കാകദൃഷ്ടിയിലേക്ക് സ്വാഗതം

Today's High lights.
കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....
എന്താണ് UPI
Computer Tips
ഹോമി ജഹാംഗീര്‍ ഭാഭാ
RAM
SAARC

മെയ് 2025 വെള്ളിയാഴ്ച

1200 എടവം 16

Dhu al-Hijjah 3, 1446

വാല്യം 2 ലക്കം 284

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

30

Become righteous and you are free from wrongs.

(1)

കൊച്ചി തീരത്തേക്ക് ‘സുനയ്ന’യെത്തി; വന്‍ വരവേല്‍പ്പ്...

ഇന്ത്യയുടെ സമുദ്രമേഖലയില്‍ കരുത്തിന്‍റെയും കൂട്ടായ്മയുടെയും കൊടിപാറിച്ച INS സുനയ്നയ്ക്ക് കൊച്ചിയില്‍ വന്‍വരവേല്‍പ്പ്. ഐഒഎസ്  സാഗര്‍ പദ്ധതിയുടെ ഭാഗമായി ഒന്‍പത് സൗഹൃദരാജ്യങ്ങളുമായി സഹകരിച്ചാണ് സുനയ്നയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. നാവികസേന ദക്ഷിണമേഖല മേധാവി വൈസ് അഡ്മിറല്‍ വി ശ്രീനിവാസിന്‍റെ നേതൃത്വത്തിലാണ് സുനയ്നയ്ക്ക് ബിഗ് സല്യൂട്ട് നല്‍കിയത്. വായന തുടരുക ......

നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് ആദ്യ വനിതാ ബാച്ച്; 17 വനിതകള്‍ മുന്നണിയിലേക്ക്...
സായുധ സേനകളിലേക്ക് യുവതി–യുവാക്കളെ വാഗ്ദാനം ചെയ്യുന്ന പുണെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് ആദ്യ വനിതാ ബാച്ച് പുറത്തിറങ്ങി. 17 വനിതകളാണ് ഇതാദ്യമായി എന്‍ഡിഎയില്‍നിന്ന് ബിരുദം നേടിയത്. ഇവരുടെ പാസിങ് ഔട്ട് പരേഡ് ഇന്ന് നടന്നു.

കര – നാവിക – വ്യോമസേനകളിലേക്ക് യുവതി യുവാക്കളെ പരിശീലിപ്പിച്ച് അയക്കുന്ന അക്കാദമിയാണ് മഹാരാഷ്ട്രയിലെ പുണെയില്‍ സ്ഥിതി ചെയ്യുന്ന നാഷനല്‍ ഡിഫന്‍സ് അക്കാദമി. NDAയുടെ 148ആം ബാച്ചിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇതാദ്യമായി 17 വനിതകള്‍ പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്നു എന്നതാണ്. വനിതകളടക്കം 339 കേഡറ്റുകളാണ് ഈ ബാച്ചിലുള്ളത്.
വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ഇന്ത്യ– ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തര്‍ക്കം; തിരിച്ചയച്ച കുടിയേറ്റക്കാരെ സ്വീകരിക്കാതെ ബംഗ്ലാദേശ്; 13 പേര്‍ സീറോ ലൈനില്‍ കുടുങ്ങി...

ഇന്ത്യ തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാതെ ബംഗ്ലാദേശ്. രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരെയുള്ള ആക്രമണമെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശിന്‍റെ നടപടി. ചൊവ്വാഴ്ച ഇന്ത്യ തിരിച്ചയച്ച 67 പേരില്‍ 13 പേര്‍ ബുധനാഴ്ച രാവിലെ മുതല്‍ സീറോ ലൈനില്‍ കുടുങ്ങി കിടക്കുകയാണ്.

