഴക്കിയതിനാലാണെന്നും അന്‍ര്‍ർ ആരോപിച്ചിരുന്നു. വായന തുടരുക ......

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

പിവി അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തയ്യാറായില്ല

പിവി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തയ്യാറായില്ല. കോഴിക്കോടെത്തിയ കെസി വേണുഗോപാലിനെ കാണാന്‍ ഇവിടേക്ക് പുറപ്പെട്ട പിവി അന്‍വര്‍ നിരാശനായി. കെസി വേണുഗോപാല്‍ വൈകാതെ ഡല്‍ഹിക്ക് മടങ്ങും. അതിനാല് തന്നെ ഇന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടക്കില്ല. അന്‍വറുമായുള്ള കൂടിക്കാഴ്‌ച മാധ്യമസൃഷ്‌ടിയാണെന്നും സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും പ്രതികരിച്ച കെസി വേണുഗോപാല്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി. വായന തുടരുക.......

നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍, മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു

നിർമ്മാണം നടക്കുന്ന ദേശീയപാത 66ൽ, മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്.കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്‍റ് കട്ടകളാണ് തകര്‍ന്ന് വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സര്‍വീസ് റോഡിന് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണു​ഗോപാല്‍

നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണു​ഗോപാല്‍. അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്നും കെസി പറഞ്ഞു. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കും. അൻവറിന്റെ വിഷയം കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്നും കെസി വ്യക്തമാക്കി. തന്റെ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതില്‍ എന്താണ് വാര്‍ത്ത എന്നായിരുന്നു ആന്റോ ആന്റണി യുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കെ സി വേണു​ഗോപാലിന്റെ പ്രതികരണം. വായന തുടരുക......

ദേശീയപാത അതോറിറ്റിയിലെ വിദഗ്ധര്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്ന് ഹൈക്കോടതി...
കൊച്ചി
ദേശീയപാത</ അതോറിറ്റിയിലെ വിദഗ്ധർ ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്ന് <ഹൈക്കോടതി</. ദേശീയപാത ഇടിഞ്ഞു താണ സ്ഥലത്തെ മണ്ണിനെക്കുറിച്ച് വിദഗ്ധര്‍ക്ക് അറിവുണ്ടാകേണ്ടതല്ലായിരുന്നോ എന്നും കോടതി ആരാഞ്ഞു. റോഡ് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ദേശീയപാതയില്‍ പലയിടത്ത് മണ്ണിടിച്ചിലുണ്ടായ കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരാമർശിച്ചത്. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ, സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും നിറയുന്നതിനെതിരെയും ദേവൻ രാമചന്ദ്രൻ രൂക്ഷ വിമർശനമുയർത്തി. ‘നവകേരളം’ ഞങ്ങളുടെയല്ല, സർക്കാരിന്റെ പ്രയോഗമാണെന്നും ഇങ്ങനെയാണോ നവകേരളം നിർമിക്കേണ്ടതെന്നും കോടതി ചോദിച്ചു.  വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

കനത്ത മഴ: റെഡ് അലർട്ട്, ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

കണ്ണൂര്‍  <കനത്ത മഴയ്ക്ക്</ പിന്നാലെ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് മേയ് 30 ന്  ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. തുടര്‍ന്നു വായിക്കുക.....

കപ്പല്‍ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാര്‍ നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്...

തിരുവനന്തപുരം അറബിക്കടലിലെ കപ്പല്‍ അപകടം <സംസ്ഥാന ദുരന്തമായി</ പ്രഖ്യാപിച്ച് സർക്കാര്‍. പാരിസ്ഥിതിക–സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യു സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഉത്തരവിറങ്ങിയതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്രസര്‍ക്കാരിൽനിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

TECHNICAL NEWS.'

കമ്പോള നിലവാരം . . .

കമ്പോള നിലവാരം . . .

സെക്രട്ടറിയേറ്റിന് മുന്നില്‍ ഫ്ലക്സ് ബോർഡ് വെച്ചത് പ്രിവിലേജ്ഡ് സംഘടന'; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും കൂറ്റന്‍ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തിന് പിന്നില്‍ പ്രിവിലേജ്ഡായ സംഘടനയാണെന്ന് ഹൈക്കോടതി. സെക്രട്ടറിയേറ്റ് അനക്‌സിന് മുന്നില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിനെ വിമര്‍ശിച്ചാണ് കോടതി രംഗത്തെത്തിയത്.

വിഷയത്തെ പറ്റി സെക്രട്ടറിമാരോട് ചോദിക്കാന്‍ കഴിയാത്തതുകൊണ്ടല്ല. അവര്‍ക്ക് വിഷയത്തില്‍ എന്ത് ചെയ്യാനാകും? ഫ്ലക്സ് വെച്ചവര്‍ക്കെതിരെ സെക്രട്ടറിമാര്‍ക്ക് നടപടിയെടുക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത അമികസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഭരണാനുകൂല സംഘടനയാണ് വീണ്ടും കൂറ്റന്‍ ഫ്ലക്സ് വെച്ചതെന്നും അമികസ് ക്യൂറി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് വിമർശനം.വായന തുടരുക . . .

 

 

 

 

കാലടിയില്‍ കുഴിയില്‍ കുരുങ്ങി സുരേഷ് ഗോപി; വിഷയം പരിഹരിക്കണം പൊതുമരാമത്ത് സെക്രട്ടറിക്ക് ഫോണ്‍ കോൾ...

കൊച്ചി കാലടിയിലെ കുഴിയില്‍ കുരുങ്ങി കേന്ദ്രമന്ത്രി <സുരേഷ് ഗോപി</. മഴയില്‍ കാറില്‍ നിന്നിറങ്ങിയ സുരേഷ് ഗോപി റോ‍ഡിലെ കുഴികള്‍ പരിശോധിച്ചു. തൊട്ടുപിന്നാലെ എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പൊതുമരാമത്ത് സെക്രട്ടറിയെ ഫോൺ വിളിച്ചു. വായന തുടരുക.

South Asian Association for Regional Cooperation (SAARC)

The South Asian Association for Regional Cooperation(SAARC) is the regional intergovernmental organization and geopolitical union of states in South Asia. Its member states are Afghanistan, Bangladesh, Bhutan, India, Maldives, Nepal, Pakistan, and Sri Lanka. SAARC comprises 3% of the world's land area, 21% of the world's population and 5.21% of the global economy, as of 2021.

SAARC was founded in Dhaka on 8 December 1985.[7] Its secretariat is based in Kathmandu, Nepal. The organization promotes economic development and regional integration.[8] It launched the South Asian Free Trade Area in 2006.[9] SAARC maintains permanent diplomatic relations at the United Nations as an observer and has developed links with multilateral entities, including the European Union. However, due to the geopolitical conflict between India and Pakistan and the situation in Afghanistan, the organization has been suspended for a long time, and India currently cooperates with its eastern neighbors through BIMSTEC.[10][11]

വായന തുടരുക . . .

ട്രാക്കില്‍ മരം വീണു: ആലപ്പുഴ–എറണാകുളം പാതയിൽ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു; വൈദ്യുതി ലൈന്‍ പൊട്ടിവീണു...

ആലപ്പുഴ എഴുപുന്നയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് ആലപ്പുഴ–എറണാകുളം റൂട്ടില്‍ <ട്രെയിന്‍ ഗതാഗതം</ തടസ്സപ്പെട്ടു. വൈദ്യുതി ലൈനും ട്രാക്കിലേക്ക് പൊട്ടിവീണു. മരം മുറിച്ചു നീക്കാനുള്ള ജോലികൾ തുടങ്ങി. ട്രാക്കിൽ മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ സ്റ്റേഷനുകളിൽനിർത്തിയിട്ടു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

പിവി അൻവറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍ വിധിയെഴുതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്‍

പിവി അൻവറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പ്. നിലമ്പൂർ വലതുപക്ഷ കോട്ടയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. വായന തുടരുക . . ..