ഇന്ത്യന്‍ അതിര്‍ത്തി സേന, ഇന്ത്യക്കാരെയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ബംഗ്ലാദേശിലേക്ക് തള്ളിവിടുകയാണെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങളുടെ വാദം. മേയ് ഏഴു വരെ 800 ലധികം ഇന്ത്യക്കാരെയും റോഹിന്‍ക്യന്‍ അഭയാര്‍ഥികളെയും ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്നാണ് ധാക്ക ആസ്ഥാനമായുള്ള ന്യൂഏജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

നിലമ്പൂരില്‍ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിച്ചു. പിബി അംഗം എ.വിജയരാഘവന്‍റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളാന്‍ യോഗ്യരായവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.പാര്‍ട്ടി സ്ഥാനാര്‍ഥി എങ്കില്‍ ആദ്യ പരിഗണന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിന് തന്നെയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. വായന തുടരുക......

നിലമ്പൂര്‍ തിരിച്ചുപിടിക്കും, എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടെങ്കിലല്ലേ മത്സരം ഉള്ളൂ: ആര്യാടന്‍ ഷൗക്കത്ത്

കോട്ടയം: നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നത് വിഷയമല്ല. എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടെങ്കിലല്ലേ മത്സരം ഉള്ളൂവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. അവസാനമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഒരു സ്ഥാനാര്‍ത്ഥിയും മോശക്കാരല്ല. കേരള ചരിത്രത്തില്‍ മത്സരിച്ചവരെല്ലാം ശക്തന്മാരാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എം സ്വരാജ് നല്ല സുഹൃത്താണ്. അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വം പറയുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

തുമ്പിക്കൈ കൊണ്ട് തടഞ്ഞ് നിർത്തി,ഭയന്നോടവെ ആനയ്ക്ക് മുന്നില്‍ തെന്നിവീണു' യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവാക്കൾ രക്ഷപ്പെട്ടോടിയത് തലനാരിഴയ്ക്ക്. പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയുടെ മുന്നിൽ നിന്ന് റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോയ യുവാക്കളുടെ മുന്നിലേക്ക് ആന എത്തുകയായിരുന്നു. യുവാക്കൾ പോയ വഴിയ്ക്ക് സമീപമുള്ള സ്കൂളിൻ്റെ വളവിൽ വെച്ചാണ് യുവാക്കൾ ആനയെ കാണുന്നത്. തുടര്‍ന്നു വായിക്കുക.....

നിലമ്പൂരില്‍ എം സ്വരാജ്; സര്‍പ്രൈസ് പ്രഖ്യാപനവുമായി സിപിഐഎം

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്നും പി വി അൻവർ പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

TECHNICAL NEWS.'

കമ്പോള നിലവാരം . . .

കമ്പോള നിലവാരം . . .

വീരേന്ദ്രകുമാറിനോട് തോറ്റ് വഴിയാധാരമാകലുകളുടെ തുടക്കം'; കെ മുരളീധരന് മറുപടിയുമായി ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ സിപിഐഎം വഴിയാധാരമാക്കിയെന്ന പരാമര്‍ശത്തില്‍ കെ മുരളീധരന് മറുപടിയുമായി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച ഡോ. ജോ ജോസഫ്. തിരഞ്ഞെടുപ്പ് തോല്‍വിയിലൂടെ കെ മുരളീധരന്‍ വഴിയാധാരമായത് ഏഴ് തവണയാണെന്ന് ചൂണ്ടികാട്ടിയാണ് തൃജോ ജോസഫിന്റെ മറുപടി. എംഎല്‍എ ആകാത്ത കേരളത്തിലെ ആദ്യ മന്ത്രിയും ഏക മന്ത്രിയും കെ മുരളീധരനാണെന്നും ജോ ജോസഫ് പരിഹസിച്ചു. അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോയെന്നും ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

 

 

 

 

പായ്‌വഞ്ചിയില്‍ ലോകം ചുറ്റി; ചരിത്രം കുറിച്ച് വനിതാ നാവികര്‍ നേരിട്ടെത്തി സ്വീകരിച്ച് രാജ്നാഥ് സിങ്...