സംസ്ഥാന നേതൃത്വത്തിന് അൻവറിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമില്ലെന്ന് കെ സി വേണു ഗോപാല്‍

അൻവറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫിൽ ആര്‍ക്കുമില്ലെന്നും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആശയവിനിമയത്തിൽ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കുമെന്നും ഇടതുപക്ഷത്തിന്‍റെ നെറികെട്ട ഭരണം കാരണമാണ് അൻവര്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വയനാട് തുരങ്കപ്പാതക്കെതിരെ എതിര്‍പ്പുയർത്തി പരിസ്ഥിതി സംഘടനകള്‍

വയനാട് തുരങ്കപ്പാതക്കെതിരെ എതിര്‍പ്പുയർത്തി പരിസ്ഥിതി സംഘടനകള്‍. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ ബാദുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചൂരൽമല , പുത്തുമല , കവളപ്പാറ ഉരുൾപ്പൊട്ടല്‍ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പാരിസ്ഥിതിക അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്നും ബാദുഷ പറഞ്ഞു. വായന തുടരുക . .

കൊച്ചി കപ്പലപകടം: ബാധിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ‌ആയിരം രൂപയും ആറുകിലോ അരിയും...

തിരുവനന്തപുരം കൊച്ചി പുറങ്കടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ തീരത്തുനിന്ന് മാറ്റാന്‍ കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി <പിണറായി വിജയന്‍.</ നാല് ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസമായി 1,000 രൂപയും ആറു കിലോഗ്രാം അരിവീതവും നൽകും. മത്സ്യത്തൊഴിലാളികൾ 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി മത്സ്യബന്ധനം നടത്തണം. കപ്പൽ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വായന തുടരുക . . .

വാര്‍ത്തകള്‍ | മേയ് 29, വ്യാഴാഴ്ച

കണ്ടെയ്നറുകൾ കണ്ടെത്താൻ സോണാർ പരിശോധന, ഓയില്‍ ബൂമുകള്‍ സജ്ജമാക്കും; ശുചീകരണം തുടങ്ങി...

സതീശന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിലൂടെ എന്നെ കൊല്ലുക, ആ ചതിക്കുഴിയിലേക്ക് ഞാനില്ല; കെസിയെ ഭീഷണിപ്പെടുത്തി

മലപ്പുറം  തിരഞ്ഞെടുപ്പില്‍ പി.വി.അൻവറിനെ ഒതുക്കാനാണോ പിണറായിയെ ഒതുക്കാനാണോ <യുഡിഎഫ് ചെയർമാൻ ഉദ്ദേശിക്കുന്നതെന്ന് പി.വി.അൻവർ. സതീശന്‍ അൻവറിനെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘എന്നെ ഒതുക്കാൻ ഞാനും അദ്ദേഹവുമായി യാതൊരു പ്രശ്നവുമില്ല. പക്ഷേ എന്നോട് ഈ കാണിക്കുന്നതില്‍ നിഗൂഢ ലക്ഷ്യമുണ്ട്. ആ നിഗൂഢ ലക്ഷ്യമെന്തെന്ന് അന്വേഷിക്കുകയാണ്. ഏകദേശം എന്താണെന്ന് കിട്ടിയിട്ടുണ്ട്. എനിക്ക് പ്രതീക്ഷ കെ.സി.വേണുഗോപാലിലാണ് ഉള്ളത്. രമേശ് ചെന്നിത്തലയും കെ. മുരളീധരനുമെല്ലാം എന്നെ പലതവണ വിളിച്ചു'' – അൻവർ പറഞ്ഞു. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

ഐഎച്ച്ആര്‍ഡിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സ്ഥാപനം ആവശ്യപ്പെടാതെ; സിപിഎം അനുകൂല യൂണിയന്റെ താല്‍പര്യപ്രകാരമെന്ന് ആക്ഷേപം...