പായ്‌വഞ്ചിയില്‍ ലോകം ചുറ്റി ചരിത്രം കുറിച്ച് രണ്ടു വനിതാ നാവികര്‍. ഗോവയിലെ മോള്‍ജെട്ടിയില്‍ തിരിച്ചെത്തിയ നാവികസേനയിലെ ലഫ്റ്റനന്‍റ് കമാൻഡര്‌മാരെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്വീകരിച്ചു. രാജ്യത്ത് ഇത്തരം നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ജോഡിയാണിവര്‍. 25,000 നോട്ടിക്കല്‍ മൈല്‍ സമുദ്രത്തിലൂടെ സഞ്ചരിച്ചു തിരിച്ചെത്തിയ രണ്ടുപേരില്‍ ഒരാള്‍ മലയാളിയാണ്. വായന തുടരുക.

BRICS

BRICS is an intergovernmental organization comprising ten countries – Brazil, Russia, India, China, South Africa, Egypt, Ethiopia, Indonesia, Iran and the United Arab Emirates. The idea of a BRICS-like group can be traced back to Russian foreign minister Yevgeny Primakov and to the two forums RIC (Russia, India, China) and IBSA (India, Brazil, South Africa).[2] BRIC was originally a term coined by British economist Jim O'Neill and later championed by his employer Goldman Sachs in 2001 to designate the group of emerging markets.The first summit in 2009 featured the founding countries of Brazil, Russia, India, and China, where they adopted the acronym BRIC and formed an informal diplomatic club[5] where their governments could meet annually at formal summits and coordinate multilateral policies.[6][7] In April 2010, South Africa attended the 2nd BRIC summit as a guest. In September 2010 they joined the organization which was then renamed BRICS, and attended the 3rd BRICS summit in 2011 as a full member. Iran, Egypt, Ethiopia, and the United Arab Emirates attended their first summit as member states in 2024 in Russia. Indonesia officially joined as a member state in early 2025, becoming the first Southeast Asian member. The acronym BRICS+ (in its expanded form BRICS Plus) has been informally used to reflect new membership since 2024. വായന തുടരുക . . .

പേടി തോന്നുന്നു'; തന്നെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്ത അയല്‍ക്കാരന്‍റെ ദൃശ്യം പങ്കുവച്ച് യുവതി...

തന്നെ തുറിച്ചുനോക്കി സ്വയംഭോഗം ചെയ്ത അയല്‍ക്കാരന്‍റെ ദൃശ്യങ്ങള്‍ റെ‍ഡ്ഡിറ്റില്‍ പങ്കുവച്ച് യുവതി. സ്വന്തം വീട്ടില്‍ നിന്ന് അയല്‍പക്കത്തെ ടെറസിലേക്ക് നോക്കിയപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് യുവതി പങ്കുവച്ചത്. ഈ അനുഭവം തന്നോടു തന്നെ വെറുപ്പും ഭയവും ഉണ്ടാക്കിയെന്ന് യുവതി പറയുന്നു. വീട്ടുകാരോട് പറയാന്‍ കഴിയില്ലെന്നും പക്ഷേ ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നും റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു. ഇത്തരം ദുഷ്ചെയ്തികള്‍ തടയാനും നേരിടാനുമുള്ള ഫലപ്രദമായ നിര്‍ദേശങ്ങളും അവര്‍ തേടുന്നുണ്ട്.

വീടിന്റെ ടെറസിലേക്ക് കയറിയപ്പോൾ അയൽപക്കത്തെ കെട്ടിടത്തിൽ നിൽക്കുന്ന ഒരാൾ എന്നെത്തന്നെ തുറിച്ചുനോക്കിനില്‍ക്കുന്നു. തോന്നല്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അയാള്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. ഞാന്‍ വല്ലാതെ അസ്വസ്ഥയായി. അയാളുടെ നോട്ടം ഒഴിവാക്കാന്‍ അവിടെനിന്ന് മാറിനിന്നു. പക്ഷേ അപ്പോഴും അയാളുടെ കണ്ണുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അപ്പോളാണ് അയാള്‍ സ്വയംഭോഗം ചെയ്യുന്നത് ശ്രദ്ധിച്ചത്. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായപ്പോൾ തെളിവായി കുറച്ച് ചിത്രങ്ങളെടുത്തു. അപ്പോളും അയാള്‍ അത് അവസാനിപ്പിച്ചിരുന്നില്ല'. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നടുങ്ങിപ്പോയെന്ന് യുവതി പറഞ്ഞു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

കരളും വൃക്കയും പകുത്ത് നല്‍കിയ അമ്മയ്ക്ക് റൂബിന്‍റെ സമ്മാനം; പത്താംതരത്തില്‍ ഉന്നത വിജയം...
കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് സമ്മാനമായി മകന്‍റെ ഉന്നതവിജയം. തന്‍റെ ഇച്ഛാശക്തിയിലൂടെ പഠിച്ച് തമിഴ്‌നാട്ടിലെ ഈ വർഷത്തിലെ എസ്.എസ്.എല്‍.സി പരിക്ഷയില്‍ ഉന്നതവിജയം നേടിയിരിക്കുകയാണ് റൂബിന്‍. എറണാകുളം ലിസ്സി ആശുപത്രിയിലായിരുന്നു റൂബിന്‍റെ ചികിത്സ.

തമിഴ്‌നാട്ടിലെ നീലഗിരിയിലെ നിർധനകുടുംബത്തിലെ അംഗങ്ങളായ രമേശിന്‍റെയും വിജിലയുടെയും മകനാണ് റൂബിന്‍. പ്രൈമറി ഹൈപ്പറോക്‌സലൂറിയ എന്ന അപൂര്‍വ്വ ജനിതകരോഗമായിരുന്നു റൂബിന്. കരളും വൃക്കയും മറ്റിവയ്ക്കുക എന്നതായായിരുന്നു പരിഹാരം. 2023 ഫെബ്രുവരി 24ന് ലിസി ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്തു. മൂന്നുമാസത്തിനുശേഷം വൃക്കയും മാറ്റിവെച്ചു. അമ്മ വിജിലയാണ് റൂബിന് കരളും വൃക്കയും ദാനം ചെയ്തത്.

വായന തുടരുക . . ..

ഡോ. സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ഉത്തരവ്

സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാൻസിലര്‍ ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി. വിരമിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നൽകിയിട്ടില്ലെന്ന് സാങ്കേതിക സർവകലാശാല വിസിയായിരുന്ന സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചു. പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. അച്ചടക്ക ലംഘനത്തിലെ അന്വേഷണം എന്ന പേരിൽ പെൻഷൻ ആനുകൂല്യങ്ങൾ തടയുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

സബ് കളക്ടറുടെ കസേരയിൽ ഭാര്യ ഇരിക്കുന്ന ചിത്രം പങ്കുവെച്ചു, പിന്നാലെ വിവാദം

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ കസേരിയില്‍ ഭാര്യ ഇരുന്നതിൻ്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ വിവാദം. ഐഎഎസ് ഉദ്യോഗസ്ഥയും കാഞ്ഞങ്ങാട് മുന്‍ സബ് കളക്ടറുമായ പ്രതീക് ജെയ്‌നിൻ്റെ ഭാര്യയുമായ വന്ദന മീണയാണ് സബ് കളക്ടര്‍ കസേരയില്‍ ഇരുന്നത്. ഔദ്യോഗിക കസേരയില്‍ ഇരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയരുന്നത്. വായന തുടരുക . .

നിലമ്പൂര്‍ എന്‍റെ ജന്മനാട്, ഫലം തുടര്‍ഭരണത്തിനുള്ള നാന്ദി കുറിക്കലാകും': എം സ്വരാജ്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ആയിരിക്കുമെന്ന് എം സ്വരാജ്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മമതയും പ്രതിബദ്ധതയും ഫലത്തില്‍ പ്രതിഫലിക്കും. ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും എം സ്വരാജ് പങ്കുവെച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം.