തിരുവനന്തപുരം  കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ ഐഎച്ച്ആര്‍ഡിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്) പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്ഥാപനത്തിനു തിരിച്ചടിയെന്ന് ആക്ഷേപം. സ്ഥാപനം ആവശ്യപ്പെടാതെ സിപിഎം അനുകൂല യൂണിയന്റെ താല്‍പര്യപ്രകാരമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. പെന്‍ഷന്‍ ഇല്ലാത്തതിനാല്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്നായിരുന്നു യൂണിയന്റെ ആവശ്യം. വായന തുടരുക . .

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാള്‍ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ചിട്ടുമുണ്ട്. ഇത് ഉച്ചക്ക് ശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 

വായന തുടരുക. . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

കല്‍ക്കണ്ടം എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ചു; ബിജുവിനും സുഹൃത്തിനും തടവറയില്‍ കഴിയേണ്ടിവന്നത് 5 മാസം

എല്ലാ കാര്യങ്ങളും പോലീസിനോട് വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് നീണ്ട 151 ദിവസം ജയിലിലടച്ചതെന്ന് ഇപ്പോഴുമറിയില്ലെന്ന് കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശി ഞരളേട്ട് ബിജു മാത്യു (49) പറയുന്നു.

2024 നവംബര്‍ 25-നാണ് മംഗളൂരുവില്‍ ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്ന സുഹൃത്ത് കണ്ണൂര്‍ വാരം ആര്‍ഡബ്ല്യു കോളനിയിലെ ‍നന്ദനത്തില്‍ മണികണ്ഠനൊപ്പം (46) ബിജു കണ്ടെയ്‍നര്‍ ലോറിയില്‍ ജോലിയുണ്ടെന്നറിഞ്ഞ് കോഴിക്കോട്ടേക്ക് പോയത്. വായന തുടരുക . ..

Todays Special GK


എ പി ജെ അബ്ദുള്‍ കലാം

കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാല ജാഗ്രതയുമായി ബന്ധപ്പെട്ട് കേരള തീരത്ത് നാളെ രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

ദേശീയപാത ഡിസൈനില്‍ പിഴവ്, റോഡ് നിർമിച്ചത് ശക്തമായ അടിത്തറയില്ലാതെ; പെര്‍ഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് നിര്‍ദേശം...

ന്യൂഡല്‍ഹി കേരളത്തിലെ ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് പെർഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് നിർദേശം നൽകിയെന്ന് കെ.സി.വേണുഗോപാൽ. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിനു ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണത്തില്‍ അപാകതയുണ്ടെന്ന് കാണിച്ച് ഏഴു ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ് പ്രശ്‌നങ്ങള്‍. ഡിസൈന്‍ പിഴവുണ്ടായി എന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി തന്നെ സമിതിക്ക് മുമ്പാകെ അംഗീകരിച്ചുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുത്, കടല്‍ മത്സ്യം ഉപയോഗിക്കുന്നതിൽ അപകടമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി. എന്നാൽ വിവരം കിട്ടിയ ഉടന്‍ മുന്നറിയിപ്പ് കൊടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുങ്ങിയ കപ്പലിന്റെ സ്ഥാനം കണ്ടെത്താന്‍ ഉള്ള സര്‍വേ തുടങ്ങും. കണ്ടെത്തിയാല്‍ ബോയെ കെട്ടി തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഊഹാപോഹം പ്രചരിക്കുന്നുവെന്നും അതില്‍ ആരും വീണ് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പല്‍ അടിത്തട്ടില്‍ മുങ്ങിയത് കൊണ്ട് പ്രശ്നമില്ല. കാൽത്സ്യം കാ‍ർബൈഡ് അടങ്ങിയ കണ്ടെയ്നര്‍ അടിത്തട്ടിലേയ്ക്ക് മുങ്ങിയിരിക്കാം. അതിനാല്‍ അപകടമില്ല. കടല്‍ മത്സ്യം ഉപയോ​ഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

അപകടത്തിൽപ്പെട്ട കപ്പലില്‍ നിന്ന് കൊല്ലത്ത് കരയ്ക്കടിഞ്ഞ കണ്ടെയ്നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടുത്തം

കൊല്ലം: എംഎസ്‌സി എല്‍സ 3യെന്ന ചരക്ക് കപ്പലിൽ നിന്ന് വീണ് കരയിലടിഞ്ഞ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപ്പിടുത്തം. കൊല്ലം ശക്തികുളങ്ങര പള്ളിക്ക് സമീപം കടലില്‍ നിന്ന് ലഭിച്ച കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെയിലായിരുന്നു തീപ്പിടുത്തം. തെര്‍മോക്കോളില്‍ തീ പടര്‍ന്നതാണ് അപകട കാരണം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുക വ്യാപകമായി പരന്നതോടെ ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി. വായന തുടരുക....

മാനന്തവാടി ദ്വാരകയിൽ ടാറിങ്ങ് പൂർത്തീകരിച്ച മലയോര ഹൈവേയില്‍ വിള്ളല്‍ സംരക്ഷണഭിത്തി തകര്‍ന്നു

മാനന്തവാടി: വയനാട് മാനന്തവാടി മലയോര ഹൈവേയില്‍ ടാറിംഗ് പൂര്‍ത്തിയായി ഒരാഴ്ച്ച പിന്നിടുന്നതിന് മുന്‍പേ വിള്ളല്‍ കണ്ടെത്തി. മാനന്തവാടി ദ്വാരകയിലാണ് 20 മീറ്ററിലധികം ദൂരത്തില്‍ റോഡ് വീണ്ടു കീറിയത്. കഴിഞ്ഞ ആഴ്ച ടാറിങ് ചെയ്ത സ്ഥലത്താണ് അപകട ഭീഷണി. ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് മലയോര ഹൈവേയിലെ റോഡ് നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് തുടങ്ങുന്ന റോഡ് മുതല്‍ കല്‍പ്പറ്റ വരെയുള്ള 50 കി മീ ദൂരത്തോളമാണ് വയനാട്ടിൽ മലയോര ഹൈവേയുടെ പണി നടക്കുന്നത്. വായന തുടരുക...

 

 

 

 

തിരുവനന്തപുരം കൊച്ചിയില്‍ കപ്പല്‍ മുങ്ങിയതില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാല്‍ നിരീക്ഷണം നടത്തും. തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയുംഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

<വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ചാക്കില്‍ കയറ്റി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കോഴിക്കോട്ട് രണ്ടുപേര്‍ പിടിയില്‍...

കോഴിക്കോട് ബീച്ചിനു സമീപം പുതിയകടവില്‍ ഏഴുവയസ്സുകാരനെ പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ബേപ്പൂര്‍ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുള്ള മകനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോചാക്കില്‍ കയറ്റി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന കുട്ടികള്‍ ബഹളം വയ്ക്കുകയായിരുന്നു. ബീച്ച് ഭാഗത്തേക്ക് ഓടിയ ഇവരെ നാട്ടുകാർ പിടികൂടി. പിടിയിലായവരെ നാട്ടുകാര്‍ പൊലീസിനു കൈമാറി. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം ഇവർ ചാക്കുമായി നടന്നുപോകുന്നതും കുട്ടികൾ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുടര്‍ന്നു വായിക്കുക . . .

AVAILABLE FREELANCE

COMPUTER TRAINER,

DEVELOPER, PROGRAMMER

TOUCH US

9745397722

Know the Professional

പൊഴുതന ടൗണില്‍ വിദ്യാര്‍ത്ഥികളെ ഓടിച്ച് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

കല്‍പ്പറ്റ: വയനാട് പൊഴുതന ടൗണില്‍ കാട്ടാന ഇറങ്ങിയതോടെ ജനം ആശങ്കയില്‍. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പ്ലസ് ടു വിദ്യാര്‍ത്ഥികളായ റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ആന കുത്താനായി എത്തിയത്. തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. വായന തുടരുക . . .

 

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.