എല്‍ഡിഎഫ് വിജയിച്ചിട്ടുള്ള മണ്ഡലമാണ് നിലമ്പൂര്‍. കേരളം ഭരിക്കന്‍ നല്ലത് ഇടതുപക്ഷമാണെന്ന അഭിപ്രായം പൊതുവിലുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. ആ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് മമതയും പ്രതിബദ്ധതയും ഉണ്ട്. ഇത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം.വായന തുടരുക . . .

വാര്‍ത്തകള്‍ | മേയ് 30, വെള്ളിയാഴ്ച

വീഡിയോ കോളിലൂടെ തകരാറിലായ ലിഫ്റ്റ് പ്രവർത്തിപ്പിക്കാന്‍ ശ്രമിച്ചു,അതിവേഗം കുതിച്ച ലിഫ്റ്റിനുള്ളിൽ മരണം'അന്വേഷണം

കട്ടപ്പന: ലിഫ്റ്റിന്റെ തകരാറിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് സ്വര്‍ണക്കടയുടമ സണ്ണി ജോസഫ് മരിച്ച സംഭവത്തില്‍ സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമായതെന്ന് പ്രാഥമിക നിഗമനം. തകരാറിലായ ലിഫ്റ്റ് ശരിയാക്കാന്‍ ടെക്‌നീഷ്യനെ ഫോണില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പവിത്ര ഗോള്‍ഡ് എംഡി സണ്ണി ഫ്രാന്‍സിസ് ലിഫ്റ്റില്‍ കുടുങ്ങുന്നത്. മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വരുന്നതിനിടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്. വിവരം അറിഞ്ഞ സ്ഥാപനത്തിലെ ജീവനക്കാര്‍ ടെക്‌നീഷ്യനെ വീഡിയോ കോള്‍ ചെയ്ത് നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് തെറ്റായ സിഗ്നല്‍ ലഭിച്ച ലിഫ്റ്റ് മുകളിലേക്ക് അതിവേഗം പോയി ഇടിച്ച് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കെട്ടിടം വരെ കുലുങ്ങിയെന്നാണ് വിവരം. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

<വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

മന്ത്രി രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്ന് സുരേഷ് ഗോപി; 'പൂരം ഗംഭീരമായി നടത്തി

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയില്‍ തൃശ്ശൂരില്‍ നിന്നുള്ള റവന്യൂ മന്ത്രി കെ രാജനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഹിതങ്ങൾ ഒന്നും ഉണ്ടാകാതെ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതുകൊണ്ട് പൂരം ഇത്തവണ ഭംഗിയായി നടത്താൻ കഴിഞ്ഞു. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തൃശ്ശൂർ പൂരത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങളാണ് ലോക്സഭയിലേക്ക് സുരേഷ് ഗോപിക്ക് ജയിക്കാൻ അവസരമൊരുക്കിയതെന്ന് സിപിഐ അടക്കം വിമർശിക്കുന്നതിനിടെയാണ് സംസ്ഥാന മന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം. തുടര്‍ന്നു വായിക്കുക . . .

AVAILABLE FREELANCE

COMPUTER TRAINER,

DEVELOPER, PROGRAMMER

TOUCH US

9745397722

Know the Professional

പശുമാംസം വിറ്റെന്ന് ആരോപിച്ച് കടയുടമയെ മര്‍ദിച്ചു; വാങ്ങിച്ചത് കേരളവിദ്യാര്‍ഥിയെന്ന് ആരോപണം; റെയ്ഡിന് ആവശ്യം......

പശുമാംസം വിറ്റെന്ന് ആരോപിച്ച് അന്‍പതോളം വരുന്ന ജനക്കൂട്ടം കടയുടമയെ മര്‍ദിച്ചതായി പരാതി. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസിനു സമീപത്തെ വിജയനഗറിലാണ് സംഭവം. ബുധനാഴ്ച രാത്രിയിലാണ് അന്‍പതോളം വരുന്ന സംഘം നേപ്പാളി സ്വദേശിയായ ചമന്‍ കുമാറിനെ ആക്രമിച്ചത്. 15വയസുകാരന്‍ നല്‍കിയ പൊലീസ് പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘം സ്ഥലത്തെത്തിയത്. പശുമാംസത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതുകേട്ടതിനെ തുടര്‍ന്നാണ് കുട്ടി പരാതി നല്‍കിയത്. പിറന്നാള്‍ പാര്‍ട്ടിക്കുവേണ്ടി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് പശുമാംസത്തെക്കുറിച്ച് അന്വേഷിച്ചതെന്നും 15കാരന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

ശശി തരൂര്‍-കോണ്‍ഗ്രസ് വാക്പോര് മുറുകുന്നു; തരൂരിന് ബിജെപി ചായ്​വെന്ന് കോണ്‍ഗ്രസ്...

BJP ചായ്​വിനെ  ചൊല്ലിയുള്ള ശശി തരൂര്‍–കോണ്‍ഗ്രസ് വാക്പോര് കടുക്കുന്നു. തന്നെ ബിജെപിയുടെ ''സൂപ്പര്‍ വക്താവ് '' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്സിലൂടെ തരൂര്‍ മറുപടി നല്‍കി. പ്രതിനിധി സംഘത്തില്‍ പോയവര്‍ ഇന്ത്യയ്ക്കെതിരെ സംസാരിക്കണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് പാര്‍ലമെന്‍റെറികാര്യ മന്ത്രി കിരണ്‍ റിജിജു ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ശശി തരൂരിന്‍റെ ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടുതല്‍ ചൊടിപ്പിച്ചത്.  സന്ദര്‍ശനം കഴിയുമ്പോള്‍ തരൂരിനെ വിദേശകാര്യമന്ത്രിയോ സൂപ്പര്‍വക്താവോ ആക്കി നിയമിക്കും എന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്‍റെ പരിഹാസത്തെ പാര്‍ട്ടി വക്താക്കള്‍ ഏറ്റെടുത്തു. ഇതോടെ സര്‍വകക്ഷി സംഘത്തിന്‍റെ ഭാഗമായവര്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു ചോദിച്ചു. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രത്തെ കളങ്കപ്പെടുത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് ഉദിത് രാജ് ആവര്‍ത്തിച്ചു. എന്നാല്‍ മുമ്പത്തെ ഭീകരാക്രമണങ്ങള്‍ക്കുള്ള മറുപടി നിയന്ത്രണരേഖയും രാജ്യാന്തര അതിര്‍ത്തിയും മാനിച്ചുകൊണ്ടായിരുന്നു എന്നാല്‍ ഇക്കുറി രാജ്യാന്തര അതിര്‍ത്തിപോലും ലംഘിച്ച് തിരിച്ചടിച്ചു എന്നാണ് താന്‍ പറഞ്ഞതെന്ന് തരൂര്‍ വിശദീകരിച്ചു. വിമര്‍ശകര്‍ പതിവുപോലെ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നും തരൂര്‍ എക്സില്‍ കുറിച്ചു.

വായന തുടരുക . .

അന്‍വര്‍ യൂദാസ്; നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടം: എം.വി.ഗോവിന്ദന്‍...

എല്‍ഡിഎഫിനെ ഒറ്റുകൊടുത്ത യൂദാസാണ് അന്‍വറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. അന്‍വര്‍ മല്‍സിക്കുന്നോ ഇല്ലയോ എന്നത് ഇടതിന് പ്രശ്നമല്ല. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വീകരാര്യത സ്വരാജിന് ലഭിക്കുമെന്നും എം.വി.ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പി.വി.അന്‍വര്‍ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചില്ലെന്ന് എം.സ്വരാജ്. അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും യുഡിഎഫ്  നേതാക്കളാണ് കുഴിയില്‍ചാടിച്ച‌തെന്നും സ്വരാജ് പറഞ്ഞു

വായന തുടരുക. . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ആര്യാടന്‍ ഷൗക്കത്ത് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക. വായന തുടരുക . ..

Todays Special GK


എ പി ജെ അബ്ദുള്‍ കലാം

ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും വിജയം യുഡിഎഫിന്' ഷാഫി പറമ്പില്‍

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആദ്യ ചോയിസ് സ്ഥാനാര്‍ത്ഥി സ്വരാജായിരുന്നോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും വിജയം യുഡിഎഫിനാണ്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യുഡിഎഫിന് തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫിൻ്റെ ജയമാണ്. എല്‍ഡിഎഫ് കെട്ടിയ വാഗ്ദാനങ്ങള്‍ ജനത്തിന് മുന്നില്‍ പൊളിഞ്ഞു വീഴുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം. അതേ സമയം, പി വി അന്‍വര്‍ വിഷയത്തില്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്ന ആരെയും സഹകരി പ്പിക്കുമെന്നും ഷാഫി വ്യക്തമാക്കി. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

സ്ഥാനാർത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം'; എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിൽ പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി വി അന്‍വര്‍. സ്വരാജിന് മത്സരിക്കാമല്ലോ എന്നും താന്‍ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട് എന്നും അൻവർ പറഞ്ഞു. സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.

മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമര്‍ശത്തിനും അന്‍ര്‍ർ മറുപടി നല്‍കി. കറിവേപ്പില പോഷകഗുണം ഉള്ള ഭക്ഷണമാണെന്നും താനൊക്കെ കറിവേപ്പില കഴിക്കുന്ന ആളാണെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ അന്‍വര്‍ ഒരു വിഷയമേ അല്ല എന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലത്തെ വാർത്താസമ്മേളനത്തില്‍ പരിഹസിച്ചിരുന്നത്. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ഒരുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തി; ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം, മഴക്കെടുതിയിൽ ഇന്ന് മരണം അഞ്ചായി

കാസർകോട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മരണം അഞ്ചായി. കാസർകോട് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കാസർകോട് പട്ള ബൂഡ് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്റെയും അസ്മയുടെയും മകന്‍ സാദിഖ് (39) ആണ് മരിച്ചത്. ബന്ധുവിനൊപ്പം നടന്നു പോകുമ്പോഴാണ് അപകടം. കാല് തെന്നി തോട്ടില്‍ വീഴുകയായിരുന്നു. ദുബൈയില്‍ നിന്ന് ഒരുമാസം മുമ്പാണ് സാദിഖ് അവധിക്ക് വന്നത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സമീര്‍, ഷംസുദ്ദീന്‍, വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

അമ്മയാണെ സത്യം, കാല് തച്ചൊടിക്കും'; കെഎസ്‌യു നേതാവിന് എസ്എഫ്ഐ നേതാവിൻ്റെ പരസ്യ ഭീഷണി; സംഭവം ഒരാഴ്‌ച മുന്‍പ്

കണ്ണൂര്‍: കെഎസ്‌യു നേതാവിനെതിരെ എസ്എഫ്ഐ നേതാവിൻ്റെ ഭീഷണി പ്രസംഗം. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം.  ഒരാഴ്ച മുൻപ് നടന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അമ്മയാണേ സത്യം, കാല് തച്ചൊടിക്കും എന്നാണ് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ടി ജോയലിൻ്റെ ഭീഷണി പ്രസംഗത്തിൽ പറയുന്നത്. അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിയും കെഎസ്‌യു പരിയാരം മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ മുനീറിനെയാണ് ഭീഷണിപ്പെടുത്തിയത്. നാളെയാണ് പരിയാരം മെഡിക്കൽ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. വായന തുടരുക....

 

 

 

 

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.